ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ
ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാർത്ഥിനിയുടെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ
Share  
എഴുത്ത്

News desk

2026 Jul 12, 08:45 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ സഹപാഠിയുടെ ക്രൂരമായ ആക്രമണത്തെ തുടർന്ന് മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട കമ്മീഷൻ, ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് കത്തയച്ചു. വിദ്യാർത്ഥിനി ക്രൂരമായ ആക്രമണത്തിനും നിർബന്ധിത മതപരിവർത്തന ശ്രമത്തിനും ഇരയായെന്ന ആരോപണങ്ങളിൽ വനിതാ കമ്മീഷൻ അതീവ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.


​ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് ജൂലൈ മൂന്നിനാണ് ഉസ്‌ബെക്കിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടത്. സഹപാഠിയായ സദറുൽ അനവ് സാവരിയയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് കേസ്. മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ സാവരിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ പ്രതി സദറുൽ അനവിനെ ഉസ്‌ബെക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.


​പ്രതി സദറുൽ അനവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സാവരിയയുടെ കുടുംബവും സഹപാഠികളും ഉന്നയിക്കുന്നത്. സാവരിയയുടെ ശരീരത്തിലുടനീളം മർദ്ദനമേറ്റ വടുക്കളും സാരമായ പരിക്കുകളും ഉണ്ടായിരുന്നതായി ബന്ധുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സാവരിയയെ മതം മാറ്റാൻ പ്രതി നിരന്തരം നിർബന്ധിച്ചിരുന്നതായി സഹപാഠികൾ തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും, എന്നാൽ അവൾ അതിന് വഴങ്ങിയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിച്ച് റീ-പോസ്റ്റ്മോർട്ടം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.


​നിലവിൽ സാവരിയയുടെ കൊലപാതകത്തെക്കുറിച്ച് പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ ഹരിപ്പാട്ടെ വീട്ടിലെത്തി മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ടിരുന്നു. കേസിൽ കുറ്റക്കാരനായ പ്രതിക്ക് അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെയുള്ള ഇടപെടലുകളിലൂടെ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N