ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ വളർച്ച രാജ്യത്തെ പോലീസ് പ്രവർത്തനത്തിൻ്റെ സാഹചര്യങ്ങളിൽ വലിയ മാറ്റംവരുത്തിയതായി രാഷ്ട്രപതി ദ്രൗപദി മുർമു അഭിപ്രായപ്പെട്ടു. സാധാരണക്കാരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങൾ പോലീസിനെ ഭയത്തോടെ കാണുന്നതിനുപകരം തങ്ങളെ സഹായിക്കുന്നവരായി കരുതുന്ന സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. രാജ്യത്ത് നിക്ഷേപം ആകർഷിക്കാൻ ഭദ്രമായ ക്രമസമാധാനനില പ്രധാന ഘടകമാണ്. യുവ ഐപിഎസ് ഓഫീസർമാർ നേതൃത്വംനൽകുന്ന ഭാവിയിലെ പോലീസ് സംവിധാനം വികസിതഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ പ്രധാന പങ്കുവഹിക്കും. സന്ദർശിക്കാനെത്തിയ ഐ.പി.എസ് പ്രൊബേഷൻ ഒാഫീസർമാരോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
അധികാരപദവികളിലെത്തുമ്പോൾ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാകുമെന്ന് രാഷ്ട്രപതി ഐപിഎസ് പ്രൊബേഷണർമാരെ ഓർമ്മിപ്പിച്ചു. എന്താണ് സൗകര്യപ്രദം എന്നതല്ല, മറിച്ച് എന്താണ് ധാർമികമായത് എന്നാണ് നോക്കേണ്ടത്. ഏതു ബുദ്ധിമുട്ടേറിയ ഘട്ടത്തിലും നീതിപൂർവമായ നടപടിക്രമങ്ങൾ പാലിക്കണം. 174 പ്രൊബേഷണർമാരുള്ള ബാച്ചിൽ 62 വനിതകളുണ്ട്. ഏറ്റവും കൂടുതൽ വനിതാപ്രാതിനിധ്യമുള്ള ബാച്ചാണ്. പല ഐപിഎസ് ബാച്ചുകളിലും വനിതകൾ മികച്ച പ്രൊബേഷണർമാരായി തിരഞ്ഞെടുക്കപ്പെട്ടു. മികവിന് സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്ന് വനിതാ ഓഫീസർമാരുടെ നേട്ടം വ്യക്തമാക്കുന്നു . രാഷ്ട്രപതി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















