
ചെന്നൈ: ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പോടെ നടപ്പാക്കുമെന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. 'ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ ചെന്നൈയിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2029 ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞുമാത്രമേ ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിക്കുകയുള്ളൂ. 2034-നുശേഷമായിരിക്കും ഇത് നടപ്പിൽവരുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്തിയാൽ 4.50 ലക്ഷംകോടിരൂപയുടെ സാമ്പത്തികനേട്ടം രാജ്യത്തിനുണ്ടാകും. ഇതിലൂടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ 1.5 ശതമാനത്തിന്റെ വർധനയുണ്ടാകും. ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയമല്ല. 1960 മുതൽ ഇത് ചർച്ചചെയ്യുന്നുണ്ട്. ഇതര രാഷ്ട്രീയപ്പാർട്ടികൾ അന്ധമായി എതിർക്കുന്നതിനുപകരം ഇതിൻ്റെ പ്രയോജനങ്ങൾ മനസ്സിലാക്കണം.
തമിഴ്‌നാട് മുൻമുഖ്യമന്ത്രി കരുണാനിധി മുൻപ് ഈ ആശയത്തെ പിന്തുണച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ മകനായ എം.കെ. സ്റ്റാലിൻ എതിർക്കുകയാണ്. ഇത് ആരുടെയും സ്വപ്‌നപദ്ധതിയല്ലെന്നും രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ളതാണെന്നും എല്ലാവരും മനസ്സിലാക്കണമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group