
സൗന്ദര്യലഹരിയിൽ
മണിമേഖല അനശ്വരയായി
:ചാലക്കര പുരുഷു
നടനകലയിലെ വിസ്മയ പ്രകടനങ്ങൾക്കെണ്ട് രാശിയുള്ള നർത്തകി എന്ന ഖ്യാതി നേടിയ തലശ്ശേരിക്കാരി മണിമേഖല പാലക്കാട് കഥകളിയരങ്ങിൽ നിറഞ്ഞാടി.
അമൂർത്തമായ ആശയങ്ങളെ നൃത്തവത്കരിക്കുക എന്നത് എളുപ്പമായ കാര്യമല്ല.. പനിമതി മുഖി ബാലേ, അലർശര പരിതാപം എന്നൊക്കെ പോലെയുള്ള പദങ്ങളെ ആംഗികമാക്കുവാൻ സാധിക്കുന്നത് പോലെ അമൂർത്ത ആശയങ്ങൾ വഴങ്ങുകയില്ല.

പ്രശസ്ത മോഹിനിയാട്ടം നർത്തകി മണി മേഖല ടീച്ചർ
ശ്രീ ശങ്കരാചാര്യരുടെ കാവ്യമായ സൗന്ദര്യലഹരിയെ
ആസ്പദമാക്കി ചിട്ടപ്പെടുത്തിയ മോഹിനിയാട്ട നൃത്താവിഷ്കാരം
പ്രപഞ്ചസൃഷ്ടിയെ കുറിച്ചും പ്രപഞ്ചത്തിന്റെ ആദി മൗനാവസ്ഥയിൽ തുടങ്ങി മനുഷ്യ രാശിയുടെ ആവിർഭാവവും എന്നിങ്ങനെ ഉള്ള ആശയങ്ങൾ കലയുടെ മുഗ്ദ്ധത കൈവിടാതെ "വെറും അഭിനയം" അല്ലാതെ "അനുഭവം" ആയി തന്നെ മണിമേഖല അരങ്ങിൽ ജീവിച്ചത് തികച്ചും കൗതുകം എന്നതിൽ ഉപരി.... കാലാനുഭവം എന്നതിലുമുപരി അദ്ധ്യാത്മികാനുഭവം തന്നെയായിരുന്നു..
മോഹിനിയാട്ടത്തിൽ പതിവായി
വിളംബിത കാലത്തിലാണ് പതിവായി ചുവടുകൾ ചിട്ടപ്പെടുത്തുന്നത് -
എന്നാൽ സൗന്ദര്യലഹരിയിൽ വിളംബിത- അതിവിളംബിതകാലത്തിൽ രണ്ടര മണിക്കൂർ ആദ്യാവസാനം നവരസങ്ങളും ആവാഹിച്ച് സസൂക്ഷ്മാത്മകമായ ഇത്തരമൊരു സർഗ്ഗാത്മക നൃത്താവിഷ്ക്കാര പ്രകടനവൈഭവം പരിപൂർണ്ണമായി സ്വയം സാക്ഷാത്ക്കരിച്ച് സാക്ഷീഭൂതമാക്കുവാൻ ഒരുപക്ഷേ, മണിമേഖലയെന്ന ആർജജവീകൃതയായ നർത്തകിയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ.
ഒരുപക്ഷേ ആദ്യമായ് ആയിരിക്കാം ഭാരതീയ ശാസ്ത്രീയ നൃത്ത രംഗത്ത് സൗന്ദര്യലഹരിഎന്നപൗരാണികആധ്യാത്മികവിഷയത്തെ ഭൗതികവും ആത്മീയവുമായി കണ്ടുകൊണ്ട്.നൃത്തത്തിലും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്താണ്ഈ നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്
പിന്നണിയിൽ വായ്പാട്ട് യുവപ്രതിഭാധന സംഗീതജ്ഞനായ
പിന്നണിഗായകനുമായ സംഗീത് എം. ടി. വീണ പ്രശസ്ത വീണ വിദ്വാൻ സൗന്ദരരാജനും, വയലിനിൽ എം ടി. ശ്രുതികാന്തും,, മൃദംഗം കലാമണ്ഡലം വിഷ്ണു ചിന്താമണിയും,ചെണ്ട കലാമണ്ഡലം അനീഷും,
ഇടയ്ക്ക കലാമണ്ഡലം ബിലഹരിയും അനശ്വരമാക്കി.
ഹസനാദം,സുധധന്യസി,വാഗദീശ്വരി,ഭൈരവ്, ഭൈരവി, കല്യാണി
എന്നീ രാഗങ്ങളിൽ സൗന്ദര്യലഹരിയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് പിന്നണി ഗായകനും സംഗീതസംവിധായകനുമായ എം ടി ശ്രുതികാന്താണ്.പാലക്കാട് സദനം കഥകളി അക്കാദമിയിൽ
അക്കാദമി പ്രിൻസിപ്പൽ സദനം ഗോപാലകൃഷ്ണന്റെ വിരമിക്കൽ ചടങ്ങുമായി ബന്ധപ്പെട്ടാണ് സൗന്ദര്യലഹരി അരങ്ങേറിയത്.
നർത്തകി മണിമേഖല

അഭിനന്ദനങ്ങൾ

സ്പീക്കർ എഎൻ.ഷംസീർ ജാപ്പാനിൽ
തലശ്ശേരി:68-ാം മത് കോമ്മൺവെൽത് പാർലമെൻററികോൺഫെറൻസിന്റെ ഭാഗമായ പ്രീ കോൺഫെറൻസ് ടൂറിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ജപ്പാൻ സന്ദർശിച്ചു.
ജപ്പാനിലെ ഇന്ത്യൻ അംബാസഡറുടെ ക്ഷണപ്രകാരം ടോക്യോയിലെ ഇന്ത്യൻ എംബസിയും അദ്ദേഹം സന്ദർശിച്ചു.
മലയാളിയായ സിബി ജോർജ് ആണ് ജാപ്പനിലെ ഇന്ത്യൻ അംബാസിഡർ.
ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചും , അവിടുത്തെ മലയാളികളെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി
ചിത്രവിവരണം: ജാപ്പാനിലെ ഇന്ത്യൻ അമ്പാസിഡർ സിബി ജോർജിനൊപ്പം സ്പീക്കർ അഡ്വ: എ.എൻ ഷംസീർ
.jpg)
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ: ഹാരിസ് ബീരാന് സ്വീകരണം നൽകി
തലശ്ശേരി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആയതിന് ശേഷം ആദ്യമായി തലശ്ശേരിയിൽ എത്തുന്ന അഡ്വ: ഹാരിസ് ബീരാന് തലശ്ശേരി റെയിവേ സ്റ്റേഷനിൽ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ് ഷാൾ അണിയിച്ചു സ്വീകരിച്ചു ചടങ്ങിൽ പ്രസിഡന്റ് സി കെ പി മമ്മു അദ്ധ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ പി താഹിർ, എൻ മഹമൂദ്,റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, സി അഹമ്മദ് അൻവർ,എ കെ സക്കരിയ്യ,ജമൽ ടി കെ,റഷീദ് തലായി,തഫ്ലീoമാണിയാട്ട്, ജംഷീർ മഹമൂദ്,ഷഹബാസ് കായ്യത്ത്,ഫസൽ സി ഒ ടി,അഡ്വ: ടി പി സാജിദ്,സഫ് വാൻ മേക്കുന്ന്,റഹമാൻ തലായി, വിജലീൽ,മഹ്റുഫ് ആലഞ്ചേരി കെ പി അബ്ദുൾ കരീം കെ പി അബ്ദുൾ ഗഫൂർ,പി എം സി മൊയ്തു ഹാജി,മജീദ് കെ വി എന്നിവർ പങ്കെടുത്തു

കെ. നൈനേഷിൻ്റെ ദുരൂഹ മരണത്തിൽ
സമഗ്ര അന്വേഷണം വേണം: സി.പി.എം
ചൊക്ളി: സ്വർണ്ണ തൊഴിലാളി യൂ ണിയൻ പാനൂർ ഏരിയ
പ്രസിഡൻ്റും, കേരള ബേ ങ്ക് പെരിങ്ങത്തൂർ ശാഖ
യിലെ അപ്രൈസറുമായ ചൊക്ലി മേനപ്രം കുറ്റിയി
ൽപീടികയിലെ , പുത്തൻ പുരയിൽ മാധവി നിലയ
ത്തിൽ കെ. നൈനേഷ്, ദുരൂഹ സാഹചര്യത്തിൽ
എടക്കാട് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തി
സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എംനൈനേഷിനെതിരെ പാരാതി പോലീസിൽഒരു വ്യക്തി കൊടുത്തതിനെ തുടർന്നാണ് കാണാ
താവുന്നത്.മെയ് 18 ന് നൈനേഷിനെകാണാതായത് സംബന്ധി
ച്ച് ചൊക്ലി പൊലീസ് സ്റ്റേഷനിൽ നൈനേഷിൻ്റെ
അച്ഛനും,സഹോദരനും പരാതിപ്പെട്ടിരുന്നു..
എന്നാൽ കേസ് രജിസ്
ട്രർ ചെയ്ത് അന്വേഷിക്കുന്നതിന് പൊലീസ്
തയ്യാറായില്ല.മെയ് 19 നും ചൊക്ലി പൊലീസ് സ്റ്റേഷനിൽ
പോയപ്പോൾ കേസ്എടുക്കാൻ തയ്യാറായി
ല്ല ' മാത്രമല്ലഒരു പൊലീസ് ഉദ്യോഗസ്ഥൻ നൈനേഷിൻ്റെ അച്ഛ
നെ അപമാനിക്കുന്നനിലപാടാണെടുത്തത്മെയ് 21 ന് രാവിലെ
നൈനേഷിൻ്റെ ഭാര്യസിജിനയും, രണ്ടരവയസുള്ള മകൻ
യാഗ് നിക്കും നൈനേഷിൻ്റെ അമ്മയുംഅച്ഛനും,സഹോദനും
പ്രദേശത്തെ പൊതുപ്രവർത്തകരും ചൊക്ലി
സ്റ്റേഷനിൽ എത്തിയിരുന്നു.ചൊക്ലി സി ഐയോട്
പരാതി സ്വീകരിക്കാൻആവശ്യപ്പെടുകയു
ണ്ടായി.തയ്യാറായില്ലെന്ന്മാത്രമല്ല സി ഐ ഒരുമറുപടിയും പറയാതെ
ഇറങ്ങിപ്പോയി.ഇതിന് ശേഷം നൈനേഷിൻ്റെ ഭാര്യ
റിസപ്ഷന് മുൻപിൽഇരിക്കുകയും തൻ്റെപരാതി സ്വീകരിച്ച്
റസീറ്റ് നൽകണമെന്നാവശ്യപ്പെട്ടപ്പോൾമാത്രമാണ് ചൊക്ലി പൊ
ലീസ് പരാതി സ്വീകരിക്കാൻ തയ്യാറായത്.
മെയ് 21 ന് നിയമപരമായി കേസ് രജിസ്ട്രർചെയ്തെങ്കിലും ഒരു
തുടർനടപടിയും പൊലീസിൻ്റെ ഭാഗത്തു നിന്ന്
ഉണ്ടായില്ല.ഇതിനെ തുടർന്ന് ഭാര്യസിജിന ഹൈക്കോടതി
യിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തതിനിടയിലാണ്
ദുരൂഹ സാഹചര്യത്തിൽമരണപ്പെട്ട നിലയിൽ
നൈനേഷിനെകണ്ടെത്തിയത്.കാറും, മൊബൈ
ൽ ഫോണും ഉണ്ടായിരുന്ന നൈനേഷ് കഴിഞ്ഞഎട്ട് ദിവസം കണ്ണൂർ
ജില്ലയിൽ ഉണ്ടായിരുന്നിട്ടും കണ്ടെത്താൻ
വിമുഖത കാണിക്കുകയും, തൻ്റെ സ്ഥാനത്തിന് ചേരാത്ത നിലയിൽ
പെരുമാറിയ ചൊക്ലിസി ഐ മഹേഷിനെതിരെ വകുപ്പ് തലനട
പടികൾ സ്വീകരിക്കണമെന്നും,നൈനെഷിൻ്റെ മരണ
ത്തെ കുറിച്ച് പ്രത്യേകഅന്വേഷണ സംഘം
രൂപീകരിച്ച് അന്വേഷിക്കണമെന്നും സി.പിഎം മേനപ്രം ലോക്കൽ കമ്മിറ്റിഉന്നത അധികാരികളോടാവശ്യപ്പെട്ടു


