ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത: 2600 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം

ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത: 2600 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം
ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത: 2600 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം
Share  
2025 Feb 13, 10:13 AM
vasthu
mannan

ശാസ്താംകോട്ട ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത 183 എ-യുടെ വികസനത്തിന് 2,600 കോടിയുടെ എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി.


ഭരണിക്കാവിൽനിന്ന് പത്തനംതിട്ട, അടൂർ, തട്ട, വടശ്ശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്നുവഴി മുണ്ടക്കയത്ത് ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്


24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ റോഡാണ് വികസിപ്പിക്കുന്നത്. ഭരണിക്കാവിൽനിന്ന് ആഞ്ഞിലിമൂടുവഴി കരുനാഗപ്പള്ളിയിലേക്ക് പാത നീട്ടണമെന്ന ആവശ്യവും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്കു മുൻപാകെ ഉന്നയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഈ പാതയുടെ സാധ്യതാപഠനവും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.


ദേശീയപാത 66-ൽ കരുനാഗപ്പള്ളിയിൽനിന്ന് എൻഎച്ച്. 183 എ തുടങ്ങണമെന്ന ആവശ്യം ഗതാഗതമന്ത്രാലയത്തിനു മുന്നിലുണ്ട്. അനുകൂല നിലപാടുണ്ടായാൽ കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂർ, ശാസ്‌താംകോട്ട എന്നിവിടങ്ങളിലെയും കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെയും യാത്രക്കാർക്ക് മികച്ച ഗതാഗതസൗകര്യം ഉറപ്പാക്കാനാകും. എന്നാൽ ഭരണിക്കാവ്-ചവറ പാത, ദേശീയപാത 183 എ-യുടെ ഭാഗമാക്കുന്നത് പ്രഖ്യാപനത്തിലൊതുങ്ങി.


ഭരണിക്കാവുമുതൽ ചവറ ടൈറ്റാനിയംവരെ 17 കിലോമീറ്റർ വരുന്ന റോഡിനെ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 2022-ൽ വിജ്ഞാപനമിറക്കി. 66-ൽനിന്ന് ശബരിമലയ്ക്കുള്ള പ്രധാന പാതയെന്ന പരിഗണനമൂലമാണ് ചവറ റോഡിനെ ദേശീയപാത വികസനത്തിൻ്റെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്.


ഭരണിക്കാവ്-ടൈറ്റാനിയം ജങ്ഷൻ പാത വികസനവുമായി ബന്ധപ്പെട്ട് പൊതുമാരാമത്ത് ദേശീയപാതാവിഭാഗം സാധ്യതാപഠനം നടത്തി അലൈൻമെന്റും തയ്യാറാക്കിയിരുന്നു. അത് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനു സമർപ്പിച്ചില്ല. അതാണ് തഴയാൻ കാരണം.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra