ചെന്നൈ: തമിഴ്‌നാട്ടിലുടനീളമുള്ള ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. അധികാരമേറ്റെടുത്തതിന് പിന്നാലെയുള്ള സർക്കാരിന്റെ ആദ്യത്തെ പ്രധാന നടപടിയാണിത്. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷന്റെ (TASMAC) കീഴിലുള്ള ഈ ഔട്ട്‌ലെറ്റുകൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പൂട്ടിത്തുടങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ആകെ 4,765 ടാസ്മാക് ഷോപ്പുകളിൽ 717 എണ്ണത്തിനാണ് നിലവിൽ പൂട്ടുവീഴുന്നത്. ഇതിൽ 276 എണ്ണം ആരാധനാലയങ്ങൾക്കും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്കും സമീപമാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ പരിശോധനയ്ക്ക് ശേഷമാണ് ഈ പട്ടിക തയ്യാറാക്കിയത്. പൊതുജനതാൽപ്പര്യം മുൻനിർത്തിയും വിദ്യാലയങ്ങളുടെയും ക്ഷേത്രങ്ങളുടെയും പരിശുദ്ധി കണക്കിലെടുത്തുമാണ് ഇത്തരമൊരു നീക്കമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, തമിഴ്‌നാട് നിയമസഭയിലെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. ഡി.എം.കെ സ്ഥാനാർഥികളെ നിർത്താത്ത സാഹചര്യത്തിൽ ടി.വി.കെ സ്ഥാനാർഥി ജെ.സി.ഡി പ്രഭാകർ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ഭരണമാറ്റത്തിന് ശേഷമുള്ള നിർണ്ണായക നീക്കങ്ങൾ നടക്കുന്ന വേളയിൽ അണ്ണാ ഡി.എം.കെ സ്വീകരിക്കുന്ന നിലപാടുകളും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















