
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി മാത്രമല്ല, മാറുന്ന ഇന്ത്യയുടെ ചിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻ കി ബാത്തി'ലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന
"ഓപ്പറേഷൻ സിന്ദൂർ ജനങ്ങളെ സ്വാധീനിച്ചു. ബിഹാറിലും യുപിയിലുമടക്കം വിവിധയിടങ്ങളിൽ ഈ കാലയളവിൽ ജനിച്ച കുട്ടികൾക്ക് സിസൂർ എന്നു പേരിട്ടു. ഭീകരകേന്ദ്രങ്ങൾ തകർക്കാൻ സൈന്യത്തിനൊപ്പം രാജ്യത്ത് നിർമിച്ച ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ശക്തിയുമുണ്ടായിരുന്നു" പ്രധാനമന്ത്രി പറഞ്ഞു.
മാവോവാദി ആക്രമണങ്ങളുണ്ടായിരുന്ന മഹാരാഷ്ട്രയിലെ കാട്ടേഝരി ഗ്രാമത്തിൽ ആദ്യമായി ബസ് സർവീസ് വന്നപ്പോൾ ജനങ്ങൾ താളമേളങ്ങളോടെയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗീർ വനത്തിൽ സിംഹങ്ങളുടെ എണ്ണം അഞ്ചുവർഷത്തിനിടെ 674-ൽനിന്ന് 891 ആയെന്ന് സെൻസസിൽ വ്യക്തമായെന്നും പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group