
ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ടവരെ ശാക്തീകരിക്കാൻ മഷിയിലെഴുതപ്പെട്ട നിശ്ശബ്ദവിപ്ലവമാണ് ഇന്ത്യയുടെ ഭരണഘടനയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ, ഗവായ്.
പിന്നാക്കവിഭാഗങ്ങൾക്ക് മുന്നേറാൻ ഭരണഘടന വഴിയൊരുക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ഓക്സ്‌ഫഡ് യൂണിയനിൽ നടത്തിയ പ്രഭാഷണത്തിൽ പീഫ് ജസ്റ്റിസ് പറഞ്ഞു. പതിറ്റാണ്ടുകൾക്കുമുൻപ് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ, തൊട്ടുകൂടാത്തവർ എന്നാണ് വിളിച്ചിരുന്നത്. അശുദ്ധരെന്നാണ് അവരോട് പറഞ്ഞിരുന്നത്. ആ വിഭാഗത്തിൽനിന്നുതന്നെയുള്ള താൻ, രാജ്യത്തെ ഏറ്റവുമുയർന്ന ജുഡീഷ്യൽ പദവിയിലിരുന്നാണ് സംസാരിക്കുന്നതെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.
വ്യക്തിപരമായി, മുനിസിപ്പൽ സ്‌കൂൾമുതൽ ചീഫ് ജസ്റ്റിസ് പദവിവരെയുള്ള ജീവിതയാത്രയിൽ ഭരണഘടന മാർഗശക്തിയായിരുന്നു. ഇന്ത്യയിലെ മിക്കവാറും ദുർബലവിഭാഗങ്ങൾക്കും ഭരണഘടന വെറും നിയമസംഹിതയല്ല, വികാരവും ജീവനാഡിയുമാണ്. ഭരണഘടന സാമൂഹികരേഖയാണ്. ജാതിവിവേചനത്തിന്റെ അനുഭവത്തിൽനിന്ന് നീതിബോധത്തിൻ്റെ പുതിയ പാത തെളിച്ച വ്യക്തിയാണ് ബി.ആർ. അംബേദ്‌കറെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രാതിനിധ്യമുറപ്പാക്കി അധികാരം വിഭജിച്ചില്ലെങ്കിൽ ജനാധിപത്യത്തിന് അതിജീവിക്കാനാവില്ലെന്നാണ് അംബേദ്കർ വിശ്വസിച്ചത്. ആ പാത പിന്തുടർന്നാണ് ഇപ്പോഴും രാജ്യത്തെ നിയമനിർമാണങ്ങളെന്ന്, വനിതാസംവരണ നിയമം പാസാക്കിയതിനെ ഉദാഹരിച്ച് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group