
വായിക്കാം, ഇന്ത്യയിലെ ഫ്രഞ്ച് ഭരണപ്രദേശങ്ങളുടെ ചരിത്രം:ചാലക്കര പുരുഷു
മാഹി: ഫ്രഞ്ച് ഇന്ത്യൻ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രവും, സാമൂഹ്യ ,രാഷ്ട്രീയ ഘടനയും, കൊളോണിയൽ ഭരണകാലവും, വിമോചന പോരാട്ടങ്ങളുമെല്ലാം അനാവരണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ് മയ്യഴി നഗരസഭാ മുൻ കമ്മീഷണറും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ അടിയേരി ഗംഗാധരൻ്റെ 'ഇന്ത്യയിലെ ഫ്രഞ്ച് ഭരണപ്രദേശങ്ങളുടെ ചരിത്രം ' എന്ന ഗ്രന്ഥം,
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന പഴയ ഫ്രഞ്ച് കോളനി പ്രദേശങ്ങളായ പുതുച്ചേരി, കാരയ്ക്കാൽ, മാഹി,യാനം, ചന്ദ്രനിഗോർ പ്രദേശങ്ങളുടെ 1664 മുതൽ 1954 വരെയുള്ള ചരിത്രമാണ്
മലയാളത്തിലും, ആംഗലേയ ഭാഷയിലുമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ആഗ്ലോ - ഫ്രഞ്ച് യുദ്ധങ്ങൾ, കർണ്ണാട്ടിക് യുദ്ധങ്ങൾ, ഹൈദരലിയുടേയും ടിപ്പുവിൻ്റേയും ഫ്രഞ്ച് ബന്ധങ്ങൾ, ബ്രിട്ടനുമായുള്ള യുദ്ധങ്ങൾ,
ഫ്രഞ്ചുകാർ മദ്രാസ് പിടിച്ചെടുത്തത്,
തഞ്ചാവൂർ രാജാവ് കാരയ്ക്കാൽ വിറ്റത്, ഫ്രഞ്ച്കാർക്ക് ഇനാമായി ലഭിച്ചയാനം, വടകര വാഴുന്നവരിൽ നിന്നും കൈക്കലാക്കിയ മയ്യഴി,, ബംഗാളിലെ ചന്ദ്രനിഗോർ കൈവന്നതുമെല്ലാം ചരിത്ര ഗ്രന്ഥത്തിൽ സചിത്രമായി ആധികാരികതയോടെ വിവരിക്കുന്നുണ്ട്. ഫ്രഞ്ച് ഭരണത്തിൻ്റെ ഉയർച്ചയും താഴ്ചയുമെല്ലാം ഇതിൽ വ്യക്തതയോടെ പരാമർശിക്കപ്പെടുന്നുണ്ട്. മുൻസിപ്പാൽ കമ്മീഷണർ എന്ന നിലയിൽ പുതുച്ചേരിയുടെ വിവിധഭാഗങ്ങളിലെ സർവ്വീസ് ജീവിതകാലത്ത് സമാഹരിച്ച വിവരങ്ങളും രേഖകളും, ആനന്ദ രങ്കപ്പിള്ളയുടെ ഡയറിയുമെല്ലാമാണ് ചരിത്ര രചനക്ക് പ്രധാനമായും വിനിയോഗിച്ചത്. പ്രാദേശിക ചരിത്രമെഴുതപ്പെട്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് പുതുച്ചേരിയുടെ സമ്പൂർണ്ണ ചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നത്.
ചിത്ര വിവരണം: പുസ്തകത്തിൻ്റെ കവർ

തമ്പിൽ തറഞ്ഞ് പോയ മനസ്സ് ..
ചാലക്കര പുരുഷു
സർക്കസ്സിൻ്റെ ഈറ്റില്ലത്തിൽ പിറന്ന്, സർക്കസ്സ് കലാകാരനായി, തമ്പിനകത്തെ ജീവിതം വായനാ ലോകത്തും , ദൃശ്യകലാ ലോകത്തും , ആഴത്തിൽ അനാവരണം ചെയ്യാൻ, ആയോധനകലയിൽ നിമജ്ജനം ചെയ്ത ആ ജീവിതത്തിന് നിയോഗമായി '
അറുപതുകളുടെ അന്ത്യംവരെ ലോക സർക്കസ്സിൽ ഇന്ത്യക്കുണ്ടായിരുന്ന അപ്രമാദിത്വം വീണ്ടെടുക്കാൻ ഏറെ നിർദ്ദേശങ്ങൾ ശ്രീധരേട്ടൻ ഭരണാധികാരികൾക്ക് മുന്നിൽ പലവട്ടം സമർപ്പിച്ചിരുന്നു.
സർക്കസ്സിനെ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യ നിയന്ത്രണാധികാരം നൽകുന്ന വകുപ്പിൽ ഉൾപ്പെടുത്തി ,ദേശീയ കലയായി അംഗീകരിക്കണമെന്നത് ശ്രീധരേട്ടൻ്റെ ജീവിതാഭിലാഷമായിരുന്നു.
റഷ്യൻ സർക്കസിൽ അയ്യായിരത്തോളം കലാകാരന്മാർ ആയിരത്തോളം ഇനങ്ങൾ പ്രദർശിപ്പിക്കുമ്പോൾ , അമ്പതിനായിരം കലാകാരന്മാരുള്ള ഇന്ത്യയിൽ നൂറിലേറെ ഇന ങ്ങൾ മാത്രമേ അവതരിപ്പിക്കാനാവുന്നുള്ളൂവെന്ന് ശ്രീധരേട്ടൻ പരിതപിക്കാറുണ്ട്. കാലാനുസൃതമായ മാറ്റങ്ങളും, ആസ്വാദക മനസ്സും ഉൾക്കൊള്ളാൻ ഇന്ത്യൻ സർക്കസ്സ് മേഖലക്ക് ഇനിയുമേറെ കഴിയേണ്ടതുണ്ട്. അതിന് സർക്കാരിനും ഏറെ ചെയ്യാനുണ്ട്.
ചലച്ചിത്രങ്ങൾക്കും, നാടക ദൃശ്യകലകൾക്കും നൽകി വരുന്ന അവാർഡുകളും മറ്റ് പ്രോത്സാഹനങ്ങളും സർക്കസ്സ്താരങ്ങൾക്കും ലഭ്യമാക്കണമെന്ന് പല വേദികളിലും അദ്ദേഹം ആവർത്തിച്ചാവശ്യപ്പെട്ടത് ഇന്നലെയെന്നപോൽ ഓർക്കുന്നു. ജീവിത സുരക്ഷിതത്വം, ശമ്പള വ്യവസ്ഥ,എന്നിവയുൾപ്പടെയുള്ള ആനുകൂല്യങ്ങൾ നിയമങ്ങളിലൂടെ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ജീവിതാന്ത്യംവരെ പറഞ്ഞു കൊണ്ടിരുന്നു
. വന്യമൃഗങ്ങളുടെ സംരക്ഷണനിയമങ്ങളും സർക്കസ് ഉടമകളുടെ തീരാ പ്രശ്നമാണ്. ഇവയ്ക്ക് ശാസ്ത്രീയമായ പരിഹാരമുണ്ടാകണമെന്നും, പ്രശ്നം പഠിക്കാൻ കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടിരുന്നു സർക്കസ്‌കലാകാരന്മാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഇത്തരം സ്വപ്നങ്ങൾ ബാക്കി വെച്ചാണ് ഒരു വർഷം മുമ്പ് അദ്ദേഹം മടങ്ങിയത്.

പാർവണം കവിതാ
സമാഹാരം പ്രകാശനം 17ന്
മാഹി: കവയിത്രി എ.എം.ശ്രീജയുടെ പാർവണം കവിതാ പുസ്തക പ്രകാശനം ജൂൺ 17ന് കാലത്ത് 10 മണിക്ക് പെരിങ്ങാടി മാങ്ങോട്ട്കാവ് പരിസരത്ത് നടക്കുന്നു.
ഷാജി കൊള്ളുമ്മലിൻ്റെ അദ്ധ്യക്ഷതയിൽ സജീവൻ മൊകേരി പുസ്തക പ്രകാശനം നടത്തും.
ചാലക്കര പുരുഷു ആദ്യ പ്രതി ഏറ്റുവാങ്ങും.അസീസ് മാഹി പുസ്തക പരിചയം നടത്തും.

അനാമിക പറന്നുയരും
ജർമ്മനിയിലേക്ക്
ഗ്രാമ പഞ്ചായത്ത്, പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച സമഗ്ര വോളിബോൾ കേമ്പിൽ പതിനൊന്നാമത്തെ വയസിൽ പരിശീലനം നേടിയ അനാമിക ലോക യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ ഭുവനേശ്വറിൽ നടക്കുന്ന പ്രത്യേക കോച്ചിഗ് കേമ്പിലേക്ക് ജൂൺ 16 ന് പുറപ്പെടും. ജൂലൈ 16 മുതൽ 27 വരെയാണ് ജർമ്മനിയിൽ ലോക യൂണിവേഴ്സിറ്റി വോളിബോൾ മത്സരം നടക്കുക. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 12 പേരാണ് കേമ്പിൽ ഉണ്ടാവുക. കേരളത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മൂന്ന് പേരിൽ ഒരാൾ ചൊക്ലി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ സമഗ്ര വോളീബോൾ കേമ്പിൽ പങ്കെടുത്ത അനാമികയാണ്. ചൊക്ലി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക തീരുമാനം പ്രകാരം ജില്ലാ സ്പോർട്സ് കൗൺസിലിനോട് വോളിബോൾ കോച്ചിനെ അനുവദിക്കണമെന്ന് ആവിശ്യപ്പെട്ടപ്പോൾ സ്പോർട്സ് കൗൺസിൽ വോളീബോൾ കോച്ച് കെ. ശിവദാസനെ ജില്ലാ സ്പോർട്സ് കൗൺസിൽ ചൊക്ലി ഗ്രാമപഞ്ചായത്തിന് അനുവദിച്ചു. പ്രസ്തുത കേമ്പിലാണ് അനാമികയുടെ കഴിവുകൾ തിരിച്ചറിയുന്നത്. പെരിങ്ങാടി പള്ളിപ്പുറം പള്ള്യത്ത് അനീഷിന്റെയും പി. പ്രസന്നയുടെയും മകളാണ് അനാമിക. പ്രാദേശിക വോളിതാരവുമാണ് ഓട്ടോ ഡ്രൈവറായ അനീഷ്. തലശ്ശേരി ഗേൾസ് സ്കൂളിലെ പ്ലസ് ടു പഠന കാലത്ത് സായിയിൽ നിന്നും വിദഗ്ദ പരിശീലനവും ലഭിച്ചിരുന്നു. ഒരു വർഷം ബിരുദപഠനം ചെന്നൈ എസ്.ആർ.എം യൂണിവേഴ്സിറ്റി കേമ്പസിലായിരുന്നു. ഇപ്പോൾ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പ്രമുഖ വോളിബോൾ കോച്ച് നവാസ് ബഹാബാണ് അനാമികയെ പരിശീലിപ്പിക്കുന്നത്. സ്കൂൾ കണ്ണൂർ ജില്ലാ ടീമിലും, സംസ്ഥാന ടീമിലും അനാമികയുണ്ടായിരുന്നു. പശ്ചിമബംഗാളിൽ നടന്ന വുമൺ ജൂനിയർ ടീമിൽ സായിയെ പ്രതിനിധീകരിച്ച് മിന്നും താരമായി. ജൂനിയർ നേഷണൽ വോളി, സൗത്ത് സോൺ ഇൻ്റർ യൂണിവേഴ്സിറ്റി, ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ എം.ജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. കേരള നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ, കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ. പവിത്രൻ മാസ്റ്റർ, ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. രമ്യ ടീച്ചർ എന്നിവർ അനാമികക്ക് വിജയാശംസകൾ അറിയിച്ചു.
