ന്യൂഡല്‍ഹി: രാജ്യത്തെ അതിഥി തൊഴിലാളികൾക്കും നഗരങ്ങളിൽ താൽക്കാലികമായി താമസിക്കുന്നവർക്കും ആശ്വാസമേകി അഞ്ച് കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ (ചോട്ടു) വിതരണ ക്വാട്ട കേന്ദ്ര സർക്കാർ ഇരട്ടിയാക്കി. വിപണിയിലെ അസ്ഥിരത സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ബാധിക്കാതിരിക്കാനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള വിഹിതം അടിയന്തരമായി വർധിപ്പിച്ചത്. ഇത് സംബന്ധിച്ച നിർദേശം കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിക്കഴിഞ്ഞു.
അഡ്രസ് പ്രൂഫ് ഇല്ലാത്തതിനാൽ കരിഞ്ചന്തയിൽ നിന്ന് അമിതവില നൽകി പാചകവാതകം വാങ്ങേണ്ടി വരുന്ന അതിഥി തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാനാണ് 'ചോട്ടു' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സാധാരണ ഗാർഹിക കണക്ഷനുകൾക്ക് മേൽവിലാസ രേഖ നിർബന്ധമാണെങ്കിലും, തിരിച്ചറിയൽ രേഖ മാത്രം ഹാജരാക്കി ഈ ചെറിയ സിലിണ്ടറുകൾ വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗം കഴിഞ്ഞാൽ സിലിണ്ടറുകൾ തിരികെ നൽകാനുള്ള സൗകര്യവും ലഭ്യമാണ്.
നിലവിലുണ്ടായിരുന്ന 20 ശതമാനം പരിധിക്ക് പുറമെയാണ് ഇപ്പോൾ അധിക വിഹിതം അനുവദിച്ചിരിക്കുന്നത്. മാർച്ച് ആദ്യവാരത്തിലെ ശരാശരി വിതരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനങ്ങൾക്കുള്ള പുതിയ വിഹിതം നിശ്ചയിക്കുക. ഓയിൽ മാർക്കറ്റിങ് കമ്പനികൾ വഴി ഈ അധിക വിതരണം വേഗത്തിൽ നടപ്പിലാക്കാനാണ് കേന്ദ്ര നീക്കം. ഇതിലൂടെ നഗര-അർധ നഗര മേഖലകളിലെ ദുർബല വിഭാഗങ്ങൾക്ക് പാചകവാതകം തടസ്സമില്ലാതെ ലഭ്യമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















