സിജെപിയുടെ 94% അനുയായികളും ഇന്ത്യക്കാർ; ബിജെപിയുടെ പാകിസ്താൻ ആരോപണങ്ങൾക്ക് തെളിവുമായി അഭിജീത്ത് ദിപ്കെ

സിജെപിയുടെ 94% അനുയായികളും ഇന്ത്യക്കാർ; ബിജെപിയുടെ പാകിസ്താൻ ആരോപണങ്ങൾക്ക് തെളിവുമായി അഭിജീത്ത് ദിപ്കെ
സിജെപിയുടെ 94% അനുയായികളും ഇന്ത്യക്കാർ; ബിജെപിയുടെ പാകിസ്താൻ ആരോപണങ്ങൾക്ക് തെളിവുമായി അഭിജീത്ത് ദിപ്കെ
Share  
എഴുത്ത്

News desk

2026 May 24, 06:28 PM
SAMUDRA
NISH
mannan
mn
BOB
skoda

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയിലെ (സിജെപി) ഭൂരിഭാഗം ഫോളോവേഴ്സും പാകിസ്താനിൽ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് കൃത്യമായ കണക്കുകൾ പുറത്തുവിട്ട് സ്ഥാപകൻ അഭിജീത്ത് ദിപ്കെ മറുപടി നൽകി. സിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപുള്ള സ്ഥിതിവിവരക്കണക്കുകളാണ് അദ്ദേഹം ഇതിനായി പങ്കുവെച്ചത്.


​അഭിജീത്ത് പുറത്തുവിട്ട ഡാറ്റ പ്രകാരം സിജെപിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ 94.1 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ബാക്കി 1 ശതമാനം പേർ അമേരിക്കയിൽ നിന്നും, 0.7 ശതമാനം പേർ യുകെയിൽ നിന്നും, 0.6 ശതമാനം വീതം ആളുകൾ കാനഡ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 22 മുതൽ മേയ് 21 വരെയുള്ള കാലയളവിൽ ഈ അക്കൗണ്ടിന് 1.6 ബില്യൺ വ്യൂസും 12 ദശലക്ഷം പുതിയ ഫോളോവേഴ്സും ലഭിച്ചിരുന്നു. "94 ശതമാനത്തിലധികം ഫോളോവേഴ്സും ഇന്ത്യക്കാരായിരിക്കെ, കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ത്യൻ യുവാക്കളെ പാകിസ്താനികളെന്ന് മുദ്രകുത്തുന്നത് എന്തുകൊണ്ടാണ്?" എന്ന് അഭിജീത്ത് ചോദിച്ചു. സിജെപിയുടെ പേര് നേരിട്ട് പറയാതെ, പാകിസ്താനിൽ നിന്ന് സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ തേടുന്നവരോടും 'ജോർജ്ജ് സോറോസ് ഗാങ്ങിനോടും' സഹതാപം തോന്നുന്നു എന്നായിരുന്നു റിജിജുവിന്റെ പരാമർശം.


​നേരത്തെ, കോക്രോച്ച് പാർട്ടിയുടെ 49 ശതമാനം അനുയായികളും പാകിസ്താനിൽ നിന്നുള്ളവരാണെന്നും ഒമ്പത് ശതമാനം പേർ മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളതെന്നും കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിജെപി സ്ഥാപകൻ തെളിവുകളുമായി രംഗത്തെത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു കോടതി നടപടിക്കിടെ തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോടും' (കോക്രോച്ച്) പരാന്നഭോജികളോടും ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപംകൊണ്ട ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് സിജെപി. യുവാക്കൾക്കിടയിൽ വൻ രീതിയിൽ വൈറലായ സിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റും എക്സ് അക്കൗണ്ടും അടുത്തിടെ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നടത്തിയ ഡിജിറ്റൽ ക്യാംപെയ്ന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b
s