പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി: ചാലക്കര പുരുഷു

പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി: ചാലക്കര പുരുഷു
പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി: ചാലക്കര പുരുഷു
Share  
2025 Jun 12, 10:40 PM
SANTHI

പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി: ചാലക്കര പുരുഷു


തലശ്ശേരി:അഞ്ച് മാസം കള്ളനും, പൊലീസും കളിച്ചു: ഒടുവിൽ ആസാമിൽ നിന്ന് ക്രിമിനൽ കേസ് പ്രതി ജാഷിതുൾ ഇസ്ലാമിനെ അതിസമർത്ഥമായി ധർമ്മടം പൊലീസ് പൊക്കി.

തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണ്ണാഭരണം കവർന്ന് രാജ്യം മുഴുവൻ കറങ്ങിയ പ്രതിയെ സിനിമാക്കഥയിലെന്ന പോലെയാണ് എ.എസ്.പി.യുടെ പ്രത്യേക നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വിടാതെ പിന്തുടർന്ന് അഞ്ച് മാസത്തെ തെരച്ചിലിനൊടുവിൽ വിലങ്ങ് വെച്ച് തലശ്ശേരിയിലെത്തിച്ചത്.'

മാസത്തോളം അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ച ഇതര സംസ്ഥാന തൊഴിലാളിയെ ധർമ്മടം പൊലീസ് ഒടുവിൽ ആസാമിലെ കുഗ്രാമത്തിലെത്തി അരിച്ച് പെറുക്കിയാണ് കസ്റ്റഡിയിലെടുത്തത്.

എരഞ്ഞോളി വടക്കുമ്പാട്ട് കാരാട്ട്കുന്ന് പഴയ ബീഡിക്കമ്പനിക്കടുത്ത വാടക കോട്ടേർസിൽ തനിച്ച് താമസിക്കുന്ന തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിൽ നിന്നും വിരമിച്ച നഴ്സിങ്ങ് അസിസ്റ്റൻ്റ് സുഗതകുമാരി (58) യെയാണ് വീട്ടിൽ അതിക്രമിച്ച് കയറി അടിച്ച് താഴെ വീഴ്ത്തി ഇഷ്ടിക കൊണ്ട് മുഖത്തടിച്ച് മാരകമായി പരിക്കേൽപ്പിച്ച് ബോധം കെടുത്തി കമ്മൽ പറിച്ചെടുത്ത് കടന്ന് കളഞ്ഞത്..

 പിറ്റേന്നാൾ ഇവരെ ആശുപത്രിയിലേക്ക് പോവാനായി ഫോൺ വിളിച്ചിട്ടും,മറുപടി കിട്ടാഞ്ഞതിനാൽ അന്വേഷിച്ചെത്തിയ സുഹൃത്ത് സൈദാർപള്ളി സ്വദേശിനി ഷരീഫയാണ് കിടപ്പുമുറിയിൽ ചോരവാർന്ന നിലയിൽ  സുഗതകുമാരിയെ ശനിയാഴ്ച രാവിലെ അർദ്ധബോധാവസ്ഥയിൽ കണ്ടത്. പരിസരവാസികളെ അറിയിച്ച് പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.. സുഗതകുമാരി അണിഞ്ഞിരുന്ന സ്വർണ്ണ മാല നഷ്ട പ്പെട്ടിരുന്നില്ല.-കമ്മൽ മാത്രമേ കാണാതായിട്ടുള്ളൂ. ആക്രമം നടന്ന വാടക ക്വാർട്ടേഴ്സിൽ ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും ഫോറൻസിക് ഉദ്യാേഗസ്ഥരും ഉൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തിയിരുന്നു.കവർച്ച നടത്തി തലശ്ശേരിയിൽ നിന്നും . ട്രെയിനിൽ രക്ഷപ്പെട്ട യുവാവ് കോഴിക്കോട് ഇറങ്ങി. പിന്നീട് നിരവധി വാഹനങ്ങൾ മാറിക്കയറിയാണ് ആസാമിലെ വീട്ടിൽ എത്തിയത്.സംഭവത്തിന് തൊട്ടുപിറകെ പൊലീസ് സംഘം അന്വേഷിച്ചിറങ്ങിയെങ്കിലുംമൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയുടെ സഞ്ചാരപഥം കണ്ടു പിടിക്കുകയെന്നത് ദുഷ്ക്കരമായിരുന്നു.

ആസാമിലെ സ്വന്തം വീട്ടിൽ പോകാതെ ഭാര്യവീട്ടിൽ ഒളിച്ചിരുന്ന ഇയാൾപൊലിസ് പിറകെയുണ്ടെന്ന് മനസിലായതോടെ വീട്ടിൽ നിന്നും മുങ്ങി. പിന്നീട് മറ്റൊരു ബന്ധുവീട്ടിലായി ഒളിവ് ജീവിതം. അവിടേയും സംശയം തോന്നിയതിനാൽ കടന്നു കളഞ്ഞു.

പിന്നീട് അഞ്ഞൂറ് കി.മി. അകലെ ത്രിപുരയിലെ വനമേഖല യിലാണ് ഒളിച്ചുകഴിഞ്ഞത്. പൊലീസ് പിന്മാറിയെന്ന് തിരിച്ചറിവിൽ വീണ്ടും ആസാമിലെ ഭാര്യ വീട്ടിലെത്തി എസ്.ഐ.ഷമീജും പൊലീസുകാരായസജിത്ത്, ശ്രീലാൽ, രതീഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് ഓപ്പറേഷനിലുണ്ടായിരുന്നത്. അതിനിടെ

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ് ഇയാൾ ഗ്രാമത്തിലെത്തിയിരുന്നത പിടിവീഴുമെന്ന് മണത്തറിഞ്ഞതോടെ പത്ത് കി.മി. അകലെ ഒരു കടമുറിയിലേക്ക് മാറിയിരുന്നു. അവിടെ വെച്ചാണ് തദ്ദേശ പൊലീസുകാരുടെ സഹകരണത്തോടെ വലയിൽ വീഴ്ത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അംഗബലമുള്ളതിനാൽ വിഫലമാകുകയായിരുന്നു ഇയാൾ സ്ഥിരമായി ഹെറോയിൻ ഉപയോഗിച്ചിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

ബാർപേട്ട ജില്ലയിലെ ഗാരേ മാരി ഗ്രാമവാസിയായ ജാഷി ദുൽ ഇസ്ളാം സ്വന്തം സഹോദരനെ ക്രൂരമായിഅക്രമിച്ചപ്പോൾ പിടിച്ച് കെട്ടി, ലഹരി വിമുക്തി കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ നിരവധി അക്രമ - മോഷണ കേസ്സുകളിൽ ഇയാൾ പ്രതിയാണ്.കഴിഞ്ഞവർഷം തലശ്ശേരിയിലെത്തിയ ഇയാൾ ഏതാനും മാസങ്ങൾക്കുള്ളിലാന്ന് അക്രമവും കവർച്ചയും നടത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


ചിത്രവിവരണം: പ്രതി ജോഷിതുൾ ഇസ്ലാമിനെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുവന്നപ്പോൾ

mhe

തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതി: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30-നകം തആരംഭിക്കും


തലശ്ശേരി:പൈതൃക തീര്‍ഥാടന ടൂറിസം കേന്ദ്രമാക്കി തലശ്ശേരിയെ വികസിപ്പിക്കുന്നതിനുള്ള സ്പിരിച്വല്‍ ടൂറിസം പ്രോജക്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30-നകം ആരംഭിക്കും. 

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ അനുവദിക്കപ്പെട്ട പ്രോജക്ട്  2026 മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

പ്രോജക്ടിന്റെ സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ക്കായി നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍, നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.  

പൊന്ന്യം കളരി അക്കാദമി, താഴെ അങ്ങാടി പൈതൃക പ്രദേശത്തിന്റെ പുനരുജ്ജീവനം, ചിറക്കകാവ് ഭഗവതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലെ ടൂറിസ്റ്റ് അമിനിറ്റി സെന്ററുകള്‍, ചൊക്ലി തെയ്യം സാംസ്കാരിക കേന്ദ്രം എന്നീ പ്രവൃത്തികളാണ് സ്പിരിച്വല്‍ ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്. 

എല്ലാ സ്ഥലത്തും ഒരേ സമയത്ത് നിര്‍മ്മാണം ആരംഭിക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് നിര്‍വ്വഹിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.  

ജൂണ്‍ 20-നുള്ളില്‍ സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ഉദ്ഘാടനം പൊന്ന്യം, ജഗന്നാഥ ക്ഷേത്രം, ചൊക്ലി എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ വച്ച് ജൂണ്‍ അവസാന ആഴ്ച പൊതുമരാമത്തും ടൂറിസവും വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസിന് സൗകര്യപ്രദമായ ദിവസം നടത്തുന്നതിനും യോഗം തീരുമാനമെടുത്തു.  

പദ്ധതിയുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്പിരിച്വല്‍ ടൂറിസം പദ്ധതി തലശ്ശേരിയുടെ ഹെറിറ്റേജ് ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.  

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കെ., ജനറല്‍ മാനേജര്‍ വിനോദ് കുമാര്‍,  സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജുന്‍ എസ്. കെ. പങ്കെടുത്തു.


ചിത്രവിവരണം: സ്പീക്കർ എ.എൻ.ഷംസീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തലയോഗം


board

ബോർഡില്ലാതെ ഒരു ഗവ: ജനറൽ ആശുപത്രി


തലശ്ശേരി: ദേശീയ പാതയോട് ചേർന്നുള്ള ആയിരങ്ങൾ നിത്യേന ആശ്രയിക്കുന്ന തലശ്ശേരി ഗവ.ജനറൽ ആശുപത്രിക്ക് പ്രവേശന കവാടത്തിൽ ബോർഡില്ല.നേരത്തെ ഉണ്ടായിരുന്ന ബോർഡ് വാഹനമിടിച്ച് തകർന്നിട്ട് വർഷം കഴിഞ്ഞിട്ടും, പകരം ബോർഡ് സ്ഥാപിച്ചിട്ടില്ല. ഗേറ്റിലെ ഗ്രിൽസിലാവട്ടെ, കളരിയുടെ വാളും, പരിചയുമൊക്കെയാണുള്ളത്. കാഷ്വാലിറ്റിയാണെങ്കിൽ പിൻഭാഗത്ത് കടലോരത്താണുള്ളത്. കടപ്പുറത്തേക്കുള്ള ഇടുങ്ങിയ റോഡിലൂടെ വേണം അവിടെയെത്താൻ എതിർ ഭാഗത്ത് നിന്ന് ഭാരവാഹനങ്ങൾ വന്നാൽ ആംബുലൻസ് അടക്കം വലഞ്ഞത് തന്നെ. മെയിൻ

റോഡിനോട് ചേർന്ന് അത്യാഹിത വിഭാഗം പ്രവർത്തിച്ചാൽ രോഗികൾക്ക് അനുഗ്രഹമായിരിക്കും. ആശുപത്രിക്ക് മുമ്പിലെ ജംഗ്ഷനിൽ ദശകങ്ങളായി ഉണ്ടായിരുന്ന ഹൈമാസ്റ്റ് ലൈറ്റും വാഹനമിടിച്ച് തകർന്നിട്ട് മാസങ്ങളേറെയായി.നഗര ഹൃദയത്തിലെ ഈ വിളക്ക് മാടം തന്നെ ഇല്ലാതായിട്ടുണ്ട്.


ചിത്രവിവരണം: നെയിംബോർഡില്ലാതെ തലശ്ശേരി ഗവ: ജനറൽ ആശുപത്രി കവാടം.


ബോർഡില്ലാതെ ഒരു ഗവ: ജനറൽ ആശുപത്രി



തലശ്ശേരി:1928-ല്‍ ശ്രീനാരായണഗുരു സമാധിയാവുമ്പോഴേക്കും കേരളത്തിനകത്തും പുറത്തും ഗുരുവിന് ആയിരക്കണക്കിന് അനുയായികളുണ്ടായിരുന്നു. ഗുരുവിന്റെ സമാധിക്കു ശേഷം അദ്ദേഹത്തിൻ്റെ ജനന- സമാധി - ദിനങ്ങൾ അവധി ദിവസമാക്കണമെന്നുള്ള ആവശ്യം സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു.. ശ്രീനാരായണഗുരു കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. 

ബര്‍മ്മയുടെ ( മ്യാന്‍മര്‍) തലസ്ഥാനമായ റങ്കൂണില്‍ വെച്ച് 1940 നവംബര്‍ 5ന് മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് അയച്ച അപേക്ഷയാണിത്.

(മദ്രാസ് ഗവണ്‍മെന്റ്, പബ്ലിക് ഡിപ്പാര്‍ട്ട്‌മെന്റ്, ബണ്ടില്‍ നമ്പര്‍ 2,

സീരിയല്‍ നമ്പര്‍ 81)

 സംബന്ധിച്ചു വന്ന ആദ്യ അഭ്യർത്ഥനയെന്ന് കാണാം. ഈ അപേക്ഷ അയച്ചത് സംഘടനക്ക് വേണ്ടി റങ്കൂണിലെ മുഗള്‍ സ്ട്രീറ്റിലെ ശ്രീനാരായണഗുരു സ്മാരക സമാജത്തിന്റെ സെക്രട്ടറി കെ.രാഘവനാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ധാരാളം മലയാളികള്‍ ഉപജീവനാര്‍ത്ഥം ബര്‍മ്മയിലേക്കും, സിലോണിലേക്കും കുടിയേറിയിരുന്നു.

