സഫലമാകുന്നത് ചാലക്കരയുടെ നെടുനാളത്തെ സ്വപ്നം :ചാലക്കര പുരുഷു

സഫലമാകുന്നത് ചാലക്കരയുടെ നെടുനാളത്തെ സ്വപ്നം :ചാലക്കര പുരുഷു
സഫലമാകുന്നത് ചാലക്കരയുടെ നെടുനാളത്തെ സ്വപ്നം :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 May 29, 01:15 PM
AYUR
SANTHIGIRI

സഫലമാകുന്നത് ചാലക്കരയുടെ നെടുനാളത്തെ സ്വപ്നം :ചാലക്കര പുരുഷു 


മാഹി: മയ്യഴിവിമോചന സമര നായകൻ പി.കെ.ഉസ്മാൻ മാസ്റ്റർക്ക് അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ചാലക്കര പി.എം.ശ്രീ യു.ജി. ഹൈസ്കൂളിൽ പുതുച്ചേരി ലഫ്.. ഗവർണ്ണർ കെ.കൈലാസനാഥൻ ഇന്ന് കാലത്ത് 10 മണിക്ക് പ്രതിമ സ്ഥാപിക്കുമ്പോൾ സഫലമാകുന്നത് ഒരു നാടിൻ്റെ ദീർഘകാല സ്വപ്നമാണ്.

ചടങ്ങിൽ മാഹി എം എൽ എ രമേശ് പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും പൂർവ വിദ്യാർത്ഥി സംഘടനയായ സഹപാഠി യുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന പ്രതിമ സ്പോൺസർ ചെയ്തത് പൂർവ്വ വിദ്യാർത്ഥിനിയും, ഇതേ വിദ്യാലയത്തിലെ അദ്ധ്യാപികയുമായ എം.വി.സീനത്ത് വലൂരാണ്.


പി.കെ.ഉസ്മാൻ മാസ്റ്റർ ജീവിതരേഖ


കേളോത്ത് കദീസ്സയുടെയും ഹൈദ്റോസിൻറെയും രണ്ടാമത്തെ മകൻ-പള്ളൂർ ,എക്കോൽ ദ് മിക്സ്സ് പള്ളൂർ എന്ന ഫ്രഞ്ച് സ്ക്കൂളിലെ അധ്യാപകൻ..ഖദർ കുർത്തയും കുപ്പായവും ധരിച്ചു നടക്കുന്നവൻ.ഫ്രഞ്ച് ഭരണത്തിനെതിരായി പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നവൻ-പി.കെ ഉസ്മാൻ ...ഫ്രഞ്ച്കാരുടെ കണ്ണിലെ കരടായിരുന്നു ഉസ്മാൻ.


1948 നവംബർ 3 --


മൂർച്ചയുള്ള ബയണറ്റ് ഘടിപ്പിച്ച തോക്കേന്തിയ ഫ്രഞ്ച് പട്ടാളക്കാർ ഇന്ത്യനതിർത്തിയായ കല്ലായിയും കടന്ന് നാലുതറയിലെത്തി.

എക്കോൽ ദ് മിക്ക്സിൽ ബെല്ലടിച്ചു,കുട്ടികൾ അച്ചടക്കത്തോടെ ക്ളാസ്സിലിരുന്നു.ഉസ്മാൻ മാഷ് വിദ്യാർത്ഥികളുടെ പേര് വിളിച്ച ശേഷം പാഠമെടുക്കാൻ തുടങ്ങി...പെട്ടെന്ന്,സ്ക്കൂളിൻറെ മൺ തറയിൽ ബൂട്ടുകൾ ഞെരിഞ്ഞമരുന്ന ശബ്ദം..അധ്യാപകർ വാതിലിനു പുറത്തേക്കെത്തി നോക്കി,അടിച്ചുതളിക്കാരി കുങ്കിച്ചിയമ്മ ഓടി ഹെഡ്മാസ്റ്ററെ വിവരമറിയിച്ചു...സ്ക്കൂൾ പട്ടാളക്കാർ വളഞ്ഞിരിക്കുന്നു.വരാന്തക്കു മുന്നിലൂടെ നടന്ന പട്ടാള മേധാവിക്ക് സഹായി ചൂണ്ടിക്കാണിച്ചു കൊടുത്തു "അതാണ് ഉസ്മാൻ" 


ക്ളാസ്സ് മുറിയിൽ കയറിയ പട്ടാള മേധാവി ഉസ്മാൻറെ കൈ പിടിച്ചു..ഭീതിയോടെ നിശബ്ദരായ കുട്ടികളിൽ ചിലർ കണ്ണടച്ചു.  തോക്കു ചൂണ്ടിയ പട്ടാള മേധാവിയുടെ മുമ്പിൽ അക്ഷോഭ്യനായി ഉസ്മാൻ പറഞ്ഞു "ഞാനിതു പ്രതീക്ഷിച്ചിരുന്നു''.


ഹെഡ്മാസ്റ്റർ മംഗലാട്ട്ഗോവിന്ദനും ,സഹ അധ്യാപകരും ,വിതുമ്പലോടെ പിഞ്ചു കുഞ്ഞുങ്ങളും നോക്കി നിൽക്കെ അയാൾ ഉസ്മാൻറെ കൈകളിൽ വിലങ്ങു വെച്ചു കൊണ്ടു പറഞ്ഞു "ഈ പുള്ളിയെ ഞാൻ കൊണ്ടു പോകുന്നു''. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഉസ്മാനെ ഫ്രഞ്ച് പട്ടാളം ,വിലങ്ങണിയിച്ചു കൊണ്ട് ഇന്ത്യനതിർത്തിയിലൂടെ മയ്യഴിയിലേക്ക് കൊണ്ട് പോയി...ഫ്രഞ്ച് കോടതി ഉസ്മാൻ മാസ്റ്റർക്ക് 5 വർഷം തടവു ശിക്ഷ വിധിച്ചു.. 


1954 ഏപ്രിൽ 2ന് അഴിയൂരിൽ ചേർന്ന മഹാജനസഭ യോഗം ഒരു പ്രധാന തീരുമാനമെടുത്തു.മയ്യഴിയുടെ സ്വാതന്ത്റ്യം -അത് നേടാതെ ഇനി പിറകോട്ടില്ല.അവസാന സമരത്തിൻറെ ആദ്യപടിയായി ഒന്നോ രണ്ടോ വ്യക്തികൾ മയ്യഴിയിൽ സത്യാഗ്രഹം നടത്തുക.അഴീക്കൽ കടപ്പുറത്തെ പൊതുയോഗത്തിൽ അന്ത്യ വിമോചന സമരത്തെ കുറിച്ച് വിശദീകരണം നൽകി.


സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ 30പേർ പേര് നൽകി.സത്യാഗ്രഹത്തിൽ പങ്കെടുത്താൽ ജയിൽ ശിക്ഷ ലഭിച്ചേക്കാം,ചിലപ്പോൾ മരണമായിരിക്കാം വിധി.ആദ്യം ആര് പോകും...അനിശ്ചിതത്വത്തിനൊടുവിൽ,പി.കെ ഉസ്മാൻ

എഴുനേറ്റ് നിന്നുകൊണ്ടു പറഞ്ഞു."എനിക്കു ഭയമില്ല,ഞാൻ പോകാം",

1948 വിപ്ളവ സമരത്തിൽ 5 വർഷത്തെ ജയിൽ വാസമനുഭവിച്ച് തിരിച്ചെത്തിയ ഉസ്മാൻ ,വീണ്ടും കാരാഗൃഹ വാസമനുഭവിക്കേണ്ടത് പിറന്ന മണ്ണിനു വേണ്ടി...അതിൽ അഭിമാനവും ആഹ്ളാദവുമായിരുന്നു ആ ധീര ദേശാഭിമാനിക്ക്.


തനിക്ക് പിറക്കാതെ പോയ സഹോദരനായിരുന്നു,കുമാരൻ മാസ്റ്റർക്ക് ഉസ്മാൻ ..കുമാരൻ മാസ്റ്റർ ഉസ്മാൻറെ കൈകൾ കൂട്ടിപ്പിടിച്ചു.."അരുത്''...ആത്മാർത്ഥ സുഹൃത്ത് മംഗലാട്ട് രാഘവൻ കണ്ണുകൾ കൊണ്ട് വിലക്കി...5 വർഷം ജയിലിൽ നരകയാതന അനുഭവിച്ച ഉസ്മാനെ വീണ്ടും ജയിലിലയക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു.

ധീരനായ യുവാവ് കൈകളുയർത്തി വിളിച്ചു പറഞ്ഞു "ഫ്രാൻസെ കിത്തലാന്ത്''...ദുഃഖത്തോടെ എല്ലാവരും അതേറ്റു പറഞ്ഞു.

ദേശീയ വാദികളോട് അനുകമ്പ കാണിച്ചിരുന്ന എൻ.സി കണ്ണൻ എന്ന പോലീസുകാരൻ ,ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട കണ്ണൻ.

കണ്ണൻ പറഞ്ഞു "ഞാനുമുണ്ട് ഉസ്മാൻറെ കൂടെ"...


1948 ഏപ്റീൽ 9..നട്ടാരം പറക്കുന്ന ഉച്ച വെയിലിൽ ..ചോമ്പാൽ ബസ്സ് സ്റ്റോപ്പ്- .കുമാരൻ മാസ്റ്റർ ഉസ്മാനെ കെട്ടിപ്പിടിച്ചു,മാസ്റ്ററുടെ കണ്ണുകൾ നിറഞ്ഞു..ഈറനണിഞ്ഞ മിഴികളോടെ സുഹൃത്തുക്കൾ ഉസ്മാനെയും കണ്ണനെയും യാത്റയാക്കി....

കിതച്ച് കിതച്ച് ബസ്സ് മയ്യഴി കോടതിക്കരികിലെത്തി.ഉസ്മാനും കണ്ണനും ബസ്സിൽ നിന്നിറങ്ങി.ഇന്ത്യൻ ദേശീയ പതാക കയ്യിൽ ഉയർത്തിപ്പിടിച്ച് ഉസ്മാനും, 'ഫ്രാൻസേ കിത്തലാന്ത്' എന്നെഴുതിയ പ്ളക്കാർഡ് കയ്യിലേന്തിയ കണ്ണനും ധീരതയോടെ മുന്നോട്ടേക്കു നടന്നു.മൂപ്പൻ സായിവിൻറെ ബംഗ്ളാവായിരുന്നു ലക്ഷ്യം ...


അവർ മയ്യേപ്പള്ളിക്കരികിലെത്തുമ്പോഴേക്കും,അവരുടെ മുമ്പിലേക്ക് ചെന്നായ്ക്കൾ ചാടി വീണു...ഫ്രഞ്ച് ഗുണ്ടാത്തലവൻ ഗോവൂട്ടിയും സംഘവും...അവർ ഉസ്മാനെ വളഞ്ഞിട്ടു തല്ലി..മുൻ പോലീസുകാരനായതിനാലാവാം കണ്ണനെ കൂടുതലായി ആക്റമിച്ചില്ല.ഉസ്മാനെ ഗോവൂട്ടി ചവുട്ടി താഴെയിട്ടു, മർദ്ദനങ്ങൾ ഏറ്റു വാങ്ങുമ്പോഴും ഉസ്മാൻ നെഞ്ചിലമർത്തിപ്പിടിച്ച ഇന്ത്യയുടെ പതാക കൈവിട്ടില്ല.


ഒടുവിൽ ,പോലീസുകാരൻറെ കയ്യിലെ അവസാന തീപ്പെട്ടിക്കൊള്ളി അണയും മുമ്പെ പോലീസുകാരൻ ഉസ്മാൻറെ നെഞ്ചിലമർന്ന പതാക പിടിച്ചെടുത്തു.പോലീസുകാരൻ തന്നെ പതാകക്ക് തീ കൊളുത്തി...വാരിയെല്ലുകൾക്കും നാഭിക്കും ക്ഷതമേറ്റ ഉസ്മാൻ തളർന്നുവീണു...ഉസ്മാനെയും കണ്ണനെയും ഒരു മാസത്തെ ശിക്ഷ വിധിച്ച് ജയിലിലടച്ചു...

ക്രൂര മർദ്ദനങ്ങൾക്കു ശേഷം ഉസ്മാനെ ജയിലിലടച്ച വാർത്തയിൽ മഹാജനസഭാ പ്രവർത്തകർ വിറങ്ങലിച്ചു

പീഡനം മൂന്ന് പേർ കുറ്റക്കാർ


തലശ്ശേരി: വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന കേസിൽ മൂന്ന് പേർ കുറ്റക്കാരാന്നെന്ന് പോക്സോ ജില്ലാ ജഡ്ജ് വി. ശ്രീജ വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

കേസിലെ ഒന്നാം പ്രതി മാഹി പാറക്കലിലെ പൂഴിയിൽ വീട്ടിൽ പി. ഷെഹീറിനെ (38) പീഡനം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, പോക്സോ വകുപ്പുകൾ പ്രകാരമാണ് കുറ്റക്കാരനായി കണ്ടെത്തിയത്. രണ്ടും മൂന്നു പ്രതികളായ മാഹി പാറക്കലിലെ പൂഴിയിൽ വീട്ടിൽ പി.പ്രതീഷ് .(35) തലശ്ശേരി പിലാക്കൂലിലെ തോട്ടത്തിൽ പുതിയ പുരയിൽ ഫൗഹാദ് സെനിൽ (28) നെ വീട്ടിൽ അതിക്രമിച്ച് കടന്നുള്ള പീഡനത്തിനാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

2020 ജനുവരി 26 നാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.പി.എം. ഭാസുരി ഹാജരായി


ഇന്നത്തെ പരിപാടി ( മെയ് 29)

മാഹി: മലയാള കലാഗ്രാമം എം.ഗോവിന്ദൻ ഓഡിറ്റോറിയം: എം.മുകുന്ദൻ്റെ എൻ്റെ എംബസിക്കാലം എന്ന കൃതിയെ ആധാരമാക്കിയുള്ള വാട്ടർ കളർ രചനകളുടെ പ്രദർശനം കാലത്ത് 10 മണി മുതൽ


whatsapp-image-2025-05-28-at-20.02.18_17928b53

പ്ലാറ്റ്ഫോമുകളുടെ മേൽക്കൂര ചോരുന്നു


തലശ്ശേരി: റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ്ഫോമുകളുടെ മേൽകൂരയിൽ ചോർച്ച '

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്ളാറ്റ്ഫോം മുഴുവനും മേൽക്കൂര ഇട്ടെങ്കിലും, ഇടയ്ക്കുള്ള വിടവുകൾ കൂട്ടിയോജിപ്പിക്കാത്തതിനാൽ മഴവെള്ളം പ്ളാറ്റ്ഫോമിൽ വീണ് യാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

രണ്ട് പ്ളാറ്റ്ഫോമിലെയും തെക്ക് ഭാഗത്താണ് വിടവുകൾ ഉള്ളത്.ഇത് വഴി വെള്ളം ഇറങ്ങി വഴുക്കുന്നതിനാൽ യാത്രക്കാർ വഴുതി വീഴുന്നതും പതിവാണ്. രണ്ടാമത്തെ പ്ളാറ്റ്ഫോമിൽ നിന്ന് ലിഫ്റ്റിലേക്ക് പോകുന്ന വഴിയിൽ മേൽക്കൂരയ്ക്ക് പാത്തി ഇടാത്തതിനാൽ അവിടെ വീഴുന്ന വെള്ളവും പ്ളാറ്റ്ഫോമിലേക്കാണ് ഒഴുകിയെത്തുന്നത്. പ്ളാറ്റ്ഫോമിലെ മറ്റിടങ്ങളിലും ചോർച്ചയുണ്ട്.

മഴക്കാലം ആരംഭിച്ചിട്ടും, മേൽകൂരയിലുള്ള ചോർച്ച തടയാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. എത്രയും വേഗം മേൽകൂരയുടെ പണി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.മഴ തിമർത്ത് പെയ്യുന്നതിനാൽ അടിയന്തിരമായി നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് ഇക്കാര്യം റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ഭാരവാഹികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്



SAMUDRA
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan