കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപ്പിടിത്തത്തിന്റെ കാരണവും ഉറവിടവും കണ്ടെത്താനായി ഫൊറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരും പരിശോധന നടത്തി. സിറ്റി പോലീസ് കമ്മിഷണർ ജി. ജയദേവിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയത്. തീപ്പിടിത്തം ഉണ്ടായ സാഹചര്യം വിലയിരുത്താൻ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.പി. ജ്യോതിയുടെ നേതൃത്വത്തിലുള്ള സംഘം മീറ്റർ ഡേറ്റ ശേഖരിക്കുകയും ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ ഡേറ്റാ പരിശോധന പൂർത്തിയായാൽ മാത്രമേ തീപ്പിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ
പരിശോധനയുടെ ഭാഗമായി ഫൊറൻസിക് വിഭാഗം സംഭവസ്ഥലത്തുനിന്ന് കത്തിപ്പോയ കേബിളുകളും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിലേക്ക് അയക്കും. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.കെ. വിനോദൻ, ഇൻസ്പെക്ടർ എ.കെ. സജീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തിൽ ഷോറൂമിന്റെ രണ്ടും മൂന്നും നിലകൾക്ക് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
ഏകദേശം അൻപതുകോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും അതിന്റെ കൃത്യമായ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകൾ കാരണമാണോ അപകടമുണ്ടായതെന്ന് വരുംദിവസങ്ങളിലെ പരിശോധനാ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_h_small.jpg)




