
ന്യൂഡൽഹി: ശകാരിച്ചതിൻ്റെ പേരിൽ വിദ്യാർഥി ജീവനൊടുക്കിയതിൽ അധ്യാപകന്റെപേരിൽ ആത്മഹത്യാപ്രേരണ ചുമത്തിയത് ഒഴിവാക്കി സുപ്രീംകോടതി, ശകാരിക്കുന്നത് ഇത്തരമൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് സാധാരണക്കാരായ ഒരാളും കരുതിയിട്ടുണ്ടാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
തമിഴ്‌നാട്ടിലെ സ്കൂൾ അധ്യാപകനും ഹോസ്റ്റൽ ഇൻചാർജുമായിരുന്ന വ്യക്തിയെ കേസിൽനിന്ന് ഒഴിവാക്കിയാണ് ജസ്റ്റിസുമാരായ അഹ്സനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവുടെ ബെഞ്ചിന്റെ ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം മദ്രാസ് ഹൈക്കോടതി റദ്ദാക്കാതിരുന്നതോടെ അധ്യാപകൻ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തെ മൊത്തമായി കണക്കിലെടുക്കണമെന്നും അധ്യാപകനെ കുറ്റപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹോസ്റ്റലിലെ മറ്റൊരു വിദ്യാർഥിയുടെ പരാതിയിലാണ് അധ്യാപകൻ വിദ്യാർഥിയെ ശകാരിച്ചത്.
തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ശകാരിച്ചതെന്ന് അധ്യാപകൻ ചൂണ്ടിക്കാട്ടി. അതിനുശേഷമാണ് അപ്രതീക്ഷിതമായി വിദ്യാർഥി ഹോസ്റ്റൽമുറിയിൽ ജീവനൊടുക്കിയത്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി അധ്യാപകനെ കേസിൽനിന്ന് ഒഴിവാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group