![വയനാട് ഓര്‍മ്മിപ്പിച്ചത് മോര്‍ബിദുരന്തത്തെ ; പ്രാധാനമന്ത്രി](public/uploads/2024-08-11/mbi-ph-1.jpg)
വയനാട് ഓര്‍മ്മിപ്പിച്ചത്
മോര്‍ബിദുരന്തത്തെ
; പ്രാധാനമന്ത്രി
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിലെ കാഴ്ച ഓര്‍മ്മിപ്പിച്ചത് 1979-ല്‍ ഗുജറാത്തിനെ ദുഃഖത്തിലാഴ്ത്തിയ മോര്‍ബി ദുരന്തത്തെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അവിടെ രക്ഷാദൗത്യത്തില്‍ പ്രവര്‍ത്തിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. കളക്ടറേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഈ ഓര്‍മ്മ പങ്കുവെച്ചത്.
![jjjj](public/uploads/2024-08-11/jjjj.jpg)
'വയനാടിന്റെ ദുരന്താവസ്ഥ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. മോര്‍ബി ദുരന്തസമയത്ത് ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായിരുന്നു,
ഈ ദുരന്തം കണ്ടപ്പോള്‍ എനിക്ക് അതാണ് ഓര്‍മ്മ വന്നത്. ആ അനുഭവം ഇപ്പോഴും എന്റെ മനസ്സിലുണ്ട്''-മോദി പറഞ്ഞു.
1979 ഓഗസ്റ്റ് 11-ന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ മാക്ച്ചു അണക്കെട്ട് പൊട്ടിയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.
അന്ന് മോര്‍ബി നഗരത്തില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 25000-ഓളം പേര്‍ മരിച്ചതായാണ് ഏകദേശ കണക്ക്.
60000 ആളുകള്‍ താമസിച്ചിരുന്ന മോര്‍ബി നഗരത്തില്‍ നാലു മീറ്ററോളം ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മോര്‍ബി ദുരന്തവാര്‍ഷികമാണ് ഞായറാഴ്ചയെന്ന പ്രത്യേകതയുമുണ്ട്.
![dd](public/uploads/2024-08-11/dd.jpg)
ഒപ്പമുണ്ടെന്നത്
ഒരു വാക്കല്ല,
കരുത്താണ്
കേരളം ഒറ്റയ്ക്കല്ല, രാജ്യം കൂടെയുണ്ടെന്ന ഉറപ്പാണ് ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിൽ വന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പറഞ്ഞത്. പകച്ചുനിൽക്കുന്ന നാടിന് അത് വലിയ സമാശ്വാസം നൽകുന്നു. ദുരന്തം ഒരു ദുഃഖസത്യമാണ്.
)
![mbi16](public/uploads/2024-08-11/mbi16.jpg)
പക്ഷേ, അതോർത്ത് എന്നും കരയുക എന്നതല്ല കാമ്യം. നഷ്ടപ്പെട്ടവരുടെ ഓർമ്മകളെ ഊർജമാക്കി മുന്നോട്ടുകുതിക്കുക. ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകളോടെ മുന്നോട്ടുപോവുക. ആ പാതയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും കൂടെയുണ്ടാവുമെന്ന അദ്ദേഹത്തിന്റെ വാക്കും അതിനു കരുത്താവണം. ദുരന്തബാധിതപ്രദേശവും ദുരന്തബാധിതരെയും അദ്ദേഹം സന്ദർശിച്ചു. അതിന്റെ വ്യാപ്തി നേരിട്ട് കണ്ടറിഞ്ഞു.
![a5907ae5-af2d-4049-b929-a27e787f299c-(1)](public/uploads/2024-08-11/a5907ae5-af2d-4049-b929-a27e787f299c-(1).jpg)
എല്ലാ റിപ്പോർട്ടുകൾക്കുമപ്പുറം അത് അദ്ദേഹത്തിന്റെ മനസ്സിൽ തട്ടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. ഒപ്പമുണ്ടെന്ന വാക്കാണത് . അദ്ദേഹത്തിന്റെ വാക്കുകൾ രാജ്യം താങ്ങായുണ്ടെന്ന വലിയൊരു സന്ദേശമായാണ് കേരളം ഏറ്റെടുക്കുന്നത്. ഒരുപാടു കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് ദുരന്തത്തിൽ തകർന്നത്. അവരുടെ പുനരധിവാസം സുപ്രധാനമാണ്.
ദുരന്തത്തെ തടയാനാകില്ല. എന്നാൽ, ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണ് എന്നാണ് പ്രധാനമന്ത്രി വയനാട് കളക്ടറേറ്റിലെ അവലോകനയോഗത്തിനുശേഷം പറഞ്ഞത്.
![sd_1723363365](public/uploads/2024-08-11/sd_1723363365.jpg)
ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല നടന്നുകണ്ട പ്രധാനമന്ത്രി, കിടപ്പാടം നഷ്ടപ്പെട്ടവരുടെ ക്യാമ്പും സന്ദർശിച്ചു. പരിക്കേറ്റവരെ ആശ്വസിപ്പിക്കാൻ ആശുപത്രിയിലുമെത്തി.
രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് ജൂലായ് മുപ്പതിന് വയനാട്ടിലുണ്ടായത്.
