ന്യൂ ഡൽഹി: ദേശീയപാത അതോറിറ്റിയുടെ (NHAI) പേരിൽ വ്യാജ ഫാസ്റ്റ്ടാഗ് വാർഷിക പാസ് വെബ്‌സൈറ്റുകൾ വഴി പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നതായി കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. എൻ.എച്ച്.എ.ഐയുടെ ഔദ്യോഗിക പോർട്ടലുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വ്യാജ ലിങ്കുകളും സൈറ്റുകളും നിർമ്മിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും പണവുമാണ് തട്ടിപ്പുകാർ ലക്ഷ്യം വെക്കുന്നത്.
തട്ടിപ്പ് രീതി ഇങ്ങനെ
ഔദ്യോഗിക ബ്രാൻഡിംഗും ലോഗോയും ഉപയോഗിക്കുന്നതിനാൽ സാധാരണക്കാർക്ക് ഈ സൈറ്റുകൾ തിരിച്ചറിയാൻ പ്രയാസമാണ്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരോട് വാഹന വിവരങ്ങൾ, മൊബൈൽ നമ്പർ, ബാങ്ക് വിവരങ്ങൾ എന്നിവ ആവശ്യപ്പെടും. പണമടച്ചു കഴിഞ്ഞാൽ ഏകദേശം 3,000 രൂപയോളം നഷ്ടമാകുന്നതായാണ് റിപ്പോർട്ട്. എന്നാൽ പണമടച്ചവർക്ക് പാസോ സ്ഥിരീകരണ സന്ദേശമോ ലഭിക്കില്ലെന്ന് മാത്രമല്ല, പിന്നീട് സൈറ്റ് ആക്‌സസ് ചെയ്യാനും സാധിക്കില്ല. ഉപയോക്താക്കളെ വിശ്വസിപ്പിക്കാൻ വ്യാജ ഇടപാട് സന്ദേശങ്ങൾ അയക്കുന്ന രീതിയും തട്ടിപ്പുകാർക്കുണ്ട്.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) വഴി ആഭ്യന്തര മന്ത്രാലയം ഈ വിഷയത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർക്ക് പുറമെ, വ്യാജ പാസ് ആക്റ്റിവേറ്റ് ചെയ്യാൻ എന്ന പേരിൽ ഒ.ടി.പി ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ കോളുകൾ വരാനും സാധ്യതയുണ്ട്.
സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ടവ
ഔദ്യോഗിക മാർഗ്ഗങ്ങൾ: ഫാസ്റ്റ്ടാഗ് വാർഷിക പാസിനായി 'രാജ്‌മാർഗ് യാത്ര' (Rajmarg Yatra) ആപ്പ് അല്ലെങ്കിൽ ഔദ്യോഗിക എൻ.എച്ച്.എ.ഐ വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കുക.
ലിങ്കുകൾ ഒഴിവാക്കുക: എസ്.എം.എസ് ആയോ ഇമെയിൽ ആയോ വരുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പേയ്‌മെന്റുകൾ നടത്തരുത്.
വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക: വാഹനത്തിന്റെ വിവരങ്ങളോ ബാങ്ക് ക്രെഡൻഷ്യലുകളോ സ്ഥിരീകരിക്കാത്ത വെബ്‌സൈറ്റുകളിൽ നൽകരുത്.
പരാതി നൽകാം: തട്ടിപ്പിന് ഇരയായാലോ ഇത്തരം സൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ തന്നെ സൈബർ ക്രൈം അധികാരികളെ വിവരം അറിയിക്കുക.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








