സുവർണ്ണ ജൂബിലി നിറവിൽ സി.എസ്.ഐ.ആർ.
:ജി.ഹരി നീലഗിരി
(സ്‌പെഷ്യൽ കറസ്പോണ്ടെന്റ്)
തിരുവനന്തപുരം: ഗവേഷണ പരീക്ഷണങ്ങളുടെ അര നൂറ്റാണ്ട് വിജയകരമായി പൂർത്തിയാക്കുന്ന പാപ്പനംകോട്ടെ സി.എസ്.ഐ.ആർ( സെന്റ്ർ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്) ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയുടെ സ്ളാഘാ ഗീതം.
ശാസ്ത്രീയ വീക്ഷണങ്ങളും കവിതയും തുളുമ്പുന്ന, മന്ത്രിയുടെ വാക്കുകൾ വേദിയിലും സദസ്സിലും ആവേശമായി.
NIIST എന്നുകൂടി അറിയപ്പെടുന്ന ഗവേഷണ കേന്ദ്രത്തിൽ നടന്നു വരുന്ന ശ്രദ്ധേയ ഗവേഷണങ്ങളുടെ നേർകാഴ്ചയായി മന്ത്രിയുടെ ഉദ്‌ഘാടന പ്രഭാഷണം.
മികവ് നിയന്ത്രണത്തിലെ ശ്രദ്ധ ഈ കേന്ദ്രത്തെ വേറിട്ട ഒരു സ്ഥാപനമാക്കുന്നു.ആധുനികവും പൗരാണികവുമായ പഠനങ്ങളുടെ സമന്വയ ഭൂമിയാണ് ഈ കേന്ദ്രം.ആയുർവേദത്തിലെ പൗരാണികമായ അറിവുകളും ഈ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തുന്നു.
..സുസ്ഥിര പൊളിമെറുകളിലും രാസപദാർഥങ്ങളിലും കേന്ദ്രം അഗാധ പഠനങ്ങൾ നടത്തുന്നു.അച്ചടക്കമാർന്ന ശാശ്റ സാങ്കേതിക പഠനത്തിന്റെ ഈറ്റില്ലം എന്ന ഖ്യാതി രാജ്യന്തരങ്ങളിൽതന്നെ കേന്ദ്രം നേടിക്കഴിഞ്ഞു. രാജ്യത്തെ നിരവധി സ്റ്റാർട്ട് അപ്പുകളുടെ ഗർഭ ഗൃഹം കൂടിയാണ് ഈ കേന്ദ്രംമെന്ന് മന്ത്രി ജിതേന്ദ്ര സിങ് ചൂണ്ടിക്കാട്ടി.
സി.എസ്.ഐ.ആർ.ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ ആധ്യക്ഷം വഹിച്ചു.ഡോ.കെ.വിരാധാകൃഷ്ണൻ,
ഡോ.എൻ.കലൈസെൽവി,ഡോ.പി.നിഷി എന്നിവർ സംസാരിച്ചു.
സി.എസ്.ഐ.ആറിൽ സരംഭിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് മന്ത്രി തറക്കല്ലിട്ടു.കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച സ്റ്റാർട്ട്അപ്പ് പ്രദർശനം ഉദ്‌ഘാടനം ചെയ്ത മന്ത്രി സുവർണ്ണ ജൂബിലി ഗ്രന്ഥവും സ്റ്റാമ്പും പ്രകാശിപ്പിച്ചു.
ജി.ഹരി നീലഗിരി
(സ്‌പെഷ്യൽ കറസ്പോണ്ടെന്റ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group