ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിൽ നിർണായക കണ്ടെത്തലുകളടങ്ങിയ 7500 പേജുള്ള കുറ്റപത്രം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) സമർപ്പിച്ചു. സ്‌ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ ഉമർ നബിയാണെന്നും വർഷങ്ങളായി ഭീകരശൃംഖല പുനരുജ്ജീവിപ്പിക്കാൻ ഇയാൾ ശ്രമിച്ചതായും എൻഐഎ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിനുള്ളിൽ വെച്ചുതന്നെയാണ് ഉമർ മരിച്ചതെന്നും വാഹനത്തിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകൾ ഇയാളുടേതുമായി പൊരുത്തപ്പെട്ടതായും അന്വേഷണ സംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.
രഹസ്യ കൂടിക്കാഴ്ചകളും എക്രിപ്റ്റഡ് ആശയവിനിമയങ്ങളും വഴിയാണ് ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. ബോംബ്, റോക്കറ്റ് നിർമാണ സാങ്കേതികവിദ്യകൾ പഠിച്ചെടുക്കാൻ പ്രതികൾ ഇന്റർനെറ്റും യൂട്യൂബും ചാറ്റ്ജിപിടിയും ഉപയോഗിച്ചതായി എൻഐഎ കണ്ടെത്തി. സ്‌ഫോടകവസ്തുക്കൾ നിർമിക്കാനാവശ്യമായ സാമഗ്രികൾ കണ്ടെടുത്തതിനൊപ്പം വിപുലമായ ആക്രമണ പദ്ധതികളുടെ ഭാഗമായി ഡ്രോണുകൾ ഉപയോഗിക്കാനും പ്രതികൾ പദ്ധതിയിട്ടിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































