ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സി.ജെ.പി-വിദ്യാർത്ഥി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സി.ബി.ഐ. ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി സുപ്രീം കോടതിയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുക.
ജൂലൈ 20-ന് ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെയുണ്ടായ അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി. റെക്കോർഡിംഗുകളും വിശദമായ പരിശോധനയ്ക്കായി സമിതിക്ക് കൈമാറാൻ അധികാരികൾക്ക് കോടതി നിർദ്ദേശം നൽകും. പ്രതിഷേധക്കാർ മാത്രം ഉൾപ്പെട്ട എഫ്.ഐ.ആറുകൾ വേർതിരിക്കാനും, അത്തരം കേസുകൾ റദ്ദാക്കുന്നത് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെട്ട കേസുകൾ പ്രത്യേകം തന്നെ കൈകാര്യം ചെയ്യും.
സമിതിയുടെ പരിഗണനാ വിഷയങ്ങളിൽ നിർദ്ദേശങ്ങൾ നൽകാൻ നിർദ്ദേശിച്ച കോടതി, അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ഉടൻ ഏറ്റെടുക്കാമെന്നും ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം തേടാമെന്നും അറിയിച്ചു. ലൈംഗിക അതിക്രമങ്ങളും ഓൺലൈൻ വഴിയുള്ള കുറ്റകൃത്യങ്ങളും സമിതിയുടെ അന്വേഷണ പരിധിയിൽ വരും. ഇതോടൊപ്പം ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ ഭരണഘടനാ സാധുതയിലും സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കും.
അതേസമയം, ഉന്നതതല സമിതിയെ നിയോഗിക്കാനുള്ള സുപ്രീം കോടതി നീക്കത്തിൽ സി.ജെ.പി. പ്രത്യാശ പ്രകടിപ്പിച്ചു. കോടതിയുടെ ഭാഗത്തുനിന്ന് സുതാര്യമായ നടപടികൾ ഉണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സി.ജെ.പി. വക്താക്കൾ പ്രതികരിച്ചു. ഡൽഹി പോലീസും കേന്ദ്രസർക്കാരും വിദ്യാർത്ഥി പ്രതിഷേധക്കാരെ ക്രിമിനലുകളാക്കാൻ ശ്രമിക്കുകയാണെന്നും, കോടതി ആവശ്യപ്പെട്ടിട്ടും കേസുകളുടെ എഫ്.ഐ.ആറുകൾ നൽകാൻ പോലീസ് തയ്യാറാകുന്നില്ലെന്നും സി.ജെ.പി. മുഖ്യവക്താവ് സൗരവ് ദാസ് ആരോപിച്ചു. എൻ.ടി.എ. നടത്തുന്ന പരീക്ഷകളിലെ ക്രമക്കേടുകൾ അടക്കം വിവിധ വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































