എ കെ ജിയെ കിട്ടിയിട്ടുണ്ട്. അറസ്റ്റ് ചെയ്യട്ടേ......? :ചാലക്കര പുരുഷു

എ കെ ജിയെ കിട്ടിയിട്ടുണ്ട്. അറസ്റ്റ് ചെയ്യട്ടേ......? :ചാലക്കര പുരുഷു
എ കെ ജിയെ കിട്ടിയിട്ടുണ്ട്. അറസ്റ്റ് ചെയ്യട്ടേ......? :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jun 24, 11:41 PM
mannanv 1

എ കെ ജിയെ കിട്ടിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യട്ടേ......?

:ചാലക്കര പുരുഷു


മാഹി:'എ.കെ. ജിയെ കൈയ്യിൽ കിട്ടിയിട്ടുണ്ട്. തടവിലാക്കട്ടെ.?'

മയ്യഴി അഡ്മിനിസ്ട്രേറ്റർ ജോസഫ് ബാസിലിൻ്റെ വയർലെസ് സന്ദേശം പുതുച്ചേരി ആഭ്യന്തര വകുപ്പിന് ലഭിച്ചു. ഉടൻ തന്നെ മറുപടിയും വന്നു. 'തട്ടാതെ മുട്ടാതെ അതിർത്തി കടത്തിവിടുക ' ഇന്ത്യയിലെ ഒട്ടുമിക്കവാറും പ്രതിപക്ഷനേതാക്കളെല്ലാംതുറുങ്കിലകപ്പെട്ടിരുന്നു. എന്നാൽ പാർലമെൻ്റിലെ പ്രതിപക്ഷ നേതാവായ എ.കെ.ജി.യെ മാത്രം അറസ്റ്റ് ചെയ്തിരുന്നില്ല. വീണുകിട്ടിയ സൗഭാഗ്യം പോലെയായിരുന്നു അഡ്മിനിസ്ട്രേറ്റർ എ.കെ.ജി.യുടെ ഓർക്കാപ്പുറത്തുള്ള ഗവ:ഹൗസിലേക്കുള്ള വരവിനെ കണ്ടത്. എ. കെ. ജി. യെ അറസ്റ്റ് ചെയ്തതിലുള്ള ' ക്രെഡിറ്റ് ' തനിക്ക് കിട്ടുമല്ലോയെന്ന ചിന്തയാണ് മയ്യഴി ഭരണാധികാരിയെ ആവേശഭരിതനാക്കിയിരുന്നത് !. എന്നാൽ എ.കെ.ജി.യെ അറസ്റ്റ് ചെയ്താൽ അതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രത്യാഘാതമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവിന് പോലും രാജ്യത്ത് രക്ഷയില്ലെന്ന വിമർശനമുണ്ടാകുമെന്നും മനസ്സിലാക്കിയാണ് പുതുച്ചേരി ഭരണകൂടം എ.കെ.ജി.യെ തൊടരുതെന്ന് മറുപടിയേകിയത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ മാഹിയിലെ പാർട്ടി ഓഫീസുകൾ സീൽ ചെയ്യപ്പെടുകയും, നേതാക്കളെ തുറുങ്കിലടക്കുകയും ചെയ്തിട്ടുണ്ടെന്ന വിവരമറിഞ്ഞാണ് എ.കെ.ജി. ഗവ:ഹൗസിലെത്തിയിരുന്നത്.

'രാജ്യത്ത് സി.പി.എം. നിരോധിക്കപ്പെട്ടിട്ടില്ല. പിന്നെന്തിനാണ് മാഹിയിലെ സി.പി.എം. ഓഫീസ് പൂട്ടി സീൽ ചെയ്യുകയും, നേതാക്കളെ അകാരണമായി തുറുങ്കിലടക്കുകയും ചെയ്തത്? അവരെ ഉടൻ വിട്ടയക്കണം. അല്ലാതെ വന്നാൽ ഞാൻ ഇവിടെ കിടന്ന് മരിക്കും. ' നിശ്ചയദാർഢ്യത്തിൻ്റെ ഇടിമുഴക്കം പോലുള്ള ആ ശബ്ദം കേട്ട് മയ്യഴി ഭരണാധികാരി ചൂളി പോയി.