ഉറങ്ങിയുണരുമ്പോഴേക്കും രണ്ടുഗ്രാമങ്ങൾതന്നെ ഇല്ലാതായി. എത്രപേർ മരിച്ചെന്ന് തിട്ടപ്പെടുത്താനായിട്ടില്ല.
![mbi2](public/uploads/2024-08-11/mbi2.jpg)
ജനകീയതിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടയിൽ പ്രധാനമന്ത്രിയെത്തുന്നത് സുരക്ഷയടക്കം പല കാര്യങ്ങളെയും ബാധിക്കുമെന്നതിനാൽ രക്ഷാപ്രവർത്തകരെല്ലാം മടങ്ങിയശേഷമാണ് അദ്ദേഹമെത്തിയത്. റിപ്പോർട്ടുകളെല്ലാം അപ്പപ്പോൾ നിരീക്ഷിച്ചുവന്ന പ്രധാനമന്ത്രി സൈനികസേവനമെത്തിച്ചു .
മലയാളിയായ കേന്ദ്രമന്ത്രി ജോർജ് കുര്യനെ വയനാട്ടിലേക്ക് പറഞ്ഞയച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പ്രത്യേക കൺട്രോൾറൂമും തുറന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതിന്റെ തുടർച്ചയായിട്ടാണ് അദ്ദേഹം നേരിട്ട് സംഭവസ്ഥലം സന്ദർശിക്കാനെത്തിയത്.
![mbi6](public/uploads/2024-08-11/mbi6.jpg)
ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമുണ്ട്. ഇക്കാര്യം പഠിക്കുന്നതിനുള്ള കേന്ദ്രസംഘം സംസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലേത് ദേശീയ ദുരന്തമായും അതിതീവ്രദുരന്തമായും പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. പുനർനിർമാണത്തിനായി 2000 കോടിയുടെ സഹായവും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
![102](public/uploads/2024-08-11/102.jpg)
പുനരധിവാസത്തിന് പണം ഒരുപ്രശ്നമല്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പുനരധിവാസ പ്രവർത്തനത്തിനടക്കമുള്ള പാക്കേജ് സംബന്ധിച്ച് അധികം വൈകാതെ തീരുമാനമെടുക്കുമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ കേരളം പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്. കുടുംബം നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട്.
![mbi-11](public/uploads/2024-08-11/mbi-11.jpg)
പ്രകൃതിദുരന്തങ്ങളെ തടഞ്ഞുനിർത്താനാകില്ലെങ്കിലും അവയുടെ സാധ്യത പ്രവചിക്കാനും ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള സുരക്ഷാസംവിധാനം ഏർപ്പെടുത്താനും ശാസ്ത്രീയസംവിധാനങ്ങളും ബോധവത്കരണവും കാര്യക്ഷമമാക്കേണ്ടതുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പ് വയനാട്ടിൽ അതിതീവ്രമഴയെ സൂചിപ്പിക്കുന്ന റെഡ് അലർട്ട് നൽകിയത് ജൂലായ് 30-ന് ഉരുൾപൊട്ടൽദുരന്തമുണ്ടായ ശേഷമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പുനൽകാനുള്ള ബാധ്യത കേന്ദ്രസർക്കാരിനാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജിയിൽ കേരളത്തിൽ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്.
![mbi6_1723363500](public/uploads/2024-08-11/mbi6_1723363500.jpg)
ഇത്തരം കാര്യങ്ങളും ഗൗരവമായി പരിഗണിക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് നമുക്ക്
കരുതാം തളർന്നുകിടക്കുന്നവരെ പിടിച്ചുയർത്താൻ കരുത്തുറ്റ കരങ്ങൾ വേണം. രക്ഷാപ്രവർത്തകരുടെ സേവനം അതാണ് ഓർമ്മിപ്പിച്ചത്. വേദനിപ്പിക്കുന്ന രംഗങ്ങൾക്കുമുന്നിൽ അവരും തളർന്നാൽ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയേയുള്ളൂ. ആശ്വാസവചനങ്ങളുമായി ദുരന്തബാധിതരെ തൊട്ടും തലോടിയും ചേർത്തുനിർത്തിയും പ്രധാനമന്ത്രി കടന്നുപോവുമ്പോൾ അത് വലിയ സമാശ്വാസമാണ്.
‘
![mbi9](public/uploads/2024-08-11/mbi9.jpg)
കുഴിവെട്ടിമൂടുകവേദനകൾ
കുതികൊൾക ശക്തിയിലേക്ക് നമ്മൾ’ എന്ന ഇടശ്ശേരിയുടെ വരികളും ഓർക്കാം. പണത്തിന് കുറവുണ്ടാവില്ലെന്നതും സാധ്യമായതെല്ലാം ചെയ്യുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളും നമുക്ക് കരുത്താവട്ടെ. തകർന്നുപോയ സ്വപ്നങ്ങൾക്ക് നമുക്ക് വീണ്ടും ചിറകുനൽകാം. വേറിട്ടുപോയവരെ ചേർത്തുപിടിക്കാം. മൃതമായതെല്ലാം പുനരുജ്ജീവിപ്പിക്കാം. നമുക്ക് കരുതലോടെ ഒറ്റമനസ്സായി മുന്നേറാം.
( കടപ്പാട് :മാതൃഭുമി )
![vathu-poster](public/uploads/2024-08-07/vathu-poster.jpg)
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group