രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ 2026 ഏപ്രിൽ ഒന്ന് മുതൽ പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഫാസ്‌ടാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ ഇനി മുതൽ ടോൾ നൽകാൻ സാധിക്കൂ. നിലവിൽ ടോൾ വരുമാനത്തിന്റെ 98 ശതമാനവും ഫാസ്‌ടാഗ് വഴിയാണ് ലഭിക്കുന്നത്. ബാക്കിയുള്ള രണ്ട് ശതമാനം കൂടി ഡിജിറ്റൽ ആക്കുന്നതിലൂടെ ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.
ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുന്നതിനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. 2022-23 കാലയളവിൽ ഫാസ്‌ടാഗ് വ്യാപകമായതോടെ ശരാശരി കാത്തിരിപ്പ് സമയം 734 സെക്കൻഡിൽ നിന്ന് 47 സെക്കൻഡായി കുറഞ്ഞുവെന്ന് എൻഎച്ച്എഐ വ്യക്തമാക്കുന്നു. 2026 അവസാനത്തോടെ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും കൂടുതൽ സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








