വടകര: വർഷകാലത്തെ രൂക്ഷമായ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണാൻ വടകര നഗരസഭയിലെ 16, 17 വാർഡുകളിലെ ജനങ്ങൾ കൈകോർക്കുന്നു. നടക്കുതാഴ-ചോറോട് കനാലിലെ എക്കലും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് തിരികെ കൊണ്ടുവരാനാണ് പ്രദേശവാസികൾ സ്വന്തം നിലയിൽ ഫണ്ട് സമാഹരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കനാലിൽ പലയിടങ്ങളിലും മൂന്നടി മുതൽ ആറടി വരെ ഉയരത്തിൽ ചെളി അടിഞ്ഞുകൂടി സംഭരണശേഷി കുറഞ്ഞതാണ് പരിസരത്തെ വീടുകളിൽ വെള്ളം കയറാൻ പ്രധാന കാരണം. നിലവിൽ രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തിങ്കളാഴ്ച തുടങ്ങിയ പ്രവൃത്തികൾ വെള്ളിയാഴ്ചയോടെ കീത്താടി പാലം വരെ എത്തിയിട്ടുണ്ട്. എഴുപത്തയ്യായിരം രൂപയോളം ഇതിനകം ചെലവായ ഈ ബൃഹത്തായ പദ്ധതിയുടെ തുക പൂർണ്ണമായും നാട്ടുകാർ തന്നെയാണ് വഹിക്കുന്നത്.
നഗരസഭാധ്യക്ഷൻ പി.കെ. ശശി ചെയർമാനും ശരണ്യ വാഴയിൽ കൺവീനറുമായ ജനകീയ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കീത്താടി മുതൽ അക്ലോത്ത് നട പാലം വരെയുള്ള ഭാഗത്തെ തടസ്സങ്ങൾ കൂടി നീക്കിയാലേ കനാലിലെ ഒഴുക്ക് പൂർണ്ണമായും സുഗമമാകൂ. ഇതിനായി 13, 15 വാർഡ് കൗൺസിലർമാരുടെ സഹകരണവും സമിതി തേടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കുറുമ്പയിൽ വഴി കരിങ്കപ്പാലം വരെയുള്ള കൈത്തോടുകൾ കൂടി വൃത്തിയാക്കുന്നതോടെ വരുന്ന മഴക്കാലത്ത് ജനങ്ങളുടെ ആശങ്കയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














