പോണ്ടിച്ചേരി കേരള സമാജം പ്രതിനിധികൾ, പുതുച്ചേരി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിയുക്ത മാഹി എം.എൽ.എ , ശ്രീ. അഡ്വ. അശോക് കുമാറിനെ സന്ദർശിച്ച് അഭിനന്ദനങ്ങളും ആശംസകളും നേരുകയും ആദരിക്കുകയും ചെയ്തു.
കേരളസമാജം പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളസമാജം പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ച എം.എൽ.എ , പോണ്ടിച്ചേരിയിലെ മലയാളികൾക്ക് നന്ദി രേഖപ്പെടുത്തുകയും ആശംസകൾ നേരുകയും ചെയ്തു.
പോണ്ടിച്ചേരി മലയാളികളുടെ പ്രധാന പ്രശ്‌നമായ നാട്ടിലേയ്ക്കുള്ള യാത്രാക്ലേശത്തിനുള്ള പരിഹാരം കാണാൻ തന്നാലാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
തുടർന്ന് അദ്ദേഹം കേരള സമാജത്തിൻ്റെ ആജീവാനന്ത അംഗത്വം സ്വീകരിച്ചു.
കേരള സമാജത്തെ പ്രതിനിധീകരിച്ച് .സി. എച്ച്. രവീന്ദ്രൻ, ഡോ. സി. പി. പ്രിൻസ്, . ജൂഡ് ബെർലിൻ, . ഷംജിത്ത് സുകുമാരൻ, സുനിൽ, ഡോ. ജോഷി ശങ്കർ, . എൻ .പി. സിഗേഷ്, . വി.എം. രതീഷ്‌കുമാർ, ഡോ. ദീപക്ക്, ഡോ. നൈനാൻ ജേക്കബ്,. ധനജ്ഞയൻ . എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പാട്ട് പെയ്തൊഴിയാത്ത
വീട്ടിലെ അമ്മ മനസ്സ്...
:ചാലക്കര പുരുഷു
പാട്ടിൻ്റെ പാലാഴി ഇവിടെ കൈവഴിയായി ഒഴുകുന്നു. രാഗതാളങ്ങൾ ഇവിടെ ആന്ദോളനങ്ങൾ തീർക്കുന്നു. സംഗീത സുഗന്ധം പൊഴിയുന്ന,
പാട്ടുറങ്ങാത്ത ആ വീട്ടിലെത്തിയപ്പോൾ, ആയിരം പൂർണ്ണചന്ദ്രൻ മാരെ കണ്ട ആ അമ്മ പുഞ്ചിരിച്ചു നിൽക്കുന്നു. കണ്ടമാത്രയിൽ തന്നെ ആഗതന്നെതിരിച്ചറിഞ്ഞു
മുറ്റം നിറയെ തുളസിയും ചെമ്പരത്തിയുമൊക്കെ
ഉണ്ടായിരുന്ന കൂടത്തിൽ തറവാട് വീടിൻ്റെ ഉമ്മറപ്പടിയിൽ, കേരളിയ വേഷവുമണിഞ്ഞ് എന്നും പുഞ്ചിരിച്ചു നിൽക്കുന്ന, അരനൂറ്റാണ്ട് മുമ്പുള്ള ആ അമ്മ മനസ്സ് ഇന്നും തങ്ക മനസ്സോടെ യാതൊരു മാറ്റവുമില്ലാതെ പുഞ്ചിരി തൂകി നിൽക്കുന്നു. ഗ്രാമീണശാലീനത്വമുള്ള ആ വേഷവും, സ്നേഹം വഴിയുന്ന നിർമ്മലമായ ആ മനസ്സും, തിളക്കമാർന്ന കണ്ണുകളും കൗതുകത്തോടെ അൽപ്പനേരം നോക്കി നിന്നു.
ദശകങ്ങൾക്ക് ശേഷമാണ് ഈ അമ്മയെ കാണാനെത്തിയത്.ഇന്നലെയെന്നപോൽ ആ അമ്മ ഓർമ്മകളുടെ ശരങ്ങളെ, അമ്പത് വർഷങ്ങൾക്ക് പിന്നിലേക്ക് പായിച്ചു. ഭർത്താവും,നഴ്സസ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡണ്ടും, നാടക നടനും സംവിധായകനുമൊക്കെയായ എം.ജി.നമ്പ്യാരെക്കുറിച്ചും, എൻ്റെ ആത്മമിത്രവും, ഗായകനുമായ മകൻ കലൈമാമണി കെ.കെ. രാജീവിനെക്കുറിച്ചുമെല്ലാം പുഞ്ചിരിയോടെ പറഞ്ഞുതുടങ്ങി ..കോളേജ് പഠനകാലത്ത് എന്നും ഞാൻ ആ വീട്ടിലെത്തുമായിരുന്നു. പരീക്ഷാ കാലമായാൽ, കമ്പയിൻഡ് സ്റ്റഡിയാണ് 'രാജീവനും, എനിക്കും പുറമെ കെ.കെ.ശശിധരനുമുണ്ടാകും (റിട്ട: ചെന്നൈ ഹൈക്കോടതി ജഡ്ജ്) എത്രയോ നാളുകളിൽ ആ അമ്മയുടെ കൈകളിലൂടെ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടിത്തം വിടാത്ത കളികൾ കണ്ട് രസിച്ചിട്ടുണ്ട്. തുളിയിലയുടെ വിശുദ്ധിയും, എഴുതിരിയിട്ട വിളക്കിൻ്റെ പ്രകാശവും, കെ.കെ.തങ്കമ്മയുടെ വാക്കിലും, നോക്കിലും ജനിതകമായി സിദ്ധിച്ച അനുഗ്രഹമാണ്.
കലയും കായികവുമായ ചർച്ചകളാണ് അന്നും ഇന്നും ഏറെയും അവിടെ നടക്കുക.
ചാലക്കരവായനശാലയുടെ നാടകങ്ങളുടെയെല്ലാം, ജീവാത്മാവും പരമാത്മാവുമായിരുന്നു എം.ജി.നമ്പ്യാർ.പോന്തയാട്ട് കുന്നിലെ മൈതാനത്ത് വോളിയും .ഫുട്ബാളുമെല്ലാംഅരങ്ങേറും.വൈകുന്നേരമായാൽ എല്ലാവരും മൈതാനത്തെത്തും. വീറും വാശിയും മൈതാനത്തെ ആവേശഭരിതമാക്കും. അതിനിടയിൽ ,ശിൽപ്പം കലാവേദിയുടെ വാർഷികാഘോഷ പരിപാടികൾക്കുള്ള പാട്ടും,നൃത്തവും,നാടകവുമെല്ലാമുണ്ടാകും. അതിൻ്റെ റിഹേഴ്സലുകളുടെ തിരക്ക്. കൂടത്തിൽ എന്ന വീട്ടിൽ കലാകാരന്മാരുടേയും, കായിക താരങ്ങളുടേയും തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഇവർക്കെല്ലാം ചായയൊരുക്കാനൊരമ്മയും ! നാടകങ്ങളിലെ ഡയലോഗുകൾ മാഞ്ഞ് പോയെങ്കിലും, മക്കളുടെ പാട്ടുകൾ ആ അമ്മ മനസ്സിന് ഇന്നും ആത്മ നിർവൃതിയുടെ കുളിരേകുന്നു. ആൺ മക്കളെല്ലാം ഗായകരാണ്. ഒപ്പം പേരക്കുട്ടികളും .. 'ഗാനമേളകളിൽ, ന്യൂ ജെൻ മിഡിയകളിൽ, ആൽബങ്ങളിൽ, സൗഹൃദ സദസ്സുകളിൽ നിറഞ്ഞു നിൽക്കുന്നവരാണ്. മക്കളായ കലൈമാമണി കെ.കെ.രാജീവ്, കെ.കെ.പ്രദീപ്, കെ.കെ.ഷാജ്, പേരക്കുട്ടികളായ ശ്രീജിഷ്, വിഷ്ണു എന്നിവർ മയ്യഴിയുടെ സംഗീത വരദാനങ്ങളാണ്.
പോന്തയാട്ട് കുന്നിന്നോരത്തെ ഈ വീട്ടിൽ നിന്ന് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ, ഉയരുന്ന ശ്രുതിസാന്ദ്രമായ സംഗീതം താഴ് വാരങ്ങളിലേക്ക് ഒഴുകിയെത്തും.ഓരോ
ഗായകനും ഓരോ ശൈലിയാണ്. രാജീവിന് ലളിതഗാനങ്ങളിൽ നീരാടാനാണ്ഏറെയിഷ്ടം. ഇക്കൂട്ടത്തിൽ കെ.കെ.പ്രദീപ്, പി.ജയചന്ദ്രൻ്റെ കടുത്ത ആരാധകനാണ്. ജയചന്ദ്രൻ പാടിയ ഏത് ഭാഷയിലുള്ള ഗാനങ്ങളും ഹൃദിസ്ഥം.
ജൂണിയർ ജയചന്ദ്രൻ എന്നാണ് നാട്ടുകാർ വിളിക്കാറ്.ഷാജ് മാഷാകട്ടെ, ക്ലാസ്സിക്കൽ ഗാനങ്ങളുടെ പ്രണയിതാവാണ്.ദക്ഷിണാമൂർത്തിയും, രവീന്ദ്രനുമെല്ലാം ആ നാദധാരയിൽ പുനർജ്ജനിക്കും. മരുമക്കളാണെങ്കിൽ, പുതുകാലത്തിൻ്റെ അടിപൊളി ഗാനങ്ങളിലും അനായാസം സഞ്ചരിക്കും. പാട്ടില്ലാത്ത ഒരു പരിപാടിയോ, ആഘോഷങ്ങളോ ഈ കലാഗേഹത്തിൽ നടന്നിട്ടില്ല. ഭക്തിഗാനങ്ങളോടും കീർത്തനങ്ങളോടുമാണ് അമ്മയ്ക്ക് ഏറെ ഇഷ്ടം. പാട്ട് ഏതായാലും താളം പിടിച്ച് ലയിച്ചിരിക്കും.
ശ്രുതി ഭംഗമില്ലാത്ത ധന്യമായ ഒരു കുടുംബ ജീവിതമാണ് ഇവരുടേത്.
ചിത്രവിവരണം: കെ.കെ.തങ്കമ്മയും മക്കളും
ഈസ്റ്റ്പള്ളൂർഅവറോത്ത്
വേട്ടക്കൊരുമകൻ
ചുഴലി ഭഗവതി ക്ഷേത്രം:
താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു
മാഹി: ഈസ്റ്റ് പള്ളൂർ അവറോത്ത് വേട്ടക്കൊരുമകൻ ചുഴലി ഭഗവതി ക്ഷേത്രാങ്കണത്തിൽ പുതുക്കിപ്പണിത ചുഴലി ഭഗവതി ക്ഷേത്രത്തിൻ്റെ താക്കോൽ കൈമാറ്റം ചടങ്ങ് ഭക്ത്യാദരപൂർവ്വം നടന്നു. തയ്യിൽ മനോഹരൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള നവീകരണക്കമ്മിറ്റി സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സഹകരണത്തോടെയാണ് നിശ്ചിത സമയത്തിനുള്ളിൽ ക്ഷേത്രം നവീകരിച്ചത്. 20 ലക്ഷത്തിൽപ്പരം രൂപ നവീകരണത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിൽ
അഞ്ചര ലക്ഷത്തോള രൂപ ക്ഷേത്രത്തിൻ്റെ ചെമ്പ് മേയലിന് ചിലവായിട്ടുണ്ട്. ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിനായി സ്വരൂപിച്ച ഒരുലക്ഷം രൂപയും ട്രസ്റ്റ് ചെയർമാൻ ഹരിദാസൻ പിരാട്ട്യത്തിന് കൈമാറി. താക്കോൽ കൈമാറ്റച്ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ ദിനേശൻ പിരാട്ട്യത്ത്, ശ്രീലകം ശ്രീധരൻ നായർ എന്നിവർ പങ്കെടുത്തു.
നാട്ടിൽ ഒറ്റയാൻമാരുടെ വീടുകൾപെരുകുന്നു
മാഹി. വർത്തമാന കാലത്ത് ഒറ്റയാൻമാരുടെ വീടുകൾ ഏറ്റവരികയാണെന്നും, ജാതിമത ഭേദമില്ലാതെയുള്ള അയൽപക്ക കൂട്ടായ്മകളുണ്ടാകുമ്പോൾ ,ഒറ്റപ്പെടലുകൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്നും പ്രാദേശികവികസനത്തിന് റസിഡൻസ് അസോസിയഷനുകൾക്ക് ഏറെ ചെയ്യാനാവുമെന്നും,
വിഖ്യാത ചിത്രകാരനും,നാടൻ കലാ ഗവേഷകനുമായ കെ.കെ. മാരാർ അഭിപ്രായപ്പെട്ടു.
മാഹിജോയിൻ്റ്ഫോറംഓഫ്റസിഡൻസ്അസോസിയേഷൻ വാർഷികാഘോഷം ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ.എഫ്.ആർ.എ പ്രസിഡൻ്റ് ഷാജി പിണക്കാട്ടിൻ്റെ അധ്യക്ഷതവഹിച്ചു.
നിയുക്ത മാഹി എം എൽ എ അഡ്വ.ടി.അശോക് കുമാറിനെ ആദരിച്ചു
ശ്യാം സുന്ദർ, ഇബ്രാഹിം കുട്ടി, ഹേമലത, അനുപമ സഹദേവൻ സംസാരിച്ചു.
സെക്രട്ടറി കെ.സുജിത് കുമാർ സ്വാഗതവും, ഷിനോജ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
സിനിമാ താരങ്ങളായ ശിവദാസ് മട്ടന്നൂരും, ശാർങ്ങധരൻ കൂത്തുപറമ്പും അവതരിപ്പിച്ച' നർമ്മ സല്ലാപം' പരിപാടിയും, മാഹിയിലെ വിവിധ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളുമുണ്ടായി.
ചിത്രവിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു
ഷാജി വളവിൽ അനുശോചനയോഗം
അനുശോചനയോഗം നടത്തി മാഹി ഗവൺമെന്റ് ആശുപത്രി ജീവനക്കാരനായ ഷാജി വളവിൽ ഡ്രസ്സർ ഗവർമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി പ്രസിഡണ്ട് കവിത പാറേമ്മലിന്റെ അധ്യക്ഷതയിൽ കെ അജിതകുമാരി വസന്ത സി എച്ച് ബി പി മുബാസ് സീസ ൻപി പി കെ എം പവിത്രl ൻഎന്നിവർ സംസാരിച്ചു സുബീഷ് നേതൃത്വം നൽകി
സ്നേഹാക്ഷരസംഗമം-2026 സംഘടിപ്പിച്ചു.
തലശ്ശേരി: മുദ്രപത്രം വാർത്താ പത്രികയുടെ ആഭിമുഖ്യത്തിൽ , സ്നേഹാക്ഷര സംഗമവും , പത്രപ്രവർത്തക പുരസ്ക്കാര സമർപ്പണവും സംഘടിപ്പിച്ചു. കതിരൂർ ടി.കെ. ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ വിഖ്യാത ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. സെൻസായി സി.എൻ. മുരളി .പ്രദീപ് പ്രതിഭ സംസാരിച്ചു.
ഇ നാരായണൻ സ്മാരക റബ് കോ ഹാളിൽ നടന്ന ചടങ്ങിൽ പൊന്ന്യം കൃഷ്ണൻ,പി.ജനാർദ്ദന ൻ, ടി.കെ.ശിവാനന്ദൻ എന്നിവരെ ആദരിച്ചു. വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
അഡ്വ. മുഹമ്മദ് സെബീർ സ്വാഗതവും, എം.രാജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു.
ക്ലീൻ "ന്യൂ മാഹി, ഗ്രീൻ ന്യൂ മാഹി" ക്യാമ്പയിൻ നടത്തുന്നു.
ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ ക്ലീൻ "ന്യൂ മാഹി, ഗ്രീൻ ന്യൂ മാഹി" ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മെയ് 14ന് വ്യാഴാഴ്ച രാവിലെ 7.30 ന് പഞ്ചായത്ത് പരിധിയിലെ 3 പ്രധാന കേന്ദ്രങ്ങളിൽ കേന്ദ്രീകരിച്ച ശുചീകരണ പ്രവർത്തനംഎന്ന്
സ്നേഹാദരങ്ങളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ന്യൂ മാഹി ടൗൺ, കുറിച്ചിയിൽ ടൗൺ, പെരിങ്ങാടി പോസ്റ്റ് ഓഫീസ് പരിസരം എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് ജനകീയമായ ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കുക. ന്യൂ മാഹി ടൗണിൽ 4,5,11,12 വാർഡുകൾ, കുറിച്ചിയിൽ ടൗണിൽ 1,2,3,13,14 വാർഡുകൾ പെരിങ്ങാടി പോസ്റ്റ് ഓഫീസ് പരിസരത്ത് 6,7,8,9,10 വാർഡുകൾ എന്ന നിലയിൽ വാർഡുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 14ന് രാവിലെ 7.30 ന് മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന ജനകീയ ശുചീകരണ ക്യാമ്പയിനിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സംഘടന പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും. തുടർന്ന് മെയ് 16ന് ശനിയാഴ്ച പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മെയ് 17ന് ഞായറാഴ്ച പഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളും ശുചിത്വ ക്യാമ്പയിന്റിന്റെ ഭാഗമായി ശുചീകരിക്കാൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിച്ചു.. ഇതോടൊപ്പം വാർഡ് ശുചിത്വ കമ്മിറ്റികളുടെ നേതൃത്വത്തിൽ മെയ് 17ന് മുമ്പായി വാർഡ് തല മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം പൂർത്തീകരിക്കാനും തീരുമാനിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജനകീയ ശുചിത്വ ക്യാമ്പയിൻ വിജയിപ്പിക്കാൻ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും രംഗത്ത് വരണമെന്ന് പ്ര പ്രസിഡണ്ട് അർജുൻ പവിത്രൻ അഭ്യർത്ഥിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















