
ന്യൂഡൽഹി: കുട്ടികളില്ലാത്ത മുസ്‌ലിം വിധവയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അർഹതയുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
സ്വത്തിന്റെ നാലിൽ മൂന്നുഭാഗവും വേണമെന്ന ആവശ്യം തള്ളിയ ബോംബെ ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു.
മഹാരാഷ്ട്രയിലെ ചാന്ദ് ഖാൻ്റെ വിധവ സൊഹർബി നൽകിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്വത്തിൽ ഒരു ഭാഗം വിൽക്കാൻ ചാന്ദ് ഖാൻ ജീവിച്ചിരിക്കേ കരാറുണ്ടാക്കിയിരുന്നതുകൊണ്ട് വിധവയ്ക്ക് അതിൽ അവകാശമില്ലെന്ന വാദം സുപ്രീംകോടതി തള്ളി. വിൽപ്പനയ്ക്ക് കരാറുണ്ടാക്കി എന്നതുകൊണ്ട് ആ സ്വത്തിൽ പരാതിക്കാരിക്കുള്ള അവകാശം ഇല്ലാതാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group