ന്യൂഡൽഹി: വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്ഐആർ) ജോലിയുടെ സമ്മർദംമൂലം കുഴഞ്ഞുവീണു മരിക്കുകയോ ജീവനൊടുക്കുകയോ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒ) പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ മരിച്ച 14 ബിഎൽഒമാരുടെ പേരുകളും ചിത്രങ്ങളും 'എക്സ്‌സി'ലാണ് പങ്കുവെച്ചത്.
'ജീവനെക്കാൾ പ്രധാനമാണോ ഡെഡ്‌ലൈൻ' എന്ന ചോദ്യം പങ്കുവെച്ചുകൊണ്ടാണ് ചിത്രം പുറത്തുവിട്ടത്. ചിത്രത്തിൽ താഴെയായി 'എസ്ഐആർ വധശിക്ഷയാകുമ്പോൾ' എന്നും ചേർത്തിട്ടുണ്ട്. ഗുജറാത്തിൽനിന്നുള്ള നാലുപേർ, പശ്ചിമബംഗാളിൽനിന്ന് മൂന്നുപേർ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്ന് രണ്ടുപേർ വീതം, കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്ന് ഓരോരുത്തർ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.
വോട്ടർപട്ടിക പുതുക്കലിൻ്റെ മറവിൽ രാജ്യത്തുടനീളം അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണെന്നും തത്‌ഫലമായി മാനസികസമ്മർദംമൂലം മൂന്നാഴ്ചയ്ക്കിടെ 16 ബിഎൽഒമാർ മരിച്ചെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എസ്‌ഐആർ ഒരു പരിഷ്‌കാരമല്ല, മറിച്ച് അടിച്ചേൽപ്പിക്കപ്പെട്ട സ്വേച്ഛാധിപത്യമാണെന്നും രാഹുൽ 'എക്സി'ൽ കുറിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















_h_small.jpg)


