
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും വിശദീകരിക്കാൻ പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 16 പാർട്ടികളുടെ നേതാക്കൾ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് നൽകി 'ഇന്ത്യ' സഖ്യം.
വിട്ടുനിന്ന എഎപി. ബുധനാഴ്‌ച പ്രത്യേകം കത്ത് നൽകും. തുടർനീക്കങ്ങളെക്കുറിച്ച് ആലോചിക്കാൻ ചൊവ്വാഴ്‌ച ചേർന്ന 'ഇന്ത്യ' സഖ്യ യോഗത്തിൽ ജയറാം രമേഷ്, ദീപേന്ദർ ഹൂഢ (കോൺഗ്രസ്), രാംഗോപാൽ യാദവ് (സമാജ്വാദി പാർട്ടി), ഡെറിക് ഒബ്രയാൻ (തൃണമൂൽ കോൺഗ്രസ്), മനോജ് കുമാർ ഝാ (ആർജെഡി), സഞ്ജയ് റൗത്ത് (ശിവ്സേന യുബിടി) എന്നിവർ പങ്കെടുത്തു.
എൻസിപിയടക്കമുള്ള കക്ഷികൾ പങ്കെടുക്കാത്ത യോഗത്തെക്കുറിച്ച്, ആർഎസ്പി, സിപിഐ, കേരള കോൺഗ്രസ് തുടങ്ങിയ ചെറുപാർട്ടികളെ അറിയിച്ചില്ലെന്ന് പരാതിയുണ്ട്.
രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ (കോൺഗ്രസ്), അഖിലേഷ് യാദവ് (സമാജ്വാദി പാർട്ടി), അഭിഷേക് ബാനർജി (തൃണമൂൽ കോൺഗ്രസ്), ടി.ആർ. ബാലു (ഡിഎംകെ), അരവിന്ദ് സാവന്ത് (ശിവ്സേന യുബിടി), അഭയകുമാർ സേന (ആർജെഡി), മിയ അൽത്താഫ് അഹമ്മ (നാഷണൽ കോൺഫറൻസ്), കെ. രാധാകൃഷ്‌ണൻ (സിപിഎം), ഇ.ടി. മുഹമ്മ ബഷീർ (മുസ്‌ലിം ലീഗ്), കെ. സുബ്ബരായൻ (സിപിഐ), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്‌പി), മഹുവ മാജി, വിജയ് ഹൻസക് (ജെഎംഎം), ഡോ. തൊൽക്കാപ്പിയൻ (വിസികെ), അഡ്വ. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്) ദുരൈ വൈക്കോ (എംഡിഎംകെ), രാജാ റാംസിങ് (സിപിഐ എംഎൽ) എന്നിവർ ഒപ്പിട്ട കത്താണ് നൽകിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group