കേരളത്തിന് പുറത്തുനിന്നുള്ള അപേക്ഷകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് റങ്കൂണിലെ ശ്രീനാരായണ ഗുരു സ്മാരക സമാജത്തിന്റേതായിരുന്നു. ഈ സമാജത്തിന്റെ അപേക്ഷകള്‍ പ്രസിദ്ധീകരണത്തിനായി സഹോദരന്‍ അയ്യപ്പന്‍, മിതവാദി സി.കൃഷ്ണന്‍ എന്നീ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പത്രാധിപന്മാരായിട്ടുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു. പ്രധാനമായും സാമൂഹ്യമാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുകയുമായിരുന്നു സഹോദരന്‍, മിതവാദി എന്നീ പ്രസിദ്ധീകരണങ്ങള്‍. അതിര്‍ത്തികളെ ഭേദിച്ചുകൊണ്ട് ഗുരുവിന്റെ ആശയങ്ങള്‍ വിദൂരസ്ഥലങ്ങളില്‍പ്പോലും വളരെ പെട്ടെന്ന് എത്തിച്ചേര്‍ന്നിരുന്നുവെന്നും, ഈ അപേക്ഷകള്‍ സൂചന നല്‍കുന്നു. 

ശ്രീനാരായണഗുരുവിന്റെ ജയന്തിയും സമാധിയും അവധി ദിവസമാക്കണമെന്നുള്ള അപേക്ഷ നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഉന്നയിച്ചിട്ടും, അത് സ്വീകരിക്കാനോ അംഗീകരിക്കാനോ ബ്രിട്ടീഷ് ഭരണകൂടം തയ്യാറായില്ല. ഐക്യ കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷമാണ് ശ്രീനാരായണ ഗുരു ജയന്തിയും, സമാധിയും കേരളത്തില്‍ പൊതു അവധിദിവസങ്ങളായത്. 

മാഹി സ്വദേശിയും, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗം മുന്‍ മേധാവിയുമായ പ്രൊഫ. എം.സി.വസിഷ്ഠിന്റെ ഗവേഷണത്തിനിടയിലാണ് ഈ രേഖ ശ്രദ്ധയില്‍ പെടുന്നത്.


ചിത്രവിവരണം: റങ്കൂണിൽ നിന്നുളള അവധിയപേക്ഷിച്ചു കൊണ്ടുള്ള ഹരജി 

കതിരൂർ തരുവണ തെരു യു.പി.സ്കൂളിൽ നാളെ (ശനി) വികസന വിജയോത്സവം 


 തലശ്ശേരി :കതിരൂർ തരുവണ തെരു യു.പി.സ്കൂളിൽ നാളെ (ശനി) വികസന വിജയോത്സവം സംഘടിപ്പിക്കുന്നു.സ്കൂളിൽ സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം, എൽ.എസ്.എസ് /യു.എസ്.എസ്. നേടിയ 50 കുട്ടികളെ അനുമോദിക്കൽ, എം.എൽ.എ. ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന ടർഫ് ഗ്രൌണ്ടിനായുള്ള സ്ഥലം കൈമാറൽ, എന്നീ മൂന്ന് പരിപാടികളാണ് വികസന വിജയോത്സവത്തിൽ നടത്തുന്നത് . പരിപാടിയുടെ ഉത്ഘാടനം ഉച്ചക്ക് 2ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിക്കുമെന്ന് പ്രധാനാദ്ധ്യാപിക കെ.പി. റജിലയും മാനേജർ കെ.പി. രത്നരാജും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ശീതികരിച്ച സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയത്. നിലവിൽ 800 ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന യു.പി.സ്കൂൾ വികസന നിറവിന്റെയും സമുന്നത വിജയ നേട്ടത്തിന്റെയും പാതയിലാണെന്നു് ഇരുവരും വിശദീകരിച്ചു. ടർഫ് ഗ്രൌണ്ടിനായി അനുവദിച്ച സ്ഥലം സ്കൂൾ മാനേജരിൽ നിന്നും കതിരൂർ പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങും. പി.ടി.എ.പ്രസിഡണ്ട് കെ.ബിജു, മുതിർന അദ്ധ്യാപകൻ കെ.കെ. അനീഷ്, മുൻ അദ്ധ്യാപകൻ കെ.ജയദേവൻ, എസ്.ആർ.ജി. കൺവീനർ പി. ബിനിത മോഹൻ, മുൻ അദ്ധ്യാപിക ബി. സുഷമ എന്നിവരും സംബന്ധിച്ചു.


