ന്യൂഡൽഹി: ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയിൽ റഷ്യൻ പ്രസിഡന്ററ് വ്ലാദിമിർ പുതിൻ്റെ രണ്ടുദിവസത്തെ സന്ദർശനം വ്യാഴാഴ്ച ആരംഭിക്കും. വെള്ളിയാഴ്‌ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണകൾ കൂടിക്കാഴ്‌ചയിൽ ഉണ്ടാകുമെന്നാണ് സൂചന.
ഉഭയകക്ഷിവ്യാപാരം 2023-ഓടെ 10,000 കോടി ഡോളറായി (ഒമ്പതുലക്ഷം കോടി രൂപ) ഉയർത്താനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.
കൂടുതൽ എസ് 400 മിസൈൽ പ്രതിരോധസംവിധാനം, സുഖോയ്-57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ചും ചർച്ചകളുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള മത്സ്യവിഭവങ്ങളുടെയും ഉരുളക്കിഴക്ക്, മാതളനാരങ്ങ എന്നിവയുടെയും കയറ്റുമതിക്ക് റഷ്യൻ കമ്പോളം വിപുലമായി തുറക്കാനുള്ള നടപടികളിൽ തീരുമാനമുണ്ടാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)










-(1)_h_small.jpg)


_h_small.jpg)


