ന്യൂഡൽഹി: നിയമവിരുദ്ധ പോസ്റ്റുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ സമൂഹ മാധ്യമ കമ്പനികൾക്ക് നൽകിയിരുന്ന സമയപരിധി മൂന്ന് മണിക്കൂറായി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. നിലവിലുണ്ടായിരുന്ന 36 മണിക്കൂർ എന്ന സമയപരിധിയാണ് ഐടി ചട്ടങ്ങളിലെ പുതിയ ഭേദഗതിയിലൂടെ കുറച്ചിരിക്കുന്നത്. സർക്കാരിന്റെയോ കോടതിയുടെയോ ഔദ്യോഗിക നിർദേശം ലഭിച്ചാൽ പ്ലാറ്റ്‌ഫോമുകൾ ഉടൻ തന്നെ നടപടി സ്വീകരിക്കേണ്ടിവരും.
അതീവ ഗൗരവമുള്ള കേസുകളിൽ രണ്ട് മണിക്കൂറിനകം തന്നെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് പുതിയ നിർദേശത്തിൽ പറയുന്നു. ഡീഫേക്ക്, വ്യാജ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, എഐ (AI) നിർമ്മിത ഉള്ളടക്കങ്ങൾ എന്നിവയ്ക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്താനും നിർബന്ധമാക്കിയിട്ടുണ്ട്. എഐ ഉപയോഗിച്ച് തയ്യാറാക്കിയ ഉള്ളടക്കമാണെങ്കിൽ ഉപയോക്താക്കൾക്ക് മനസ്സിലാകുന്ന രീതിയിൽ അത് വ്യക്തമായി ലേബൽ ചെയ്യണമെന്നും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ ചട്ടങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