ലോഗൻസ് റോഡിൻ്റെ നിർമ്മാണം ഒച്ചിന്റെ വേഗതയിൽ: ജനങ്ങൾ ദുരിതത്തിൽ 


 തലശ്ശേരി: ലോഗൻസ് റോഡിൻ്റെ നിർമാണം ഒച്ചിൻ്റെ വേഗതയിലായതിനാൽ ഗതാഗത കുരുക്ക് രൂക്ഷമാവുകയാണ് പ്രധാനപ്പെട്ട സ്കൂളുകളും, ഗവ:ഹോസ്പിറ്റലും പ്രധാന ബാങ്കുകളും സ്ഥിതി ചെയ്യുന്ന പഴയ ബസ്സ്റ്റാന്റിലെ ഗതാഗത കുരുക്ക് ഭരണകൂടം ജനങ്ങൾക്കു യാത്ര ദുരിതമാക്കുകയാണ്  ചെയ്യുന്നത്

ലോഗൻസ് റോഡിൻ്റെ നിർമാണ പ്രവർത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി യാത്ര ദുരിതം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പക്കുമെന്നും എസ്.ഡി.പി.ഐ. തലശ്ശേരി മണ്ഡലം ജോയിൻ്റ് സെക്രട്ടറി നൗഷാദ് ബംഗ്ല മുന്നറിയിപ്പ് നൽകി.


capture

കുവൈത്തിൽ നിര്യാതനായി.


ന്യൂമാഹി: തലശ്ശേരി നടുവത്ത് വളപ്പിൽ ഖലീൽ (48) കുവൈത്തിൽ വെച്ച് നിര്യാതനായി.

പരേതരായ അബ്ദുൽ ഖാദറിന്റെയും, നടുവത്ത് വളപ്പിൽ സക്കീനയുടെയും മകനാണ്.

ഭാര്യ: ഫെബിന കുളിർമ(പരേതനായ പെരിങ്ങാടി ഗ്രീൻ ഹൗസിൽ ബഷീറിന്റെയും പുതിയ വീട്ടിൽ ഫൗസിയയുടെയും മകൾ).

മക്കൾ: ഫാത്തിമത്തുൽ നാജിയ, ഫർദ്ദീൻ, ഐമൻ ഖലീൽ, പരേതയായ ഷബ്റിൻ.

സഹോദരങ്ങൾ: നിഷാദ്, നൗഫൽ, നസീർ, ഹസീന, സൗജത്ത്.

ജനാസ നിസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 9.30ന് ഏടന്നൂർ മുബാറക്ക് മസ്ജിദിൽ.

ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.


vvv

അനിത നിര്യാതയായി

തലശ്ശേരി:അണ്ടലൂർ  നീലിയേടത്ത് ഹൌസിൽ (നാലാം കണ്ടം ) അനിത (60) നിര്യാതയായി... ഭർത്താവ് : രവീന്ദ്രൻ കൈപ്രത്ത് മക്കൾ : റെനീഷ് ( സി.പി.എം അണ്ടലൂർ സെന്റർ എ.ബ്രാഞ്ച് മെമ്പർ ) രഗില  

സഹോദരങ്ങൾ : രതി, ബേബി സുമതി

മരുമകൻ : രൂപേഷ് (മേലൂർ)


zxc

പന്തക്കൽ അയ്യപ്പക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠാ ചടങ്ങിനെത്തിയ വിശ്വാസികൾ


lko

മദ്രസത്തുൽ അൻവാരിയ സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ബോഗുകൾ ബൈത്തുൽ മാൽ ട്രഷറർ പ്രൊഫ. എ. പി. സുബൈർ ഹെഡ് മിസ്ട്രസ്സ് സോയ്ക്ക് കൈമാറുന്നു

വിജയികളെ അനുമോദിക്കുന്നു


മാഹി:ഈസ്റ്റ് പള്ളൂർ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയേണ്ടതാണ്.

9846757623

9446992428

9846031108

klklk

സി പി സുഹറ നിര്യാതയായി


തലശ്ശേരി : കതിരൂർ നാലാം മൈൽ ഉസ്നാസിൽ സി പി സുഹറ (80) നിര്യാതയായി. തലശ്ശേരി നഗരസഭ ലൈറ്റിംഗ് സുപ്രണ്ടായിരുന്ന പരേതനായ അച്ചാറത്ത് പറക്കാട്ട് മമ്മുവിൻ്റെ ഭാര്യയാണ്. മക്കൾ: സി പി മൊയ്തു, സക്കീന. മരുമകൻ: പരേതനായ ടി എം ഹുസൈൻ. സഹോദരങ്ങൾ: സി പി മറിയു, ബീവി, ഹാഷിം.


MANNAN
kodkkasda rachana
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry