രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 29 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ പുതുക്കിയ വില 1776 രൂപയായി ഉയർന്നു. അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. എല്ലാ മാസവും ഒന്നാം തീയതി വാണിജ്യ സിലിണ്ടറുകളുടെ വില പുതുക്കാറുള്ള പതിവ് അനുസരിച്ചാണ് ഈ മാറ്റം.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഈ വിലവർദ്ധനവ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ ആഗോള എണ്ണവിപണി കനത്ത ഭീഷണിയിലാണ്. കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് സ്തംഭിക്കുന്നത് വരുംദിവസങ്ങളിൽ ഇന്ധനവിലയെയും ചരക്കുനീക്കത്തെയും സാരമായി ബാധിക്കും.
ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇറാൻ നടത്തുന്ന 'ട്രൂ പ്രോമിസ് 4' എന്ന സൈനിക നീക്കത്തിൽ 14 അമേരിക്കൻ സൈനിക താവളങ്ങൾ തകർത്തതായാണ് റിപ്പോർട്ടുകൾ. പേർഷ്യൻ ഗൾഫിലെ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായും ഇതിൽ കപ്പലിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും തസ്‌നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിലെ മറ്റ് അമേരിക്കൻ സൈനിക ആസ്തികളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ പ്രത്യാക്രമണത്തെത്തുടർന്ന് ദുബായിലെ വിമാനത്താവളം, ബുർജ് അൽ അറബ് ഹോട്ടൽ, പാം ജുമൈറ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായും സൂചനയുണ്ട്. കുവൈറ്റിലെയും സൗദി അറേബ്യയിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാൻ സൈന്യം സർവ്വസന്നാഹങ്ങളുമായി നീങ്ങുന്നതോടെ പശ്ചിമേഷ്യൻ മേഖല വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