ഗോപാലൻ നിര്യാതനായി.
തലശ്ശേരി:കതിരൂർ പുല്യോട് ശ്രീനിലയത്തിൽ രാജഗോപാലൻ (80) നിര്യാതനായി. റിട്ടയേർഡ് ബി.എസ്.എഫ്. ഉദ്യോഗസ്ഥനാണ്..കൊയിലാണ്ടി നരിക്കോട്ട് പരേതരായ കരുണാകരൻ നായരുടെയും, ജാനു ടീച്ചറുടെയും മകനാണ്.ഭാര്യ: പുത്തൻപുരയിൽ താര.മക്കൾ: പി രഞ്ജിത്(യുഎസ് ടി ഗ്ലോബൽ യു.കെ),പി ബിജു(സിറോക്സ് കൊച്ചിൻ) .മരുമക്കൾ:ശ്രീവിദ്യ(യു.കെ). ജസീന(ജി.യു.പി സ്കൂൾ മേനഞ്ചോടി .സഹോദരങ്ങൾ:രവീന്ദ്രൻ, അഡ്വ:ശാന്ത,സുരേന്ദ്രൻ(മാർച്ചൻ്റ് നേവി).പരേതരായ ശാരദ(അധ്യാപിക), രാധാകൃഷ്ണൻ(അധ്യാപകൻ),വേണു(കോടതി),വാസുദേവൻ(സീനിയർ സൂപ്രണ്ട് കെമിക്കൽ ലാബ്)

റോഡിന്റെ ദുരവസ്ഥയ്ക്ക്
പരിഹാരം കാണണം
ന്യൂമാഹി: മഴ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും യാത്രാ യോഗ്യമല്ലാത്ത വസ്ഥയിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിൽ പെടുത്തി കുഴിയെടുത്ത് മൂടിയ റോഡുകളെല്ലാം തകർന്നിരിക്കുകയാണ് വിദ്യാലയം തുറക്കാൻ ആഴ്ചകൾ ബാക്കി നിൽക്കേ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകാൻപ്രയാസം നേരിടുന്ന അവസ്ഥയിലാണ് റോഡിലെ ദുരവസ്ഥ ജനപ്രതിനിധികൾ ആവശ്യമായ ഇടപെടൽ നടത്തി സഞ്ചാര സ്വാതന്ത്ര്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

നമ്പർ പ്ലേറ്റില്ലാതെയും കടന്നു പോകാം.
തലശ്ശേരി:നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്ത ചരക്ക് വാഹനങ്ങൾ യഥേഷ്ടം ഹൈവേകളിലൂടെ കടന്നുപോകുന്നത് അധികൃതർ കാണാതെ പോകുന്നു. കണ്ടെയ്നറുകൾ പോലും ഇത്തരത്തിൽ ചരക്കുകളുമായി യഥേഷ്ടം കടന്നു പോവുകയാണ്.
ചിത്രവിവരണം: നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്ത കണ്ടെയ്നർ

കർഷക സംഘം പള്ളൂർ വില്ലേജ് സമ്മേളനം
മാഹി:കർഷസംഘം പള്ളൂർ വില്ലേജ് സമ്മേളനം ജൂൺ എട്ടിന് പള്ളൂരിൽ നടത്താൻ തീരുമാനിച്ചു.
കർഷ സംഘം പള്ളൂരിൽ വില്ലേജ് സമ്മേളന സംഘാടകസമിതി രൂപീകരണയോഗം പള്ളൂർ പാലോട്ടുമ്മൽ പി.നാണു സ്മാരക മന്ദിരത്തിൽ ദിലീപിൻ്റെ അദ്ധ്യക്ഷതയിൽ വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ടി. സുരേന്ദ്രൻ. സി.ടി.വിജേഷ്.കെ.പി. രമേശൻ സംസാരിച്ചു.
ചിത്രവിവരണം: വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group