കർഷകർക്ക് ദീർഘകാലം നിയമപോരാട്ടം നടത്തേണ്ട അവസ്ഥയുണ്ടാകരുത് -സുപ്രീംകോടതി

കർഷകർക്ക് ദീർഘകാലം നിയമപോരാട്ടം നടത്തേണ്ട അവസ്ഥയുണ്ടാകരുത് -സുപ്രീംകോടതി
കർഷകർക്ക് ദീർഘകാലം നിയമപോരാട്ടം നടത്തേണ്ട അവസ്ഥയുണ്ടാകരുത് -സുപ്രീംകോടതി
Share  
2025 Oct 23, 09:04 AM
MANNAN
mannan

ന്യൂഡൽഹി: പൊതുരേഖകളിൽനിന്ന് വ്യക്തമാകുന്ന അവകാശങ്ങൾ നേടിയെടുക്കാൻ കർഷകർക്ക് ദീർഘകാലം നിയമപോരാട്ടം നടത്തേണ്ട അവസ്ഥയുണ്ടാവരുതെന്ന് സുപ്രീംകോടതി. വയനാട്ടിലെ 37.5 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേരള ഹൈക്കോടതിയുടെ 2012-ലെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.


1971-ലെ സംസ്ഥാന സ്വകാര്യവനനിയമപ്രകാരം പതിച്ചു നൽകിയത് സ്വകാര്യ പ്ലാന്റേഷൻ ഭൂമിയാണെന്നും വനഭൂമിയല്ലെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്ഥലത്തിൻ്റെ അവകാശമുന്നയിച്ച് എം. ജമീല നൽകിയ ഹർജി തള്ളിയ വനം ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.


ഭൂമിയുടെ ആദ്യ ഉടമസ്ഥനായ ഇമ്പിച്ചി അഹമ്മദ് 1957-ൽത്തന്നെ അവിടെ ഏലവും കാപ്പിയും കൃഷിചെയ്‌തിരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. 1949-ൽ ഇതിനായി ജില്ലാ കളക്‌ടറിൽനിന്ന് അനുമതി വാങ്ങിയിരുന്നു. ബന്ധപ്പെട്ട ബോർഡുകളിൽ പ്ലാൻ്റേഷൻ രജിസ്റ്ററും ചെയ്‌തു. ഭൂമിയുടെ ചില ഭാഗങ്ങൾ കൃഷിചെയ്യാതെ ഒഴിച്ചിട്ടെന്നും അവിടെ പിന്നീടാണ് പ്ലാന്റേഷ നടത്തിയതെന്നുമുള്ള സംസ്ഥാന സർക്കാരിൻ്റെ വാദം സുപ്രീംകോടതി തള്ളി ഭൂമിയുടെ പൊതുസ്വഭാവത്തിൽ ഇത് മാറ്റംവരുത്തുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.


ജമീല സ്ഥലത്തിൻ്റെ നിയമപരമായ ഉടമസ്ഥയാണെന്ന് വ്യക്തമാക്കിയ കോടതി, ആറുമാസത്തിനകം അതിർത്തിരേഖകൾ ശരിയാക്കണമെന്നും സംസ്ഥാന സർക്കാരിന് നിർദേശം നൽകി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan