ന്യൂഡൽഹി: ജന്തർ മന്തറിലെ സി.ജെ.പി (CJP) പ്രതിഷേധത്തിനെതിരെ പോലീസ് സ്വീകരിച്ച നടപടികളിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തെ ഒരുതരത്തിലും നിഷേധിക്കാനാവില്ലെന്നും പോലീസിന്റെ അമിതാധികാര പ്രയോഗങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കെതിരെ നടന്ന പോലീസ് അതിക്രമത്തെ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പോലീസ് നിയന്ത്രണങ്ങൾക്ക് കൃത്യമായൊരു ഏകീകൃത പ്രോട്ടോക്കോൾ ഉണ്ടായിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രക്ഷോഭങ്ങൾക്കിടയിൽ സാമൂഹിക വിരുദ്ധർ കടന്നുകൂടിയിട്ടുണ്ടോ എന്ന് പോലീസ് പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഒരു പ്രക്ഷോഭം നടക്കുന്നു എന്നതുകൊണ്ട് മാത്രം അവിടെ ലാത്തിച്ചാർജ് നടത്തേണ്ടതില്ലെന്നും, ഇത്തരം സാഹചര്യങ്ങളിൽ പോലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.
സമാധാനപരമായി നടത്തിയ മാർച്ചുകൾക്ക് നേരെ ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും ഉണ്ടായെന്നും, പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ പുരുഷ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായും ഹർജിയിൽ ആരോപിക്കുന്നുണ്ട്. പെല്ലറ്റ് ഗണ്ണുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ഭീകരമായ രീതിയിൽ ആക്രമിച്ചതായും രാജ്യവ്യാപകമായി നടന്ന ഇത്തരം പ്രതിഷേധങ്ങളിലെ പോലീസ് നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ സമാനമായ ഹർജികൾ പരിഗണിക്കാനും സമരക്കാർ പുറത്തുവിട്ട ദൃശ്യങ്ങൾ കാണാനും തനിക്ക് സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് വലിയ വിവാദമായിരുന്നു. എന്നാൽ, കൃത്യമായ നടപടിക്രമങ്ങളോടെയുള്ള ഹർജി ഇല്ലാത്തതുകൊണ്ടാണ് അന്ന് അത് പരിഗണിക്കാതിരുന്നതെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































