
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളുടെ അധിക സുരക്ഷാപരിശോധന ആരംഭിച്ചതായി എയർ ഇന്ത്യ.
33 ബോയിങ് 787-8/9 വിമാനങ്ങളാണ് എയർ ഇന്ത്യക്കുള്ളത്. ഡിജിസിഎ നിർദേശപ്രകാരം ഒറ്റത്തവണത്തേക്കുള്ള വിശദപരിശോധന ഒമ്പതുവിമാനങ്ങളിൽ പൂർത്തിയായി. ബാക്കി 24 വിമാനങ്ങളുടെ പരിശോധനയും വൈകാതെ നടക്കും.
പരിശോധനയെത്തുടർന്ന് ദീർഘദൂരസർവീസുകൾ വൈകിയേക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം വൈകുന്ന സാഹചര്യമുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കും. 26 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമാണ് എയർ ഇന്ത്യക്കുള്ളത്. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ടത് ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group