 നേതാക്കളായ ടി. ഫൽഗുനൻ, മുക്കത്ത് ജയൻ തുടങ്ങിയവരെയാണ് ജയിലിലടച്ചിരുന്നത്.. ഒടുവിൽ പുതുച്ചേരിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം പാർടി ഓഫീസ് തുറക്കപ്പെട്ടു. നേതാക്കൾ ജയിൽ മോചിതരായി.

ദേശീയ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാഹിയിൽ സി. പി.എം. പ്രതിഷേധപ്രകടനം നടത്തി. പള്ളൂരിലെ പിലാവുള്ളതിൽ നാണുവിൻ്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. വലിയ കൊടിയുമേന്തി പാറക്കലിൽ നിന്നും പുറപ്പെട്ട ഒറ്റവരിയായുള്ള പ്രകടനം പൊലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ, സി.ഐ. അബൂബക്കറിൻ്റെ നേതൃത്വത്തിൽ തമിഴ് നാട്ടുകാരായ ആംഡ് പൊലീസുകാർ നാലു ഭാഗത്തു നിന്നും ഓടിയെത്തി ക്രൂരമായി ലാത്തിചാർജ് നടത്തുകയായിരുന്നു. ചിലർ പുഴയിലേക്ക് എടുത്ത് ചാടി. മുന്നിൽ നിന്നും ജാഥ നയിച്ച പി. നാണുവിനെ തലക്കടിച്ച് നടുറോഡിൽവീഴ്ത്തി. മുറകെ പിടിച്ച വലിയ ചെങ്കൊടി പൊലീസുകാർ പറിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും, അത് ശരീരത്തിൽ ചുറ്റിയതിനാൽ സാധിച്ചില്ല. രണ്ട് കാലുകളും പിടിച്ച് വലിച്ചിഴച്ച് നാണുവിനെ സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ചു. അപ്പോഴും 'അടിയന്തിരാവസ്ഥ അറബിക്കടലിൽ, എന്ന മുദ്രാവാക്യം ആ ചുണ്ടുകളിൽ നിന്നുമുയർന്നു. പൊലീസുകാർ അരിശം തീരും വരെ ആജാനുബാഹുവായ ആ കമ്മ്യൂണിസ്റ്റുകാരനെ ചവിട്ടിമെതിച്ചു. തനിക്കേറ്റ മർദ്ദനം ഒപ്പമുണ്ടായിരുന്ന ശരീരം ശോഷിച്ച ടി.സുരേന്ദ്രന് താങ്ങാനാവില്ലെന്നറിയാമായിരുന്ന നാണു ,അവനെ തല്ലരുതെന്ന് പറഞ്ഞപ്പോൾ, എന്നാൽ അതുംകൂടി തനിക്കിരിക്കട്ടെ എന്ന് പറഞ്ഞ് വീണ്ടും മർദ്ദിക്കുകയായിരുന്നു.

ദേഹമാസകലം നീര് വന്ന്, കണ്ണുകൾ തുറക്കാനാവാത്ത വിധം വീർത്ത നാണുവിനെ മൂന്നാം ദിവസം മാഹി ഗവ:ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത്, കൈകാലുകൾ ചങ്ങലകളാൽ കട്ടലിനോട് ചേർത്ത് കെട്ടി സായുധ പൊലീസുകാർ കാവൽ നിന്നു.

മാഹി സ്പിന്നിങ്ങ് മില്ലിന് മുന്നിലെ സി.ഐ.ടി.യു. ഓഫീസിൻ്റെ ഉദ്ഘാടന ചടങ്ങിനാണ് അടിയന്തിരാവസ്ഥയുടെ അവസാന ഘട്ടത്തിൽ എ.കെ.ജി. ഏറ്റവുമൊടുവിൽ മാഹിയിലെത്തിയത്. കടുത്ത രോഗാവസ്ഥയിൽ തീരെ അവശനായിട്ടു കൂടി ഭാര്യ സുശീലക്കൊപ്പം എ.കെ.ജി. മാഹിയിലെത്തുകയായിരുന്നു. കെട്ടിടത്തിന് മുകളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നതെങ്കിലും, അവശത മൂലം അദ്ദേഹത്തിന് ചവിട്ട് പടികളേറി മുകളിൽ കയറാനായില്ല. തുടർന്ന് താഴെ നടന്ന ചടങ്ങിൽ വെച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സുശീലയുടെ തോളിൽ പിടിച്ച് എഴുന്നേറ്റ് നിന്ന് അടിയന്തിരാവസ്ഥക്കെതിരെ തീ തുപ്പുന്ന പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. വരുന്ന വഴിയിൽ കൂത്തുപറമ്പിൽ പൊലീസിൻ്റെ ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചാണ് താൻ വരുന്നതെന്നും എകെജി പറഞ്ഞു. 

അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകൾ ഇന്നും മയ്യഴിക്ക് നടുക്കുന്ന ഓർമ്മയാണ്.

ചിത്രം :പ്രതീകാത്മകം 

asd

ആണവോർജം രാജ്യ പുരോഗത്തിക്ക്

മാഹി .ഇന്ത്യയുടെ ആണവോർജം രാജ്യ പുരോഗതി ലക്ഷ്യമാക്കിയുള്ളതാണെന്നും ഇത് സമാധാനപരമായ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക നമ്മുടെ പ്രഖ്യാപിത നയമാണെന്നും ആണവശാസ്ത്രജ്ഞ

കൽപ്പാക്കം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌ സെൻ്റർ റിട്ട. പ്രൊഫസർ ഡോ:ജി.ശശികല.

ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതിക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്‌മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സെക്രട്ടറി പി കെ സതീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

 വായനശാല പ്രസിഡണ്ട് സി വി രാജൻ പെരിങ്ങാടി അദ്ധ്യക്ഷത വഹിച്ചു.

 പ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു.

പ്രമുഖ ശാസ്ത്രജ്ഞൻ ഡോക്ടർ മധുസൂദനൻ സംസാരിച്ചു.

 നിരവധി സ്കൂൾ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

 വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും രൂപേഷ് ബ്രഹ്മം നന്ദിയും പറഞ്ഞു.


ചിത്രവിവരണം:ആണവശാസ്ത്രജ്ഞ

കൽപ്പാക്കം ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌ സെൻ്റർ റിട്ട. പ്രൊഫസർ ഡോ:ജി.ശശികല വിഷയം അവതരിപ്പിക്കുന്നു


mkmkmk

കാപ്പി വിതരണം ചെയ്തു.

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്റെ 

 ഭാഗമായി ക്ഷേത്ര ദർശനത്തിന് വരുന്ന പതിനായിര കണക്കിന് ഭക്ത ജനങ്ങൾക്ക് യൂത്ത് കോൺഗ്രസ്‌ പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി നൽകി വരുന്ന കാപ്പിവിതരണം ഭക്ത ജനങ്ങളെ എന്നും ചേർത്ത് പിടിച്ച ഇൻകാസ് ഒ ഐ സി സി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി നാല് ദിവസം സ്പോൺസർ ചെയ്തതിന്റെ ഉദ്ഘടനം ക്ഷേത്ര പരിസരത്തു വെച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ വിതരണം നൽകി നിർവ്വഹിച്ചു

 ഇൻകാസ് ഒഐസിസി ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ മെമ്പർ അനീസ് അലി അദ്ധ്യക്ഷതവഹിച്ചു.  

