ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായതിനാൽ സുപ്രീംകോടതി വെർച്വൽ ഹിയറിങ്ങിലേക്ക് മാറുന്നതിൻ്റെ സാധ്യത പരിശോധിക്കുമെന്ന് പീഫ് ജസ്റ്റിസ് സൂര്യകാന്ത്, അഭിഭാഷകരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ബുധനാഴ്‌ച കോടതിയിൽ പറഞ്ഞു.
എസ്ഐആർ ഹർജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് മലിനീകരണ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
(പ്രഭാതനടത്തത്തിന് പോയശേഷം ആരോഗ്യപ്രശ്‌നമുണ്ടെന്നും അടുത്ത ഹിയറിങ് മുതൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും ദ്വിവേദി അഭ്യർഥിച്ചു. ഈ പ്രായത്തിൽ മലിനമായ വായു ശ്വസിക്കേണ്ടിവരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. അപ്പോഴാണ് നടത്തത്തിനുശേഷം തനിക്കും ആരോഗ്യപ്രശ്‌നം നേരിട്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്. "നടത്തം മാത്രമാണ് തൻ്റെ ഏക വ്യായാമം. ഇപ്പോൾ അതും പ്രയാസമായി. കഴിഞ്ഞദിവസം രാവിലെ ഒരുമണിക്കുറോളം നടന്നപ്പോൾ ബുദ്ധിമുട്ടുണ്ടായി" -അദ്ദേഹം പറഞ്ഞു.
വൈകീട്ട് നടക്കാൻ പോകുന്നതായിരിക്കും മെച്ചമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ അതും കണക്കാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. കോടതി വെർച്വൽ മോഡിലേക്ക് മാറുന്നതിനെ ദ്വിവേദിയും സിബലും പിന്തുണച്ചു. വായുനിലവാരം മെച്ചപ്പെടുംവരെ, കുറഞ്ഞപക്ഷം 60 വയസ്സു കഴിഞ്ഞവർക്കെങ്കിലും നേരിട്ട് ഹാജരാകുന്നതിൽ ഇളവുനൽകണമെന്ന് ദ്വിവേദി അഭ്യർഥിച്ചു. എല്ലാ വശവും പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ കണക്കനുസരിച്ച് ബുധനാഴ്‌ച ഡൽഹിയിൽ വായുനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

