
ന്യൂഡൽഹി: ഉറുദു ഇന്ത്യയിൽ ജനിച്ച ഭാഷയാണെന്നും അതിനെ ഏതെങ്കിലും മതവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും സുപ്രീംകോടതി. മഹാരാഷ്ട്രയിലെ ഉറുദുവിലുള്ള സൂചകബോർഡുകൾ നീക്കണമെന്ന ഹർജി തള്ളിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിൻ്റെ നിരീക്ഷണം. ഉറുദുവിനും മറാഠിക്കും ഭരണഘടനയിൽ ഒരേ സ്ഥാനമാണ്. മറാഠി മാത്രമേ ബോർഡുകളിൽ പാടുള്ളൂവെന്ന വാദം അംഗീകരിക്കാനാവില്ലെന്നും മുൻ കൗൺസിലർ വർഷാതായ് സഞ്ജയ് ബഗാഡെയുടെ ഹർജി തള്ളി സുപ്രീംകോടതി വ്യക്തമാക്കി.
ഹിന്ദിക്ക് സംസ്കൃതവുമായും ഉറുദുവിന് പേർഷ്യനുമായുമാണ് കൂടുതൽ സാമ്യം. ഹിന്ദിയെ ഹിന്ദുക്കളുടേതും ഉറുദുവിനെ മുസ്‌ലീങ്ങളുടേതുമെന്ന നിലയിൽ കൊളോണിയൽ ശക്തികൾ വിഭജനത്തിനായി ഉപയോഗിച്ചിരുന്നു. മറാഠിയും ഹിന്ദിയും പോലെ ഉറുദുവും ഈ ഭൂമിയിൽ ജനിച്ച ഇന്തോ-ആര്യൻ ഭാഷയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group