യുഎസ് ഉപരോധം: റഷ്യൻ എണ്ണയ്ക്ക് പകരക്കാരെ തേടി ഇന്ത്യ

യുഎസ് ഉപരോധം: റഷ്യൻ എണ്ണയ്ക്ക് പകരക്കാരെ തേടി ഇന്ത്യ
യുഎസ് ഉപരോധം: റഷ്യൻ എണ്ണയ്ക്ക് പകരക്കാരെ തേടി ഇന്ത്യ
Share  
2025 Oct 25, 09:19 AM
MANNAN
mannan

കൊച്ചി: റഷ്യയിലെ പ്രധാന എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ ബദൽ മാർഗം തേടി ഇന്ത്യൻ കമ്പനികൾ. പശ്ചിമേഷ്യ, ലാറ്റിനമേരിക്ക, യുഎസ് എന്നീ സ്രോതസ്സുകളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങൽ വർധിപ്പിക്കാനാണ് സാധ്യത.


ഒക്ടോബർ 22-നാണ് യുഎസ് സർക്കാർ, റഷ്യൻ ക്രൂഡോയിൽ ഉത്‌പാദകർക്ക് ഉപരോധം ഏർപ്പെടുത്തിയത്. നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ ഏകദേശം മൂന്നിലൊന്ന് വിതരണം ചെയ്യുന്നത് റഷ്യയാണ്. 2025-ൽ ഇത് പ്രതിദിനം ശരാശരി 17 ലക്ഷം ബാരൽ ആണ്. ഇതിൽ ഏകദേശം 12 ലക്ഷം ബാരലുകൾ നേരിട്ട് റോസ്നെഫ്റ്റിൽനിന്നും ലൂക്കോയിലിൽനിന്നുമാണ്. ഈ അളവിൽ ഭൂരിഭാഗവും വാങ്ങുന്നത് സ്വകാര്യ ശുദ്ധീകരണശാലകളായ റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയുമാണ്. പൊതുമേഖലാ ശുദ്ധീകരണശാലകൾക്കും ചെറിയ വിഹിതം ലഭിക്കുന്നുണ്ട്. റഷ്യ വിട്ട് മറ്റു പ്രദേശങ്ങളിലേക്ക് പോകുമ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് ഗണ്യമായി വർധിക്കാനാണ് സാധ്യത.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan