തലശ്ശേരി: മീനച്ചൂടിൽ ഉരുകിയൊലിക്കുന്ന വേനലിൽ, അഗ്നിസാക്ഷിയാക്കി ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. 37 ഡിഗ്രി സെൽഷ്യസിനു മപ്പുറം കിടക്കുന്ന തീപ്പാറുന്ന
പൊരിവെയിലിലാണ് മണിക്കൂറുകളോളം തെയ്യങ്ങൾ കെട്ടിയാടുന്നത്. അഗ്നി വലയത്തിനുള്ളിൽ തിറയാടുന്ന ഘണ്ട കർണ്ണൻ, തീക്കൂനയിലിരിക്കുന്ന ഉച്ചിട്ട, കൈകൾ കൊണ്ട് തീ കോരിയെടുക്കുന്ന വിഷ്ണുമൂർത്തി ,അഗ്നികുണ്ഡത്തിലൂടെ തലങ്ങും വിലങ്ങും ഓടി നടക്കുന്ന കണ്ടനാർകേളൻ, അഗ്നിയെ പുൽകുന്ന ഒറ്റക്കോലൻ, തീച്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടുന്നവർ മണ്ണിലും വിണ്ണിലും ചുറ്റിലുമുള്ള കൊടും ചൂട് ഏറ്റ് വാങ്ങേണ്ടി വരും. ഇതിൽ 101 തവണ അഗ്നിപ്രവേശം നടത്തുന്ന ഒറ്റക്കോലൻ തെയ്യം അക്ഷരാർത്ഥത്തിൽ ആരേയും അത്ഭുതപ്പെടുത്തും. രണ്ടും മൂന്നും ദിവസങ്ങളാൽ 24 മണിക്കൂറും തെയ്യാട്ടവുമായി ഓരോ ക്ഷേത്രത്തിലും കഴിയുന്ന തെയ്യക്കാർ ,തെയ്യാട്ടം കഴിയുന്നതോടെ അടുത്ത തെയ്യപ്പറമ്പിലേക്കെത്തും .ഭക്ഷണവും വിശ്രമവും,ഉറക്കവുമില്ലാത്ത തെയ്യക്കാലം കഴിയുന്നതോടെ, പലവിധ ശാരീരികാസ്വാസ്ഥ്യങ്ങളോടെ മിക്കവരും ചികിത്സ തുടങ്ങേണ്ടി വരും. ഉറക്കമില്ലായ്മ, പ്രാഥമിക കൃത്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥ, ഭക്ഷണമില്ലായ്മ, പൊടിയും വെയിലുമേറ്റുള്ള അലർജിയടക്കമുള്ള പല വിധ രോഗങ്ങളിലേക്ക് തെയ്യക്കാർ ചെന്നെത്തും. ക്ഷേത്രങ്ങളിൽ നിന്ന് കിട്ടിയ വരുമാനത്തേക്കാൾ കൂടുതൽ ചികിത്സക്ക് നൽകേണ്ടി വരും. അരിച്ചാന്ത് ഒഴിച്ച് ഇപ്പോൾ
മുഖത്തെഴുത്തിനു് ഉപയോഗിക്കുന്ന ചായങ്ങൾ പലതും കെമിക്കലുകളാണ്. ഇത് പലവിധ അലർജിക്കും കാരണമാകും.
ഉത്സവ ആഘോഷങ്ങൾ പൊടിപൊടിക്കാനും, വെടിക്കെട്ട് ഗംഭീരമാക്കാനും, മെഗാ കലാ പരിപാടികൾക്കുമൊക്കെ ലക്ഷങ്ങൾ ചിലവഴിക്കാൻ ഒരു മടിയുമില്ലാത്തവർ, തെയ്യം കെട്ടുകാരന് വിലക്കയറ്റം രൂക്ഷമായ ഈ കാലത്ത് ,ശക്തമായി ആവശ്യപ്പെട്ടാലും, പല ക്ഷേത്ര കമ്മറ്റിക്കാരും
അസതോ,നൂറോ രൂപ കൂട്ടിക്കൊടുത്താലായി.ഇതേ അവസ്ഥ തന്നെയാണ് രാപകലില്ലാതെ ജോലി ചെയ്യുന്ന ചെണ്ടക്കാരുടേതും.
ചിത്രവിവരണം: അഗ്നി വലയത്തിനുള്ളിൽ തിറയാടുന്ന ഘണ്ട കർണ്ണൻ. ചാലക്കര വരപ്രത്ത് കാവിൽ നിന്നുള്ള ദൃശ്യം.
മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
ശുദ്ധം സുരക്ഷിതം അശേഷം മായം ഇല്ലാത്തത് . കൊതിപ്പിക്കുന്ന നറുമണം .
വെളിച്ചെണ്ണയുടെ തനതായ രുചിയും ഗുണമേന്മയും.
1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത സർക്കാരിൻറെ തുടർച്ചയായ അംഗീകാരം നേടിയ
ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ !
2012 മുതൽ സുരക്ഷിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്‌ട്ര അംഗീകാരം
ISO 22000 : 2005 ലഭിച്ച മികച്ച ഉൽപ്പന്നം
വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058
മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
ബിരിയാണി, സദ്യ ,ഹൽവ ,ചിപ്‌സ് തുടങ്ങിയ പലഹാരങ്ങളുടെ
നിർമ്മാണത്തിനായി പ്രത്യേകം തയ്യാർ ചെയ്യുന്ന സ്‌പെഷ്യൽ വെളിച്ചെണ്ണ .
മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയുടെ ഓരോ ബാച്ചും
സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിൽ
പരിശോധിച്ചശേഷമാണ് നിങ്ങളുടെ കൈകളിലെത്തുന്നത് .
വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058
ന്യു മാഹിയിലെ അംഗീകൃത വിതരണക്കാർ
Hexa Supermarket
മമ്മിമുക്ക്, പെരിങ്ങാടി ( ന്യൂ മാഹി )
റോഡ് നന്നാവാൻ
ഇനിയെത്ര കാലം
കാത്തിരിക്കണം?
ന്യൂ മാഹി:പെരിങ്ങാടി പോസ്റ്റ് ഓഫീസ് /ഒളവിലം റോഡിൽ മാവേലി സ്റ്റോർ കഴിഞ്ഞാൽ വലത്തോട്ടേക്കുള്ള പോക്കറ്റ് റോഡിൽ ജല ജീവൻ മിഷ്യന്റെ പൈപ്പ് ഇടാൻ അഞ്ച് മാസം മുമ്പ് ഇൻറ്റർ ലോക്ക് നീക്കി വെച്ചിട്ട് പോയ ശേഷം ഇന്നലെ പൈപ്പ് ഇടാൻ വേണ്ടി കുഴിക്കുന്നതിന്റെ വീഡിയോ ആണിത്.
നീണ്ട 25 വർഷത്തെ കാത്തിരിപ്പിന് ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇടവഴി ഇൻറ്റർ ലോക്ക് ചെയ്തത്. ആ വഴിയാണ് അഞ്ച് മാസം മുമ്പ് ജല ജീവൻ മിഷ്യന്റെ ആളുകൾ ഇൻറർ ലോക്ക്നീക്കി വെച്ചിട്ട് വാഹനങ്ങൾ കൂടി പോകാൻ കഴിയാത്ത വിധത്തിലായത്. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇന്നലെ പണി തുടങ്ങിയത്.
ന്യൂ മാഹി പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഇതാണ് അവസ്ഥ.
ഇനി കുത്തി പൊളിച്ച റോഡുകളും ഇടവഴികളും പഴയ രീതിയിൽ ഗതാഗത യോഗ്യമാകാൻ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കുത്തി പൊളിച്ച റോഡുകളും ഇട വഴികളും എത്രയും വേഗത്തിൽ ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ അധികൃതരോട് അഭ്യർത്ഥിച്ചു.
നീണ്ട 25 വർഷത്തെ കാത്തിരിപ്പിന് ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇടവഴി ഇൻറ്റർ ലോക്ക് ചെയ്തത്. ആ വഴിയാണ് അഞ്ച് മാസം മുമ്പ് ജല ജീവൻ മിഷ്യന്റെ ആളുകൾ ഇൻറർ ലോക്ക്നീക്കി വെച്ചിട്ട് വാഹനങ്ങൾ കൂടി പോകാൻ കഴിയാത്ത വിധത്തിലായത്. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇന്നലെ പണി തുടങ്ങിയത്.
ന്യൂ മാഹി പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഇതാണ് അവസ്ഥ.
ഇനി കുത്തി പൊളിച്ച റോഡുകളും ഇടവഴികളും പഴയ രീതിയിൽ ഗതാഗത യോഗ്യമാകാൻ എത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കുത്തി പൊളിച്ച റോഡുകളും ഇട വഴികളും എത്രയും വേഗത്തിൽ ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ അധികൃതരോട് അഭ്യർത്ഥിച്ചു.
വിദ്യാർത്ഥിനി ഹോസ്റ്റൽ
മുറിയിൽ മരിച്ച നിലയിൽ
തലശ്ശേരി: കതിരൂർ വേററുമ്മൽ സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി കാലിക്കററ് സർവ്വകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ തളർന്നു വീണു മരിച്ചു. വേറ്റുമ്മൽ പ്രതീക്ഷയിൽ റാനിയ ഇബ്രാഹിമാണ് (23 ) മരണപ്പെട്ടത് ' ഇന്നലെ രാവിലെ ഹോസ്റ്റൽ കിടപ്പുമുറിയിലെ കട്ടിലിൽ ബോധമറ്റ നിലയിൽ കാണപ്പെട്ട വിദ്യാർത്ഥിനിയെ സഹപാഠികളും അധികൃതരും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എ. ഹിസ്റ്ററി ഗ്രൂപ്പിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. നേരത്തെ കണ്ണൂർ യൂണിവേഴ്സിറ്റിയിലായിരുന്നു. ഇവിടെ ബി.എ. ഹിസ്റ്ററിക്ക് പഠിക്കുമ്പോൾ ഒന്നാം റാങ്ക് ജേതാവായിരുന്നു റാനിയ.. വേററുമ്മലിലെ ഇബ്രാഹിം, നൗസിയ ദമ്പതികളുടെ മകളാണ്.സഹോദരി - ഫാത്തിമ - മയ്യത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം യൂണിവേഴ്സിറ്റി കാമ്പസിൽ പൊതു ദർശനത്തിന് വച്ചു. കബറടക്കം കടുത്ത പനിയുള്ളതായി അറിയുന്നു. കതിരൂർ ആറാം മൈലിലെ മൈതാന പള്ളിയിൽ നടത്തും
മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
ശുദ്ധം സുരക്ഷിതം അശേഷം മായം ഇല്ലാത്തത് . കൊതിപ്പിക്കുന്ന നറുമണം .
വെളിച്ചെണ്ണയുടെ തനതായ രുചിയും ഗുണമേന്മയും.
1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത സർക്കാരിൻറെ തുടർച്ചയായ അംഗീകാരം നേടിയ
ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ !
2012 മുതൽ സുരക്ഷിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്‌ട്ര അംഗീകാരം
ISO 22000 : 2005 ലഭിച്ച മികച്ച ഉൽപ്പന്നം
വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058
മന്നൻ അഗ്മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ
ബിരിയാണി, സദ്യ ,ഹൽവ ,ചിപ്‌സ് തുടങ്ങിയ പലഹാരങ്ങളുടെ
നിർമ്മാണത്തിനായി പ്രത്യേകം തയ്യാർചെയ്യുന്ന സ്‌പെഷ്യൽ വെളിച്ചെണ്ണ .
മന്നൻ അഗ്മാർക്ക് വെളിച്ചെണ്ണയുടെ ഓരോ ബാച്ചും
സർക്കാർ നിയന്ത്രണത്തിലുള്ള ലബോറട്ടറിയിൽ
പരിശോധിച്ചശേഷമാണ് നിങ്ങളുടെ കൈകളിലെത്തുന്നത് .
വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058
ന്യു മാഹിയിലെ അംഗീകൃത വിതരണക്കാർ
Hexa Supermarket
മമ്മിമുക്ക്, പെരിങ്ങാടി ( ന്യൂ മാഹി )
നഗരസഭാ ഓഫിസിന് മുന്നിൽ
പ്രതിഷേധ ധർണ
തലശ്ശേരി:ശമ്പള കുടിശിക അനുവദിക്കുക, നിലവിലുള്ള ഒഴിവുകൾ നികത്തുക, 2007 മുതലുള്ള ഡി.എ.കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, യൂണിഫോം, ചെരിപ്പ്, മാസ്ക്, , ഗ്ലൗസ്, എന്നിവ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുനിസിപ്പൽ തൊഴിലാളികൾ നഗരസഭാ ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.- മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ [സി.ഐ.ടി.യു ] നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം സി.ഐ.ടി.യു. ജില്ലാ സിക്രട്ടറി ടി.പി. ശ്രീധരൻ ഉത്ഘാടനം ചെയ്തു.. സി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വി..ശശീന്ദ്രൻ, എ.ശശി, എ.പി.ലീല, സംസാരിച്ചു,. സി.കൃഷ്ണൻ, കെ.അശോകൻ, യെ ചന്ദ്രിക, പി.പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
വടകര മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ തലശ്ശേരിയിൽ നടത്തിയ റോഡ് ഷോ.
എയർ കം പ്രസർ,
എയർ ഓക്സിജൻ ബ്ലൻറ്റർ
കൈമാറി.
തലശ്ശേരി നവജാത ശിശുക്കൾക്ക് അടിയന്തര ഘട്ടത്തിൽ ഓക്സിജൻ നൽകുന്ന എയർ കം പ്രസർ എയർ ഓക്സിജൻ ബ്ലൻറ്റർ എന്നിവ
ജനറൽ ആശുപത്രിയിൽ
വാങ്ങി നൽകി. സഫാരി ഗ്രൂപ്പ് എംഡിയും തലശ്ശേരി സി എച്ച് സെൻറ്റർ ചെയർമാനുമായ കെ സൈനുൽ ആബിദീൻ, കെ കുഞ്ഞിമുസ എന്നിവർ ഉപകരണങ്ങൾ ആശുപത്രി സുപ്രണ്ട് വി കെ രാജീവന് കൈമാറി . സി എച്ച് സെൻറ്റർ ജനറൽ സെക്രട്ടറി അഡ്വ : കെ എ ലത്തീഫ്, ഡോ: ജയഗോപാൽ ഡോ: ശ്രീ ജിത്, ഡോ: ജമീല സംബന്ധിച്ചു .
ചിത്രവിവരണം: സഫാരി ഗ്രൂപ്പിൻ്റെ വക ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് വി.കെ.രാജീവൻ എറ്റു വാങ്ങുന്നു
1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത സർക്കാരിൻറെ തുടർച്ചയായ അംഗീകാരം നേടിയ
ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ !
2012 മുതൽ സുരക്ഷിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ അന്താരാഷ്‌ട്ര അംഗീകാരം
ISO 22000 : 2005 ലഭിച്ച മികച്ച ഉൽപ്പന്നം
വ്യാപാരാവശ്യങ്ങൾക്ക് ബന്ധപ്പെടുക : 9895745432 ,703429 2058
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലശ്ശേരിയിൽ പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ നടത്തിയ റൂട്ട് മാർച്ച്
ഒഡീഷക്കാരൻ്റെ കൊല
: വിധി 26 ലേക്ക് മാറ്റി
തലശ്ശേരി: വളപട്ടണത്തെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കടന്ന് ഭാര്യയുടെയും മകളുടെയുംകൺമുന്നിൽ വച്ച് ഗൃഹനാഥനെ കുത്തി വീഴ്ത്തിയ കൊലപാതക, കേസിലെ പ്രതികളായ 4 അംഗ സംഘത്തിന്റെ വിധി ഈ മാസം 26 ലേക്ക് മാറ്റി - ഇന്നലെ വിധി പ്രസ്താവിക്കാൻ നിശ്ചയിച്ചതായിരുന്നു. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുലയാണ് കേസ് പരിഗണിച്ചത്. ഒഡീഷ്യ സ്വദേശിയായ പ്രഭാകർ ദാസിനെ(38) കൊല ചെയ്ത കേസിൽ ഒഡീഷ്യ സ്വദേശികളായ ഗണേഷ് നായിക് (32) റിൻറു എന്ന തൂ സ്ഥാൻ പ്രധാൻ (33) ബപ്പുണ എന്ന രാജേഷ് ബെഹറ (30) ചിൻ്റു എന്ന പ്രശാന്ത് സേത്തി (30) ബോ ലിയ ദ ഹൂറി (30) തുടങ്ങി അഞ്ച് പേരായിരുന്നു പ്രതികൾ.ഇവരിൽ ബോലിയയെ ഇതേവരെ പിടികൂടാനായാട്ടില്ല. ഒളിവിലുള്ള ഇയാളുടെ വിചാരണ പിന്നീട് നടക്കും. 2008 മെയ് 19ന് രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.. വളപട്ടണം ഗ്രീൻവുഡ് പ്ലൈവുഡിൽ ജീവനക്കാരനായ ചിറക്കൽ കീരിയാട് ഹാജി ക്വോർട്ടേഴ്സിൽ വാടക്ക് താമസിക്കുകയായിരുന്നു ഒഡീഷ്യ സ്വദേശികളായ പ്രഭാകർ ഭാസും കുടുംബവും. പ്രഭാകർ ദസിനെ വകവരുത്തണമെന്ന ഉദ്ദേശത്തോടെ ഇവരുടെ വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ ഭാര്യ ലക്ഷ്മി പ്രഭാദാ സിൻ്റെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കൈ കൈക്കലാക്കുമേനമ്പോൾ തടയാൻ എത്തിയ പ്രഭാകർ ദാസിനെ കുത്തി വീഴ്ത്തി വീട്ടിൽ നിന്നും വില കൂടിയ രണ്ട് മൊബൈൽ ഫോൺ, എട്ടായിരം രൂപ രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങൾ കവർച്ച നടത്തി എന്നാണ് കേസ്.അക്രമത്തിൽ ലക്ഷ്മി പ്രഭാദാ സിനും സാരമായി പരിക്കേറ്റ് എ.കെ.ജി.ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മകൾ രസ്മിത ദാസിൻ്റെ പരാതി പ്രകാരമാണ് പോലീസ് കേസ്. അന്നത്തെ എ.സി.പി.അരവിന്ദ്ദാസ് സുകുമാർ ഐ.പി.എസ് ആണ് തുടക്കത്തിൽ കേസന്വേഷണം നടത്തിയത്..സി.ഐ.എം.കൃഷ്ണൻ, മറ്റ് പോലീസ് ഓഫീസർമാരായ സുരേന്ദ്രൻ കല്യാടൻ, പി.ജെ.വിൽസൺ, സജിത്ത്, രാജീവൻ, നെൽസൻ, നിക്കോളാസ് ,എ. ബാബു, പി.വി.ശശി, കലേഷ്, രഞ്ജിത്ത്, സി.സി.ലത്തീഫ് ,എം.സി.ആൻ്റണി പോലീസ് ഫോറൻസിക് സർജ്ജൻ ഡോ.ഗോപാലകൃഷ്ണപിള്ള, ഫോട്ടോഗ്രാഫർ കെ.ടി. ബിൻ ജോസ്, തുടങ്ങി 55 പേരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി ജില്ലാഗവ. പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാർ ആണ് വാദിച്ചത്..കേസിലെ ഒന്നാം പ്രതി ഗണേശ് നായിക്ക് നേരത്തെപ്രഭാകർ ദാസിന്റെ കടയിൽ രണ്ട് വർഷത്തോളം ജോലി ചെയ്തിരുന്നു. അവിടെ നിന്നും മൊബൈൽ ഫോൺ കാണാതായതിനാൽ പിരിച്ചുവിട്ടതാണ് പകയ്ക് കാരണമായത്.-
ആർ.കെ.ചന്ദ്രി അമ്മ നിര്യാതയായി
കതിരൂർ :തരുവണത്തെരുവിലെ 'ജ്യോത്സന'യിൽ ആർ.കെ. ചന്ദ്രി(77) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ.കുഞ്ഞികൃഷ്ണൻ
(തരുവണത്തെരു യു.പി. സ്കൂൾ റിട്ട. അധ്യാപകൻ)
മക്കൾ: കെ.കെ.അനിത (കാസർഗോഡ് ), കെ.കെ.അനിൽ ( റിട്ട. വ്യോമസേന)
കെ.കെ. അനിഷ് (തരുവണത്തെരു യു.പി. സ്കൂൾ അധ്യാപകൻ) , കെ.കെ. അനൂപ്.( മുംബൈ )മരുമക്കൾ:രവീന്ദ്രൻ, ബിന്ദു, ജോഷിത, സിന്ധു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച)
സഹോദരങ്ങൾ : രഞ്ജിനി (പള്ളിക്കുന്ന്) , പത്മിനി (മട്ടന്നൂർ ), ആർ. കെ.പ്രദീപൻ (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്),
പരേതയായ സൗമിനി തിരുമുഖം
ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ കെട്ടിയാടിയ വസൂരി മാലത്തമ്പുരാട്ടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group