ചരിത്രത്തിൻറെ താക്കോൽ സൂക്ഷിപ്പുകാരൻ ആയിരം പൂർണ്ണ ചന്ദ്രികയുടെ പ്രകാശനിറവിൽ !

ചരിത്രത്തിൻറെ താക്കോൽ സൂക്ഷിപ്പുകാരൻ ആയിരം പൂർണ്ണ ചന്ദ്രികയുടെ പ്രകാശനിറവിൽ !
ചരിത്രത്തിൻറെ താക്കോൽ സൂക്ഷിപ്പുകാരൻ ആയിരം പൂർണ്ണ ചന്ദ്രികയുടെ പ്രകാശനിറവിൽ !
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2023 Feb 13, 11:21 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

പോയകാലത്തിൻറെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ ''ചരിത്രത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരനാണ് '' ചോമ്പാലസ്വദേശിയായ ഡോ .കെ കെ എൻ കുറുപ്പ് എന്ന് അഭിമാനാപൂർവ്വം പറയാൻ തോന്നുന്ന ചോമ്പാലക്കാരനാണ് ഞാൻ .


കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ , മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറൽ ,പ്രമുഖനായ ഒരു ചരിത്രപണ്ഡിതൻ , ഗവേഷകൻ ,എഴുത്തുകാരൻ ,കവി ,പ്രഭാഷകൻ എന്നീനിലകളിലെല്ലാം ഏറെ ശ്രദ്ധേയനായ ഡോ. കെ.കെ.എൻ. കുറുപ്പ് വടകരക്കടുത്തുള്ള ചോമ്പാൽ സ്വദേശിയാണ്.

 മലബാർ ചരിത്രമാണ് അദ്ദേഹത്തിന്റെ ഇഷ്ടവിഷയം.


ഏകദേശം അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി കെ കെ എൻ കുറിപ്പിനെ കാണുന്നത് .

വെളുത്ത് തുടുത്ത് സുമുഖനായ ചെറുപ്പക്കാരൻ .

 ആയുർവ്വേദ ചികിത്സകനായിരുന്നു എന്റെ അച്ഛൻ ചോയി വൈദ്യർ .

കല്ലാമലയിലെ കല്ലാകോവിലകത്ത് എന്നവീട്ടിലും മറ്റും അച്ഛന് ആ കാലത്ത്‌ ചികിത്സയുണ്ടായിരുന്നു,

 മുക്കാളി ടൗണിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന എൻറെ അച്ഛൻറെ ആയുർവ്വേദ ഷോപ്പിൽ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ വാങ്ങാൻ പതിവായി എത്താറുള്ളത് കെ കെ എൻ കുറുപ്പ് എന്ന ചെറുപ്പക്കാരൻ .

ആയുർവ്വേദ ഷോപ്പിൻറെ ഉള്ളിലെ നിറയെ കള്ളികളുള്ള മരുന്ന് പെട്ടിക്കുമുകളിൽ അദ്ദേഹം വന്നിരിക്കും .തൊട്ടടുത്ത കസേരയിൽ അച്ഛനും .

ഏറെ നേരം രണ്ടുപേരും സംസാരിച്ചിരിക്കുന്നത് കുട്ടിയായ ഞാൻ നോക്കിയിരുന്നിട്ടുണ്ട് .

സാഹിത്യവും കവിതയുമാവും പലപ്പോഴും സംസാരവിഷയം.

സംസ്കൃതത്തിലും മറ്റും നല്ല അവഗാഹമുണ്ടായിരുന്ന അച്ഛൻ ഒരിക്കൽ ഒരു പദ്യം ചൊല്ലി അദ്ദേഹത്തിന് വ്യാഖ്യാനിച്ചുകൊടുത്തത് ഞാനിന്നും മറന്നിട്ടില്ല .കാളിദാസകാവ്യം .

''കലയുടെകൊമ്പിൻറെ തുമ്പത്തിടത്തുകൺ ചൊറിയുന്ന പെൺമാൻ ''

 .ഈവരികളിലെ ദൃശ്യഭംഗി അച്ഛൻ വർണ്ണിച്ചുകൊടുക്കുന്നതും കെ കെ എൻ കുറുപ്പ് എന്ന ചെറുപ്പക്കാരൻ നല്ലൊരു സഹൃദയനെപ്പോലെ അച്ഛന്റെ മുന്നിലുരുന്ന് കേൾക്കുന്നതും തേമാനമില്ലാത്ത എന്റെ ഓർമ്മക്കാഴ്ച്ച .