 നിയോജകമണ്ഡലം പ്രസിഡന്റ്‌ നിധിൻ നടുവനാട്, കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ റെജിനോൾഡ് മൈക്കിൾ, കാണിച്ചാർ മണ്ഡലം പ്രസിഡന്റ്‌ ആദർശ്,വിപിൻ , 

 യൂത്ത് കോൺഗ്രസ്‌ നേതാവ് അശ്വന്ത് സത്യതുടങ്ങിയവർ നേതൃത്വം നൽകി.


manna-firs-page-shibin
old12

ആശുപത്രിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.


ന്യൂമാഹി : മാഹി പാലത്തിനു സമീപത്തെ ബസ് ഷെൽട്ടറിൽ അവശ നിലയിൽ കണ്ടെത്തിയ 58 കാരൻ ആശുപത്രിയിൽ മരിച്ചു. 

ന്യൂമാഹി പോലീസ് സ്ഥലത്തെത്തിയാണ് അവശനിലയിലായ ഇയാളെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയത്.

പരിയാരം സ്വദേശി പ്രഭാകരൻ എന്ന പേരാണ് ഇയാൾ പോലീസിൽ നൽകിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂമാഹി പോലീസിൻ്റെ 0490 2356688, 9497964007. എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. മൃതദ്ദേഹം മാഹി ഗവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

samudrapushpa

എ ബി വി പി മാഹി നഗർ

സമ്മേളനം നടന്നു.


മാഹി:എ ബി വി പി മാഹി നഗർ സമ്മേളനം പള്ളൂർ വിവേകാനന്ദ സേവാ കേന്ദ്രത്തിൽ നടന്നു.

എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരി ഉദ്ഘാടനം ചെയ്തു.

നഗർ പ്രസിഡണ്ടായി ഹൃദീക് കൃഷ്ണ നഗർ സെക്രട്ടറിയായി ശ്രീരാഗിനെയുംതിരഞ്ഞെടുത്തു. ഓഫീസ് സെക്രട്ടറിയായി ആൻവിനെയും തെരഞ്ഞെടുത്തു. 17 അംഗ നഗർ സമിതിയും രൂപീകരിച്ചു


പുതിയ പെൻഷൻ സമ്പ്രദായം - കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ശില്പശാല


മാഹി : പുതിയ പെൻഷൻ സമ്പ്രദായം - കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ശില്പശാല സംഘടിപ്പിക്കുന്നു. 

 26.06.25 വ്യാഴാഴ്ച വൈകിട്ട് 04:00 മണിക്ക് മാഹി ശ്രീനാരായണ ബി.എഡ് കോളേജ് ഹാളിൽ നടക്കുന്ന ശില്പശാലയിൽ എഫ്.എൻ.പി.ഒ സർക്കിൾ വർക്കിംഗ് പ്രസിഡൻ്റ് കൃഷ്ണപ്രസാദ് ( പോസ്റ്റ് മാസ്റ്റർ. എറണാകുളം) ക്ലാസുകൾ നിയന്ത്രിക്കും.


whatsapp-image-2025-06-24-at-20.56.47_cfbe6a21

കഥാകൃത്ത്

എം.ചന്ദ്രശേഖരനെ

അനുസ്മരിച്ചു


മാഹി .. മാഹി സ്പോർട്സ് ക്ലബ്ബും പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി എഴുപതുകളിൽ മയ്യഴിയിലെയും കേരളത്തിലേയും ശ്രദ്ധേയനായ ചെറുകഥാകൃത്തായിരുന്ന കഴിഞ്ഞ ദിവസം മുംബെയിൽ നിര്യാതനായ എം.ചന്ദ്രശേഖരനെ മാഹി സ്പോർട്സ് ക്ലബ്ബ് ഹാളിൽ അനുസ്മരിച്ചു.

അനുസ്മരണ സമ്മേളനം സി.എച്ച്.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.കെ.രമേഷ്, അഷ്റഫ്.എ സി എച്ച്, ഉത്തമരാജ് മാഹി, ഹരിദാസ്.ഇ.പി, മുഹമ്മദ് അലി .സി എച്ച് ,രാജേഷ് പനങ്ങാട്ടിൽ സംസാരിച്ചു.

കെ.സി. നിഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. അടിയേരി ജയരാജൻ സ്വാഗതവും ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.

 ഉത്തമ രാജ് മാഹി എം.ചന്ദ്രശേഖരൻ്റെ ചെറുകഥ പാരായണം ചെയ്തു.


ചിത്രവിവരണം: സി.എച്ച് പ്രഭാകരൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു


mannan-small-advt-
asdf

അറബിക് കോളേജിൽ

തൻമിയ കൾച്ചറൽ ഫോറം

ഉദ്ഘാടനം ചെയ്തു


തലശ്ശേരി:വിദ്യാർത്ഥികളിലെ സർഗാത്മകത വികസിപ്പിച്ചുകൊണ്ട് അവരെ വളർത്തിയെടുക്കുന്നതിൽ അധ്യാപക സമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്നും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ അവരെ സക്രിയമാക്കണമെന്നും പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് തൻമിയ ഫോറം ആവശ്യപ്പെട്ടു. ഈ രംഗത്ത് കോളേജിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്നും ഫോറം വിലയിരുത്തി. 2025-2026 അധ്യയന വർഷത്തെ പരിപാടികൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്തു. ഡോ. ഇസ്മാഈൽ കരിയാട് അദ്ധ്യക്ഷത വഹിച്ചു. 

പ്രൊഫ. മുഹമ്മദ് അശ്റഫ് കളത്തിൽ, ഡോ. ശഫീഖ്. പി.പി, പ്രൊഫ. ബുഷ്റ, ഡോ. മുസഫർ മുഹമ്മദ്, അജീസ് ഇല്ലത്ത്, പ്രൊഫ. മറിയു. എം, പ്രൊഫ. സുൽഫിയ സത്താർ, പ്രൊഫ. ജുബൈരിയ്യത്ത് ബീവി, പ്രൊഫ. ശിഹാബ് അലി, പ്രൊഫ. ഇർഫാന സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.



ചിത്രവിവരണം:പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി ഉദ്ഘാടനം ചെയ്യുന്നു


rain_1750793702

പ്രിൻ്റിംഗ് ഉപകരണങ്ങളും

വിലകൂടിയ പേപ്പറുകളും മഴയിൽ നശിച്ചു. ലക്ഷത്തിലേറെ നഷ്ടം.


തലശ്ശേരി : നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്ന പ്രിൻ്റിംഗ് പ്രസ്സിൽ ചോർച്ച ' വിലകൂടിയ പേപ്പറുകളും പ്രിൻ്റിംഗ് ഉപകരണങ്ങളും നശിച്ചു.

 കഴിഞ്ഞ 40 വർഷത്തോളമായി കോംപ്ലക്സിൽ പ്രവർത്തിച്ചു വരുന്നതലശ്ശേരി താലൂക്ക് എസ് സി /എസ് ടി കോ- ഓപ് പ്രിൻ്റിംഗ് പ്രസ്സിലാണ് കനത്ത മഴയിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് വൻ നാശനഷ്ടമുണ്ടായത്.

പ്രിൻ്റിംഗ് പേപ്പറുകൾ വെള്ളത്തിൽ കുതിർന്ന് ഉപയോഗശൂന്യമായി.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്കോറിംഗ് മെഷിൻ , ഫർണിച്ചറുകൾ, അലമാരകൾ, ഫയലുകൾ നശിച്ചു. ഫാനുകളും മറ്റ് ഇലക്ടിക് ഉപകരണങ്ങളും വെള്ളം കയറിയതിനെ തുടർന്ന് ഉപയോഗ ശൂന്യമായി. ചോർച്ചയെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് കോംപ്ലക്സിൻ്റെ മുകളിലത്തെ നിലയിൽ ഷീറ്റ് പാകി വെള്ളം ഒഴുകി പോകാനുള്ള പൈപ്പുകൾ സ്ഥാപിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നിട്ടും ചോർച്ച തടയാൻ ശാശ്വത പരിഹാരം കാണാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല. 

മഴയിൽ ചുമരുകൾ വഴിയും വാർഫ് ഭാഗങ്ങളിൽ നിന്നും കുത്തിയൊഴികിവരുന്ന വെള്ളം ബക്കറ്റു കളിലാക്കി ശേഖരിച്ച് പുറത്ത് ഒഴുക്കിക്കളയുകയാണ്. ഒൻപത് പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് നഗരസഭ അധികാരികൾക്ക് പരാതി നൽകിയിട്ടും ചോർച്ച പരിഹരിക്കാൻ ആവശ്യമായ നടപടികൾ നഗര ഭരണാധികാരികളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി കെട്ടിടത്തിൻ്റെ ചോർച്ച തടയാനുള്ള പ്രവർത്തി നടത്തിയെങ്കിലും, ഇതൊന്നും തന്നെ ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ചോർച്ചയിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി.


ചിത്രവിവരണം: പ്രിൻറിങ്ങ് പ്രസ്സ് ചോർന്നൊലിച്ച നിലയിൽ


വെള്ളി, ഞായർ ദിവസങ്ങളിൽ തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു.


തലശ്ശേരി: കൊട്ടിയൂരുത്സവത്തിൻ്റെ ഭാഗമായി സ്പെഷ്യൽ സ്റ്റോപ്പ് അനുവദിച്ചതിനാൽ മുഴുവൻ അൺറിസർവ്ഡ് കോച്ചുകളുമായി ഓടുന്ന അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിനു തലശ്ശേരിയിൽ നിന്നും യാത്ര ചെയ്യാം. മംഗലാപുരത്തേക്ക് രാവിലെ 5.38 നും , തിരുവനന്തപുരത്തേക്ക് രാത്രി 10.20 നുമാണ് തലശ്ശേരിയിൽ നിന്നും .

തിരുവനന്തപുരം നോർത്ത് കൊച്ചുവേളി സ്റ്റേഷനും , മംഗലാപുരം ജംഗ്ഷനുമിടയിൽ തലശ്ശേരിക്കു പുറമെ കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ, തൃശ്ശൂർ,ഷൊർണ്ണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റോപ്പുകൾ . യാത്രക്കാർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി പ്രവർത്തിച്ച തലശ്ശേരി റെയിൽ& റോഡ് പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ അഭ്യർത്ഥിച്ചു.


പ്രൊജക്റ്റ് കോ ഓർഡിനേറ്ററെ  ആവശ്യമുണ്ട്.


തലശ്ശേരി : വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന വിവിധ താത്കാലിക ഗവേഷണ പ്രോജെക്ടുകളിലേക്കു പ്രൊജക്റ്റ് കോ ഓർഡിനേറ്ററിനെ  ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി, ജൂലൈ 1 ന് രാവിലെ 09.30 ന്  തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490 2399249 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദർശിക്കുകയോ ചെയ്യണം


അനുസ്മരിച്ചു.

ന്യൂ മാഹി:.പ്രമുഖ ഗാന്ധിയനും ശിവഗിരി മഠം ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സമിതി അംഗവും മായിരുന്ന വി കെ.ഭാസ്ക്കരൻ മാസ്റ്ററെ ഗുരുധർമ്മപ്രചരണ സഭ ജില്ലാ കമ്മിറ്റിയും കവിയൂർ ശ്രീനാരായണ മഠവും സംയുക്തമായി കവിയൂർ ശ്രീ നാരായണമഠത്തിൽ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ സുനിൽകുമാർ മാസ്റ്റരുടെഅദ്ധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. . സ്വാമി പ്രേമാനന്ദ . സി.വി രാജൻ മാസ്റ്റർ, വാർഡ് മെമ്പർ വി.എം റീത്ത പി.കെ. ഗൗരി ടീച്ചർ, കെ.പി. ദയാനന്ദൻ മാസ്റ്റർ, സി.ടി.അജയകുമാർ . വി.പി. ഭാർഗ്ഗവൻ എൻ ഭാസ്കരൻ മാസ്റ്റർ, ചന്ദ്രശേഖരൻ കാഞ്ഞരത്തിൽകീഴിൽ പ്രദീപ് കുമാർ മാസ്റ്റർ . സംസാരിച്ചു. 

അഡ്വ.പി.കെ രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും,

പി.ബാലൻ നന്ദിയും പറഞ്ഞു


whatsapp-image-2025-06-24-at-21.27.46_e69c97ab

ഉസ്മാൻ പി. വടക്കുമ്പാടിന് പുരസ്കാരം


തലശ്ശേരി: കേരള മാപ്പിള കലാശാല ഏർപ്പെടുത്തിയ പീർ മുഹമ്മദിൻ്റെ പേരിലുള്ള 'പീർ കൊ പ്യാർ ' പുരസ്കാരം (ഗാനരചന,ഗവേഷണം വിഭാഗം) ഉസ്മാൻ പി.വടക്കുമ്പാടിന്. ശില്പവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്ന അവാർഡ് ജൂലയ് അവസാന വാരം കോഴിക്കോട് വെച്ച് സമർപ്പിക്കുമെന്ന് ചെയർമാൻ അഹമ്മദ് പി.സിറാജ് അറിയിച്ചു.


വി കെ ഭാസ്കരൻ മാസ്റ്ററെ അനുസ്മരിച്ചു

പെരിങ്ങാടി :കവിയും ഗ്രന്ഥകാരനുമായ 

വി കെ ഭാസ്കരൻ മാസ്റ്ററുടെ നിര്യാണത്തിൽ

മങ്ങാട് വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്ര ഭരണ സമിതി അനുശോചിച്ചു. ക്ഷേത്രവും തറവാടുമായും ഭാസ്കരൻ മാസ്റ്റർക്ക് പതിറ്റാണ്ടുകളുടെ അഭേദ്യമായ ബന്ധമുണ്ട്. അദ്ദേഹത്തിൻ്റെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് അനുശോചന സന്ദേശ ത്തിൽ അറിയിച്ചു.

എം പി പവിത്രൻ അധ്യക്ഷനായി.വി കെ രാജേന്ദ്രൻ, ലിബാസ് ബി, ആർ കെ മുരളീധരൻ, പി എം പവിത്രൻ, പി ബാലൻ, കെ കെ ഭാസ്കരൻ, ടി സബിത് എന്നിവർ സംസാരിച്ചു.

എൻ ഭാസ്കരൻ സ്വാഗതം പറഞ്ഞു.


asdf_1750793817

എ ബി വി പി മാഹി നഗർ സമ്മേളനം നടന്നു.


മാഹി:

എ ബി വി പി മാഹി നഗർ സമ്മേളനം പള്ളൂർ വിവേകാനന്ദ സേവാ കേന്ദ്രത്തിൽ നടന്നു.

എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരി ഉദ്ഘാടനം ചെയ്തു.

നഗർ പ്രസിഡണ്ടായി ഹൃദീക് കൃഷ്ണ നഗർ സെക്രട്ടറിയായി ശ്രീരാഗിനെയുംതിരഞ്ഞെടുത്തു. ഓഫീസ് സെക്രട്ടറിയായി ആൻവിനെയും തെരഞ്ഞെടുത്തു. 17 അംഗ നഗർ സമിതിയും രൂപീകരിച്ചു.


MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2