ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് ജവാന്മാർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നൗഷേരാ മേഖലയിലെ കലാൽ ഏരിയയിലാണ് അപകടമുണ്ടായത്. കുമാഓങ് റെജിമെന്റിലെ സൈനിക സംഘം അതിർത്തിയിൽ പതിവ് നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും നിർവഹിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികർ ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റ മൂന്ന് ജവാന്മാരെയും ഓഫീസറെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവർ നിലവിൽ തീവ്രപരിചരണത്തിൽ നിരീക്ഷണത്തിലാണ്. സ്ഫോടനം നടന്ന സാഹചര്യത്തെക്കുറിച്ച് സൈനിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റങ്ങൾ തടയുന്നതിനായി അതിർത്തി മേഖലകളിൽ സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകൾ കനത്ത മഴയിൽ ഒലിച്ചുപോകാറുണ്ടെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങളാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയും കശ്മീരിലെ ബരാമുള്ള ജില്ലയിലുണ്ടായ സമാനമായൊരു സ്ഫോടനത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഉറി സെക്ടറിലെ കമാൽകോട്ടിലേക്ക് സൈനിക ഉപകരണങ്ങൾ കൈമാറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. മഹാരാഷ്ട്ര സ്വദേശികളായ വിക്രം ബാലകൃഷ്ണ, അർജുൻ ജാദവ് രവീന്ദ്ര എന്നിവരാണ് അന്ന് മരണപ്പെട്ടത്. അതിർത്തിയിലെ കനത്ത ജാഗ്രതയ്ക്കിടയിലും തുടർച്ചയായുണ്ടാകുന്ന ഇത്തരം സ്ഫോടനങ്ങൾ വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














