
: കർദിനാൾ മാർ ജോർജ് കുവക്കാടിൻ്റെ സ്ഥാനരോഹണച്ചടങ്ങിന് വത്തിക്കാനിൽ എത്തിയപ്പോഴാണ് പാപ്പയെ നേരിൽ കാണുന്നത്. ആ വളയിൽ കേരളത്തിൻ്റെ ഓർമയ്ക്കായി നെറ്റിപ്പട്ടം പോപ്പിന് സമ്മാനിച്ചു.
ഉന്നതപദവികൾ ലഭ്യമാകുന്ന പലരും സാധാരണക്കാരന് അപ്രാപ്യമാകുന്ന കാലത്ത് സ്വന്തംസ്ഥാനം എങ്ങനെ മറ്റുള്ളവർക്കായി ഉപയോഗപ്പെടുത്താമെന്നതിന് അദ്ദേഹം മാതൃകയായിരുന്നു.
ഏറ്റവും ഉന്നതനായിരിക്കുന്നവൻ മറ്റുള്ളവരുടെ ദാസനായിരിക്കണമെന്ന ബൈബിൾവാക്യം അന്വർഥമാകുന്ന കാഴ്‌ച. എല്ലാവരെയും അദ്ദേഹം ചിരിയോടെ, ക്ഷമയോടെ സ്വീകരിക്കുന്നു. പലരാജ്യങ്ങളിൽനിന്നുള്ളവർ നൽകുന്ന സമ്മാനം വെറുതേ വാങ്ങിവെയ്ക്കുകയല്ല.
പകരം അതിന്റെ പ്രാധാന്യം എന്താണെന്നുകൂടി തിരിച്ചറിയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. അത്രയും തിരക്കുകളിൽ ആളുകളെ വെറുതെ കണ്ട് പോകുകയല്ല. പകരം വലിയ ആനന്ദങ്ങൾക്കിടയിലായിരുന്നു അദ്ദേഹം. ഓരോത്തരെയും കൈവെച്ച് അനുഗ്രഹിച്ച്, ചുംബിച്ച് അദ്ദേഹം സ്നേഹം പങ്കിട്ടു.
(റോസമ്മ സെബാസ്റ്റ്യൻ)
പ്രിൻസിപ്പൽ, മൗണ്ട് താബോർ ട്രയിനിങ് കോളേജ്, പത്തനാപുരം)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group