
ന്യൂഡൽഹി: തീപ്പൊള്ളലേറ്റത് ഭേദമായാലും വാക്കുകൾകൊണ്ടുള്ള മുറിവ് ഉണങ്ങില്ലെന്ന് സുപ്രീംകോടതി. വിദ്വേഷപ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സാമൂഹികമാധ്യമ ഇൻഫ്ളുവൻസർ ശർമിഷ്ഠാ പാനോളിക്കെതിരേ പരാതി നൽകിയ വജാഹത്ത് ഖാൻ്റെ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ്റെ പരാമർശം.
കലാപാഹ്വാനം എല്ലായ്പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാം. വജാഹത്ത് ഖാൻ സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ പരിശോധിച്ച ബെഞ്ച്, ഇതിനൊന്നും അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ സംരക്ഷണമുണ്ടാവില്ലെന്ന് വ്യക്തമാക്കി. വിദ്വേഷപ്രസംഗത്തിന് തനിക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത എഫ്ഐആറുകൾ ഒന്നിപ്പിക്കണമെന്ന ഖാന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു.
പശ്ചിമബംഗാളിൽ ഫയൽചെയ്‌ത കേസിൽ ഖാൻ ഇപ്പോൾ കസ്റ്റഡിയിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ കേസുകളിൽ ഖാനെ അറസ്റ്റുചെയ്യുന്നത് കോടതി താത്കാലികമായി തടഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷപരാമർശം നടത്തിയതിന് ശർമിഷ്ഠയെ ബംഗാൾപോലീസ് അറസ്റ്റുചെയ്‌തിരുന്നു. ശർമിഷ്‌ഠയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു. വജാഹത്ത് ഖാനായിരുന്നു ശർമിഷ്‌ഠയ്ക്കെതിരേ മുഖ്യപരാതിക്കാരൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group