ന്യൂഡൽഹി: പ്രതിയിൽനിന്ന് കറൻസി നോട്ടുകൾ കണ്ടെത്തി എന്നതുകൊണ്ടുമാത്രം അഴിമതിതടയൽ നിയമപ്രകാരം ശിക്ഷിക്കാനാവില്ലെന്ന് സുപ്രീംകോടതി. കൈക്കൂലി ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവുവേണം. അത് സംശയത്തിനതീതമായി തെളിയിക്കാനുമാകണമെന്ന് കോടതി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ മുൻ അസിസ്റ്റൻ്റ ലേബർ കമ്മിഷണർ 3000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ കേസിൽ കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതും സംശയാതീതമായി തെളിയിക്കാനായില്ലെന്ന് പ്രതിയെ വെറുതേവിട്ടുകൊണ്ട് സുപ്രീംകോടതി പറഞ്ഞു.
പ്രോസിക്യൂഷന്റെ കേസിൽ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നും പരാതിക്കാരുടെ മൊഴിയുടെമാത്രം അടിസ്ഥാനത്തിൽ ശിക്ഷിക്കാനാവില്ലെന്നുമാണ് വിചാരണക്കോടതി വിധിച്ചത്. എന്നാൽ, വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ പ്രതി നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്.
പരാതിക്കാരുടെമാത്രം ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെന്ന് സുപ്രീംകോടതി പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ടതിന് സ്വതന്ത്ര സാക്ഷികളില്ലെന്നും 1997-ൽ നടന്ന സംഭവത്തിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















