ന്യൂഡൽഹി: ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധികാരണം ദുരിതത്തിലായ യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി,
യാത്രക്കാർക്ക് ടിക്കറ്റുനിരക്കിൻ്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിനും ഇൻഡിഗോയ്ക്കും നിർദേശംനൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സമാനവിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും അതിൽ കക്ഷിചേരാനും ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡെല എന്നിവരുടെ ബെഞ്ച് ഹർജിക്കാരോട് നിർദേശിച്ചു. കുറെയധികം ഹർജികൾ നൽകിയതുകൊണ്ട് എന്താണുകാര്യമെന്നും കോടതി ചോദിച്ചു.
ഡിസംബർ പത്തിന് വിഷയം പരിഗണിച്ചപ്പോൾ ഹൈക്കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രശ്‌നം സങ്കീർണമാകാൻ അനുവദിച്ചതെന്തിനെന്നും നടപടിയെടുക്കാൻ വൈകിയതെന്താണെന്നും കോടതി ചോദിച്ചിരുന്നു. ആ ഹർജി വീണ്ടും ജനുവരി 22-ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. പുതിയ ക്രൂ ഡ്യൂട്ടി ചട്ടം നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങൾ കാരണമാണ് ഇൻഡിഗോയിൽ പ്രതിസന്ധിയുണ്ടായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)


