
ന്യൂഡൽഹി: സിവിൽ തർക്കങ്ങൾപ്പോലും ക്രിമിനൽക്കേസാക്കുന്ന ഉത്തർപ്രദേശ് പോലീസിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഇത് അംഗീകരിക്കാനാവില്ലെന്നും യുപിയിൽ നിയമവാഴ്‌ച പൂർണമായും തകർന്നുവെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രണ്ടാഴ്ചയ്ക്കകം യുപി പോലീസ് മേധാവി സത്യവാങ്‌മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ബിസിനസുകാരനായ ദീപക് ബെഹാളുമായുള്ള സാമ്പത്തികതർക്കത്തിൽ തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്‌ത ക്രിമിനൽക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്‌ത് നോയ്‌ഡയിലെ ദേബു സിങ്, ദീപക് സിങ് എന്നിവർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി, യുപിയിൽ ഓരോ ദിവസവും അസാധാരണമായ ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓരോ സിവിൽ കേസും ക്രിമിനൽക്കേസാക്കി മാറ്റുന്നത് അസംബന്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു. പണം നൽകിയില്ലയെന്നത് എങ്ങനെയാണ് ക്രിമിനൽക്കുറ്റമാകുന്നതെന്ന് ചോദിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ സാക്ഷിക്കൂട്ടിൽ നിർത്തി വിശദീകരണം തേടേണ്ടതാണെന്നും വ്യക്തമാക്കി. നോയ്‌ഡയിലെ കേസിൽ പ്രതികൾക്കെതിരായ വിചാരണനടപടികൾ സുപ്രീംകോടതി സ്റ്റേചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group