ചൊക്ലി: ഒളവിലം മോന്താലിൽ നിയന്ത്രണം വിട്ട കാർ മയ്യഴിപ്പുഴയിലേക്ക് മറിഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് മൂന്നേകാലോടെ ഒളവിലം - പാത്തിക്കൽ - മോന്താൽ തീരദേശ റോഡിലെ കക്കടവ് ബോട്ട് ജെട്ടിക്ക് സമീപമാണ് അപകടം നടന്നത്.
നാട്ടുകാർ രക്ഷകരായി
കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് റാഫി (38), പെരിങ്ങാടി സ്വദേശി അൻവർ (60) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാർ പുഴയിലേക്ക് മറിഞ്ഞ് ആഴ്ന്നുപോകുന്നതിനിടെ ഓടിക്കൂടിയ നാട്ടുകാർ സാഹസികമായി കാറിന്റെ വാതിൽ തുറന്ന് ഇരുവരെയും പുറത്തെടുത്ത് കരയ്ക്കെത്തിക്കുകയായിരുന്നു. ഒരു മരണവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഭക്ഷണം കഴിക്കാനായി മോന്താൽ ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്.
സൂര്യപ്രകാശം വില്ലനായി
കാർ ഓടിച്ചുകൊണ്ടിരിക്കെ കഠിനമായ സൂര്യപ്രകാശം കണ്ണിലേക്ക് പതിച്ച് കണ്ണ് മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ മുഹമ്മദ് റാഫി പറഞ്ഞു. റാഫിയുടെ സഹോദരൻ റാഷിദിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.
റോഡിന്റെ അശാസ്ത്രീയത
റോഡ് ഉയർത്തി മെക്കാഡം ടാറിംഗ് നടത്തിയപ്പോൾ പുഴയോരത്തെ സുരക്ഷാ കോൺക്രീറ്റ് കുറ്റികൾ താഴ്ന്നുപോയത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി നാട്ടുകാർ ആരോപിച്ചു. വിവരം അറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി. പുഴയിൽ താഴ്ന്ന കാർ പിന്നീട് കൂറ്റൻ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















