പട്ന: ജെഡിയു നേതാവ് നിതീഷ്‌കുമാറിൻ്റെ നേതൃത്വത്തിൽ ബിഹാറിൽ എൻഡിഎയുടെ പുതിയ സർക്കാർ വ്യാഴാഴ്‌ച അധികാരമേൽക്കും. 22 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
പട്‌നയിലെ ഗാന്ധി മൈതാനത്ത് രാവിലെ 11.30-നാണ് ചടങ്ങ്. പരിപാടി എൻഡിഎയുടെ ശക്തിപ്രകടനമായി മാറ്റാൻ നേതൃത്വം തീരുമാനിച്ചു. പത്താം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. അതിനിടെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിതീഷ് കുമാർ ബുധനാഴ്‌ച ഗവർണർ ആരിഫ് ഖാനെ കണ്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്തു നൽകി.
ബിജെപിയിൽനിന്ന് ഒമ്പതുപേരും ജെഡിയുവിൽനിന്ന് പത്തുപേരും എൽജെപി, എച്ച്എഎം, ആർഎൽഡി എന്നീപാർട്ടികളിൽനിന്ന് ഓരോരുത്തരും മന്ത്രിമാരായി വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്യും. സമ്രാട്ട് ചൗധരി, വിജയ് സിൻഹ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മന്ത്രിസഭയിലുണ്ടാകും. മുൻ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന സമ്രാട്ട് പൗധരിയെ നിയമസഭയിലെ ബിജെപി നേതാവായും വിജയ് കുമാർ സിൻഹയെ ഉപനേതാവായും തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൂടാതെ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി ജെഡിയു തിരഞ്ഞെടുത്തു.
243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയത്. ബിജെപി - 89. ജെഡിയു - 85, എൽജെപി - 19. എച്ച്എഎം അഞ്ച്, ആർഎൽഎം നാല് എന്നിങ്ങനെയാണ് കക്ഷിനില.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














_h_small.png)


_h_small.jpg)

