
ന്യൂഡൽഹി: ആക്രമണ, പ്രതിരോധ ശേഷി ഉയർത്താൻ ലക്ഷ്യമിട്ട് 2035-ഓടെ യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും എണ്ണം നിലവിലെ 140-ൽ നിന്ന് 200-ന് മുകളിലേക്ക് ഉയർത്താൻ നാവികസേന. പാകിസ്‌താന്റെയും ചൈനയുടെയും ഭീഷണികളെ ഒരേ സമയം പ്രതിരോധിക്കുകയാണ് ലക്ഷ്യം. 55 യുദ്ധക്കപ്പലുകൾ ഇന്ത്യയിലെ വിവിധ ഷിപ് യാർഡുകളിൽ നിർമാണത്തിലാണ്. ഇതിനുപുറമേ യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമുൾപ്പെടെ 74 യാനങ്ങളുടെ നിർമാണത്തിന് പ്രാഥമികാനുമതി ലഭിച്ചു. ഏകദേശം 2.35 ലക്ഷം കോടി ചെലവ് പ്രതീക്ഷിക്കുന്നു.
നിലവിലെ യുദ്ധക്കപ്പലുകളിൽ 11 എണ്ണം ഏറെ പഴക്കമുള്ളതാണ്. കാലപ്പഴക്കം ചെന്നവ സ്വാഭാവികമായും പിന്മാറുമ്പോൾ പുതുതായി 200 എണ്ണം അവതരിപ്പിക്കാനാണ് നീക്കം. 2037 ആകുമ്പോൾ 230 യുദ്ധക്കപ്പലുകളാണ് ലക്ഷ്യം. 370-ഓളം യുദ്ധക്കപ്പലുകളും സബ്‌മറൈനുകളുമുള്ള ചൈനയുടേതാണ് ലോകത്തെ നിലവിലെ ഏറ്റവും ശേഷിയുള്ള നാവികസേന. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group