ചിത്രവിവരണം: അനാമിക പരിശീലനത്തിൽ.
ഹണി ട്രാപ്പിൽ കുടുക്കിയവരെ
അറസ്റ്റ് ചെയ്തു
മാഹി:യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ രണ്ടു പേരെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തു
പള്ളൂർ പാറാൽ സ്വദേശിനി പുതിയ വീട്ടിൽ തെരേസ നോവിന റാണി തലശ്ശേരി ധർമ്മടം സ്വദേശി നടുവിലോതി അജ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
അറസ്റ്റിലായ രണ്ട് പേർ ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം യുവാവിനെ മുക്കാളി റെയിൽവേ ബ്രിഡ്ജിനടുത്തുള്ള വീട്ടിലെത്തിച്ച് യുവതിക്കൊപ്പമുള്ള ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുക്കുകയായിരുന്നു.
യുവതിക്കൊപ്പമുള്ള ഫോട്ടോ ഭാര്യയ്ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരനായ യുവാവിൻ്റെ വാഹനത്തിൽ സൂക്ഷിച്ച ഒരു ലക്ഷത്തി ആറായിരം രൂപ കയ്യിലാക്കുകയും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് പരാതിക്കാരൻ്റെ വാഹനവുമായി കടന്നു കളയുകയുമായിരുന്നു.
വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം നടന്നത്
ബാക്കി ഒരു യുവതിയുൾപ്പെടെയുള്ള പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്
ഇവരെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തലശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു.
തലശ്ശേരി: വീനസ് ജംഗ്ഷനിൽ നിയന്ത്രണവിട്ട ലോറി കടകളിലേക്ക് ഇടിച്ചു മറിഞ്ഞു. മൂന്ന് കടകളും ബസ് കാത്തിരിപ്പ് കേന്ദ്രവും ഇലക്ട്രിക് പോസ്റ്റും തകർന്നു. ഇന്നലെ പുലർച്ചെയാണ് അപകടം നടന്നത്.
കണ്ണൂർ ഭാഗത്ത് നിന്നും മരവും കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആളപായമില്ല.

ലഹരി വിരുദ്ധ ക്ലാസ്സ്
ചൊക്ലി :കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി .
തലശ്ശേരി തീരദേശ പൊലീസ് ഇൻസ്‌പെക്ടർ പി .ശ്രികുമാർ ആണ് ക്ലാസ്സ് നൽകിയത് .സ്‌കൂൾ പി ടി എ വൈസ് പ്രസിഡന്റ് അനൂപ് അധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ് മിസ്ട്രസ് എൻ സ്മിത ,എൻ സി സി ഓഫീസർ ടി പി' രാവിദ് . ,സ്കൗട്ട് മാസ്റ്റർ അനിൽ കുമാർ സംസാരിച്ചു .
.മുഴുവൻ വിദ്യാർത്ഥികളും ലഹരിക്ക് എതിരെയുള്ള യോദ്ധാക്കളായി മാറണമെന്ന് ഉദ്ഘാടന ഭാഷണത്തിൽ പൊലീസ് ഇൻസ്‌പെക്ടർ പി .ശ്രികുമർ അഭിപ്രയപെട്ടു .
ചിത്രവിവരണം:പൊലീസ് ഇൻസ്‌പെക്ടർ പി .ശ്രികുമാർ ഉദ്ഘാടനം ചെയ്യുന്നു.
എഴുത്തു മത്സര പരീക്ഷ ഞായറാഴ്ച്ച
പുതുച്ചേരിയിലെ പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പിൽ അസിസ്റ്റന്റ് (TIER-II) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള എഴുത്തു മത്സര പരീക്ഷ 22.06.2025 (ഞായർ) പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നിവിടങ്ങളിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് "https://recruitment.py.gov.in" എന്ന വെബ്‌സൈറ്റിൽ നിന്ന് അവരുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം


രോഹിണി നിര്യാതയായി
തലശ്ശേരി : മാടപ്പീടിക പാർസിക്കുന്ന് നെല്ലിക്കയിൽ രോഹിണി (85) നിര്യാതയായി.
തലശ്ശേരി ഗവ: ജനറൽ ആശുപത്രി ഗ്രേഡ് വൺ റിട്ട. ജീവനാക്കാരിയാണ്
അച്ഛൻ: പരേതനായ കണാരി.
അമ്മ : പരേതയായ കല്ല്യാണി
ഭർത്താവ്: സി. ശ്രീധരൻ.
(തലശ്ശേരി നഗരസഭ മുൻ കൗൺസിലർ).
മക്കൾ : മുരളീധരൻ, മഞ്ജുള, മുത്തു കൃഷ്ണൻ.
മരുമക്കൾ : വീണ, രവീന്ദ്രൻ, ജയശ്രീ
സംസ്കാരം ഞായറാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പിൽ

സിദ്ദീഖ് നിര്യാതനായി
മാഹി: കവിയൂർ മിന്നത്തെ പീടിക നിട്ടുവൻ്റെവിട ദാറുൽ നജാത്തിലെ സിദ്ദീഖ് (50) മരണപെട്ടു.
ഭാര്യ: രഹന.
മക്കൾ: മുബ്ഷിറ, മുനബിറ, അബ്ദുൽ ആദി.

തലശ്ശേരി ഗവ: ജനറൽ ആശുപത്രി ബ്ലഡ് സെന്റർ ലോക രക്തദാത ദിനം ആചരിച്ചു.
തലശ്ശേരി: ജൂൺ 14 ലോക രക്തദാത ദിനത്തോടനുബന്ധിച്ച് തലശ്ശേരി ഗവ: ജനറൽ ആശുപത്രി ബ്ലഡ് സെന്ററിൽ സന്നദ്ധ രക്തദാന ക്യാമ്പും ആദരവ് സമർപ്പണവും നടന്നു.
ഗവ: ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: വി കെ രാജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഴയകാല രക്തദാനം മുതൽ രക്തദാനതിന്റെ മഹത്വത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഇൻ ഹൗസ് ക്യാമ്പിൽ 42 പേർ രക്തദാനം ചെയ്തു. ബ്ലഡ് സെന്റർ ജീവനക്കാരായ ഷാജി, ശിഖ, ശ്വേത, ശില്പ ശശി, ആശുപത്രി നഴ്സിങ് സുപ്രണ്ട് മിനി, സ്റ്റാഫ് നഴ്സുമാരായ ദീപ,സിന്ധു ബ്ലഡ് ബാങ്ക് ടെക്നീഷ്യൻമാർ എന്നിവർ കേമ്പിന് നേതൃത്വം നൽകി. ഡി വൈ എഫ് ഐ, സേവാഭാരതി, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരിയടക്കമുള്ള സംഘടനകൾ പരിപാടിയിൽ പങ്കെടുത്തു.
2024 ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത ജിതിനെ ചടങ്ങിൽ ആദരിച്ചു. സീനിയർ ടെക്നീഷ്യൻ ഷീന ടി കെ നന്ദി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവർക്ക് മധുരപലഹാരങ്ങൾ നൽകി.
മരിച്ചയാളെ തിരിച്ചറിഞ്ഞു.
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അവശനായി കിടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സക്കിടയിൽ മരിച്ചത് പാനൂർ താഴെ ചമ്പാട് കുഞ്ഞിപ്പറമ്പത്ത് ദേവദാസനാണ് (57) മരിച്ചത്.പരേതരായ ബാലൻ - നാണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.
സഹോദരന്മാർ: രവീന്ദ്രൻ , ഗോപകുമാർ , ലക്ഷ്മി, ശൈലജ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group