ന്യൂഡൽഹി: ആശിർവാദ് എം.പി. ആട്ടയുടെ '100% ഗോതമ്പ്' എന്ന അവകാശവാദവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഐ.ടി.സി.ക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി. ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കമ്പനിയുടെ ലൈസൻസ് നിലവിൽ റദ്ദാക്കരുതെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അധികാരപരിധി സംബന്ധിച്ച വിഷയം കോടതിയുടെ അന്തിമ പരിഗണനയിലാണെന്നും, അടുത്ത വാദം കേൾക്കുന്നതുവരെയെങ്കിലും കമ്പനിക്ക് സാവകാശം നൽകണമെന്നും കോടതി വ്യക്തമാക്കി.
പാക്കറ്റുകളിലെ '100% ആട്ട, 100% മധ്യപ്രദേശിലെ ഗോതമ്പ്, 0% മൈദ' എന്നീ വാചകങ്ങൾ നീക്കം ചെയ്യണമെന്ന് FSSAI മുൻപ് ഐ.ടി.സി.യോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കൊൽക്കത്തയിലെ സെൻട്രൽ ലൈസൻസിങ് അതോറിറ്റി കമ്പനിക്ക് 'ഇംപ്രൂവ്‌മെന്റ് നോട്ടീസ്' അയക്കുകയുമുണ്ടായി. മറുപടി നൽകാൻ അനുവദിച്ച് നൽകിയ 30 ദിവസത്തെ സമയം പൂർത്തിയാകുന്നതിന് മുൻപാണ് FSSAI നടപടികളിലേക്ക് കടന്നതെന്നാണ് ഐ.ടി.സി. കോടതിയിൽ വാദിച്ചത്. അതേസമയം, അവസാന ഘട്ട നോട്ടീസ് പുറപ്പെടുവിച്ചത് കൊൽക്കത്ത ഓഫീസിൽ നിന്നായതിനാൽ കേസ് അവിടെയാണ് പരിഗണിക്കേണ്ടതെന്നാണ് FSSAI കോടതിയെ അറിയിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































.jpg)