ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികളെക്കുറിച്ച് ഡിസംബർ ഒന്നിനകം സത്യവാങ്‌മൂലം നൽകാൻ കേന്ദ്ര സംസ്ഥാന കമ്മിഷനുകളോട് സുപ്രീംകോടതി.
എസ്ഐആറും തദ്ദേശതിരഞ്ഞെടുപ്പും ഒരുമിച്ചുനടക്കുന്നത് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയിൽ നിലപാടെടുത്തു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുമായി സഹകരിച്ചാണുപോകുന്നത്. അവിടെ പ്രശ്നങ്ങളില്ല. ബിഎൽമാരിൽ ഒരു ചെറിയ വിഭാഗത്തെമാത്രമേ തങ്ങൾക്ക് ആവശ്യമുള്ളൂ. എസ്ഐആറിനും തദ്ദേശതിരഞ്ഞെടുപ്പിനും വെവ്വേറെ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാകാറായെന്നും 99 ശതമാനം വോട്ടർമാർക്കും ഫോം നൽകിയെന്നും 50 ശതമാനത്തിലേറെ ഡിജിറ്റൈസ് ചെയ്തെന്നും കമ്മിഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു.
ഹർജി ഡിസംബർ ഒൻപതിലേക്ക് വെക്കാമെന്ന് കോടതി നിർദശിച്ചപ്പോൾ, അന്നാണ് തദ്ദേശതിരഞ്ഞെടുപ്പെന്നും നേരത്തെ കേൾക്കണമെന്നും ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും രഞ്ജിത്ത് കുമാറും അഭ്യർഥിച്ചു.
എസ്ഐആർ നീട്ടിവെക്കണമെന്നാണ് സംസ്ഥാനസർക്കാരിന്റെ ആവശ്യം. സർക്കാരിനെക്കൂടാതെ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും എസ്ഐആർ വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ തമിഴ്നാട്ടിലെ ഹർജികൾ ഡിസംബർ നാലിനും ബംഗാളിലെ ഹർജികൾ ഒൻപതിനും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