അധികാരിപ്പണിയുടെ അധികാരപരിധിയിൽ നിന്നും സർവ്വകലാശാലയുടെ ഔന്നത്യത്തിലെത്തിയ സ്ഥിരോത്സാഹി ,ആദരണീയനായ ഡോ .കെ കെ എൻ കുറുപ്പ് ഇന്ന് ശതാഭിഷേക നിറവിൽ !

ഈ ധന്യമുഹൂർത്തത്തിൽ അദ്ദേഹത്തിന് എല്ലാ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

ഡോ .കെ കെ എൻ കുറുപ്പ് ( ഡോ .കുട്ടമത്ത് കുന്നിയൂര് നാരായണക്കുറുപ്പ് )

മലബാറിലെ പ്രശസ്‌ത തറവാടായ കട്ടമത്ത് കുന്നിയൂർ കുടുംബാംഗം .

ചോമ്പാലയിലെ കല്ലാമലയിൽ കല്ലാകോവിലകത്ത് ജാനകിയമ്മയുടെയും ചാപ്പക്കുറുപ്പിൻറെയും മകനായി ജനനം .

കല്ലാമല യു പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം . തുടർപഠനം മടപ്പള്ളി ഗവ .ഫിഷറീസ് ടെക്നിക്കൽ ഹൈ സ്‌കൂളിൽ.

പാലയാട് ടീച്ചർ ട്രെയിനിംഗ് സെന്ററിൽ നിന്നും ടിടിസി പഠനം പൂർത്തിയാക്കിയശേഷം ഒരു വർഷക്കാലം പനാട എൽ പി സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ചു .

അതിനുശേഷം സനത് അനുസരിച്ച് ചെറുവത്തുർ തിമിരി അംശം അധികാരിയുടെ അധികാര പരിധിയിൽ ജോലിചെയ്‌തു ,

 കോടതി വിധി കെ കെ എൻ കുറുപ്പിന് അനുകൂലമായി വന്നപ്പോൾ അദ്ധ്യാപക ജോലി രാജിവെച്ചുകൊണ്ട് അംശം അധികാരി (അംശം പട്ടേലർ ) പദവി ഏറ്റെടുത്തു .

അംശം അധികാരി എന്നപദവിയിലിരുന്നുകൊണ്ട്തന്നെ ഹിന്ദി വിദ്വാൻ പരീക്ഷ പാസ്സാവുകയും തുടർന്ന് ബി എ ഡിഗ്രി നേടുകയുമുണ്ടായി .

അതിനുശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ഹിസ്റ്ററിയിൽ എം എ പരീക്ഷ പാസ്സായ കെ കെ എൻ കുറുപ്പ് അധികാരിയുടെ പദവി രാജിവെച്ച് കാലിക്കറ്റ് സർവ്വകലാശാലയിൽ ചരിത്രവിഭാഗത്തിൽ അദ്ധ്യാപകനായി ,

സ്ഥിരോത്സാഹിയും കർമ്മധീരനുമായ ഇദ്ദേഹം ചരിത്രത്തിൽ ഗവേഷണം നടത്തി പി എച്ച് ഡി ബിരുദം നേടു കയും തുടർന്നങ്ങോട്ട് പടിപടിയായിഉയരങ്ങളിലേക്കുള്ള യാത്ര തുടരുകയായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് പ്രഫസർ ,ചരിത്രവിഭാഗം തലവൻ തുടങ്ങിയ പദവികൾ അദ്ദേഹത്തെ തേടിയെത്തി .


റിട്ടയർ ചെയ്‌തതിന്‌ ശേഷം കോഴിക്കോട് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി നിയമിതനാവുകയുമുണ്ടായി .

കേരള പുരാവസ്‌തു ഗവേഷണകേന്ദ്രത്തിന്റെ തലവനായി തൃപ്പുണിത്തുറ പാലസിൽ പ്രവർത്തനം .ഒരുകൂട്ടം കവിതാ പുസ്തകങ്ങൾക്ക്‌ പുറമെ നിരവധി ചരിത സബന്ധങ്ങളായ ഗ്രന്ഥങ്ങളും മലയാളത്തിന് സംഭാവന ചെയ്‌ത മഹദ് വ്യക്തിത്വമാണ് ഡോ .കെ കെ എൻ കുറുപ്പ് .


ചരിത്രത്തിന്റെ വാതായനങ്ങൾ ലോകത്തിനു മുൻപിൽ തുറന്നു വെച്ച ഈ മഹാരഥന് ജന്മനാട് അർഹിക്കുന്ന അംഗീകാരം നൽകാൻ ഇനിയും വൈകരുതെന്നു വിനയപൂർവ്വം .

dd8a3b51_479787_4
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal