മാഹി: പ്രഗത്ഭരായ ഭിഷഗ്വരന്മാരുടെ കുടുംബത്തിൽ ജനിച്ച ഇളം തലമുറക്കാരന് അന്തർദ്ദേശീയ അംഗീകാരങ്ങൾ.
പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധനായ ഡോക്ടർ സന്ദീപ് ശ്രീധരനെയാണ് രണ്ട് അന്താരാഷ്‌ട്ര അംഗീകാരങ്ങൾതേടിയെത്തിയത്. ലണ്ടൻ, എഡിൻബറോ എന്നിവിടങ്ങളിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആണ് ഡോ.സന്ദീപിനെ ഫെല്ലോഷിപ്പ് (FRCP) നൽകി ആദരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 9ന് ലണ്ടനിൽ നടന്ന ചടങ്ങിൽ ഡോ. സന്ദീപ് അവാർഡ് ഏറ്റുവാങ്ങി,
കഴിഞ്ഞകാൽ നൂറ്റാണ്ടായി രോഗികേന്ദ്രിതമായ ചികിത്സ, അധ്യാപന മികവ്, ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ അദ്ദേഹം ആരോഗ്യരംഗത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാ രമാണ് ഈ ഫെല്ലോഷിപ്പ്. 2021ൽ അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ ഫെലോഷിപ്പും ഡോ. സന്ദീപിന് ലഭിച്ചിരുന്നു. കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ, ചെന്നൈ മദ്രാസ് ഡയബറ്റീസ് റിസർച്ച് ഫൌണ്ടേഷൻ, ടെക്സസിലെ സൗത്ത്‌വെസ്റ്റൺ മെഡിക്കൽ സെന്റർ തുടങ്ങിയ പ്രശസ്തമായ മെഡിക്കൽ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. സന്ദീപ് ഇപ്പോൾ കോഴിക്കോട് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലെ നെഫ്രോളജിസ്റ്റും. അസ്സോസിയേറ്റ് ഡീനുമാണ്.
വൈദ്യശാസ്ത്രത്തിലെ അതി നൂതനങ്ങളായ ട്രെൻഡുകളും, ചികിത്സാ വിധികളും ദൈനം ദിനമെന്നോണം സ്വായത്തമാക്കുന്ന ഗവേഷണ വിദ്യാർത്ഥി മനസ്സാണ് ഡോ: സന്ദീപിനെ ശ്രദ്ധേയനാക്കുന്നത്. പ്രായത്തെ മറികടക്കുന്ന ബുദ്ധിപരതയും, പിഴവ് പറ്റാതെ , രോഗ നിർണ്ണയം നടത്താനുള്ള അസാധാരണ സിദ്ധി വൈഭവവും , ചിലവ് കുറഞ്ഞതും എന്നാൽ ഫലപ്രദവുമായ ചികിത്സ മുറയുമാണ് ഈ ചെറുപ്പക്കാരനെ വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയനാക്കുന്നത്.
ശ്രീനാരായണഗുരുവിന്റെ അനുഗ്രഹം സിദ്ധിച്ച സംസ്കൃത പണ്ഡിതൻ വിദ്വാൻ കെ.ടി കൃഷ്ണൻ ഗുരുക്കളുടെ മകളും,ചിത്രകാരിയും,
ആയിരക്കണക്കിന്നവജാത ശിശുക്കളെ ഈ ലോകത്തേക്ക് സ്വന്തം കൈകൾ കൊണ്ട് ഏറ്റുവാങ്ങുകയും ചെയ്ത വിഖ്യാത ഗൈനക്കോളജിസ്റ്റ് ഡോ. ടി വി വസുമതിയുടെ മകനാണ് ഡോ.സന്ദീപ്.
ചൊക്ലിയിലെ ജനകീയ ഡോക്ടറും, പുതുചേരി ആരോഗ്യ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറും, മലയാള കലാഗ്രാമം ട്രസ്റ്റിയുമായ ഡോ. എ പി ശ്രീധരനാണ് പിതാവ്. ഒരു സസനിലേറെ ഡോക്ടർമാരുള്ള ഈ കുടുംബത്തിലെ നക്ഷത്ര ശോഭ ചൊരിയുന്ന ഭിഷഗ്വരനാണ് കലകളയും, ആയോധന കലയേയും നെഞ്ചേറ്റിയ ജനപ്രിയ ഡോക്ടറായ സന്ദീപ് ശ്രീധരൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


































